tag:blogger.com,1999:blog-75337792269644359452024-02-21T08:33:55.811+05:30തൂ ണീ രം | thooneerampolitics,current affairs, analysisMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.comBlogger39125tag:blogger.com,1999:blog-7533779226964435945.post-2155186680729282552015-01-24T16:36:00.000+05:302015-01-24T21:54:50.217+05:30പി.കെ. ചിരിക്കുമ്പോള്‍ ...<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCNfQCpo40V_KxkENmI3TmmTsi7WgNWWP8nMCZtjuaSdqhCG4-XrTx594snfeS0sMvjxTeTFFvAyjjgCmio9F243MOaB83nAaQ35dqtiI5fiq_kKs00P1PN7fvgmb8kAss0VTM5m6IZAw/s1600/PK_poster.jpg" imageanchor="1" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCNfQCpo40V_KxkENmI3TmmTsi7WgNWWP8nMCZtjuaSdqhCG4-XrTx594snfeS0sMvjxTeTFFvAyjjgCmio9F243MOaB83nAaQ35dqtiI5fiq_kKs00P1PN7fvgmb8kAss0VTM5m6IZAw/s1600/PK_poster.jpg" height="213" width="320" /></a><br />
<span style="font-size: large;">ആവിഷ്കാര സ്വാതന്ത്ര്യവും പാരമ്പര്യ വിശ്വാസങ്ങളും പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ചയ്ക്ക് ചരിത്രം എന്നും സാക്ഷിയായി നിന്നിട്ടുണ്ട്. ഇത്തരം കളങ്കിത മുഹൂര്‍ത്തങ്ങള്‍ക്ക് കാലദേശഭേദങ്ങള്‍ ഒരിക്കലും ഒരു പരിമിതിയായിരുന്നിട്ടില്ല. 1898-ല്‍ അന്നത്തെ വിശ്വോത്തര ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയ്ക്കെതിരെയും ഉയര്‍ന്നിരുന്നു അസഹിഷ്ണതയുടെ അസ്വാരസ്യങ്ങള്‍. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്ക് രവി വര്‍മ്മ മനുഷ്യ മുഖങ്ങള്‍ വരച്ചു എന്നതായിരുന്നു ഒരു പറ്റം ഹിന്ദുക്കള്‍ അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയ കുറ്റം. തന്നെയുമല്ല രവി വര്‍മ്മ ചിത്രങ്ങളില്‍ അശ്ലീലതയുണ്ടെന്ന ആരോപണവും പ്രബലമായിരുന്നതിനാല്‍ കോടതി വരെ കയറേണ്ടതായ ദുര്‍ഗ്ഗതിയുണ്ടായി അദ്ദേഹത്തിന്. എന്നിട്ടും തന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കുതിര കയറുവാന്‍ ആര്‍ക്കു മുന്നിലും അദ്ദേഹം നിന്നു കൊടുത്തില്ല. കേസു കൈകാര്യം ചെയ്ത മുംബൈ കോടതി ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയാണു ചെയ്തത്. കാലം ചെന്നപ്പോള്‍ രവി വര്‍മ്മ വരച്ച ചിത്രങ്ങള്‍ പ്രചുരപ്രചാരം നേടുകയും ദൈവങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു മുഖവുമില്ലാത്ത വിധം അവയെല്ലാം ഭക്തമാനസങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു എന്നതൊരു വിരോധാഭാസമായി തോന്നാം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ജനാധിപത്യത്തിനും അതു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നില കൊള്ളുന്നു എന്നുദ്ഘോഷിക്കുന്ന ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ നിരവധിയാണ്. ചിത്രരചനയായാലും, പുസ്തകങ്ങളായാലും, സിനിമയായാലും തങ്ങള്‍ക്കു രുചിക്കാത്തത് മറ്റാരും തൊടരുത് എന്നു പറയാന്‍ തക്ക വണ്ണം ബുദ്ധിമാന്ദ്യം വന്ന ഒരു പറ്റം ആള്ക്കാര് തങ്ങളുടെ ഇംഗിതങ്ങള്‍ ബലപ്രയോഗങ്ങള്‍ വഴി മറ്റുള്ളവരുടെ മേള് അടിച്ചേല്‍പ്പിക്കുന്ന കാഴ്ചകള്‍ ഏറി വരികയാണ്. വന്നു വന്ന്, അതിപ്പോള്‍ എത്തി നില്‍ക്കുന്നത് വിധു വിനോദ് ചോപ്ര നിര്‍മ്മിച്ച് രാജ് കുമാര്‍ ഹീരാനി സംവിധാനം ചെയ്ത പി.കെ. എന്ന ഹിന്ദി സിനിമയ്ക്കു മുന്നിലാണ്. അമീര്‍ ഖാന് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് മാത്രമാണെങ്കിലും ഇത് അമീര്‍ ഖാന് നിര്‍മ്മിച്ച സിനിമയെന്ന രീതിയിലാണ് ചിത്രത്തിനെതിരേ അണി നിരന്നിട്ടുള്ളവര്‍ പ്രചരിപ്പിക്കുന്നത്. അമീര്‍ ഖാന് എന്ന നടന്റെ ജാതിയും മതവുമാണ് അല്ലാതെ അദ്ദേഹത്തിന്റെ അഭിനയ മികവല്ല ഇവരുടെ ശ്രദ്ധയില്‍ വന്നതും, അതു വച്ച് കൊണ്ടാണ് ഇവരെല്ലാം മുതലെടുക്കുവാന്‍ ശ്രമിക്കുന്നതും.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പി.കെ. എന്നത് വളരെ ഉദാത്തമായ ചിത്രമാണെന്ന് അതിന്റെ നിര്‍മ്മാതാക്കളോ, അണിയറയിലുള്ളവരോ പറയുമെന്ന് തോന്നുന്നില്ല. പ്രണയവും, സെക്സും, ഹാസ്യവും, വൈകാരികതയും, പ്രേമ സാഫല്യവും എന്നു വേണ്ട ഒരു ബോളിവുഡ് മസാല ചിത്രത്തിനു വേണ്ടതെല്ലാം ചേരും പടി ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍. സിനിമയില്‍ കാണിച്ചിരിക്കുന്നതു പോലെ പാകിസ്ഥാനിയായ ആണും, ഇന്ത്യക്കാരിയായ പെണ്ണും പരസ്പരം അനുരാഗഗ്രസ്ഥരാകുന്നതിലും വലിയ പുതുമയൊന്നുമില്ല. ഇത്തരം ഗിമ്മിക്കുകള്‍ക്ക് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പ്രസക്തി മാത്രമേയുള്ളു. പക്ഷേ ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തിന് വളരെ വ്യക്തമായ ഒരു സന്ദേശം കൊടുക്കണെമെന്നെ ലക്ഷ്യം ഉണ്ടായിരുന്നതായി ചിത്രം കാണുമ്പോള്‍ ബോധ്യപ്പെടുന്നതാണ്. അതിനാല്‍ ത്തന്നെ പ്രസ്തുത ചിത്രം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ചിലരുടെയെല്ലാം ഉറക്കം കെടുത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ സാമൂഹികമായ ദൌത്യം വിജയം കണ്ടു എന്നതിനു നിദാനമായിക്കാണാം. ഇത്തരം ചലനങ്ങള്‍ നല്ലതാണ്. നിരന്തരം ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് ഇടയ്ക്കെല്ലാം ഒരു പിടിച്ചു കുലുക്കലിന്റെ ആവശ്യമുണ്ട്. (നില്പു സമരക്കാരെ തിരിഞ്ഞു നോക്കാതെ പോയവര്‍, ചുംബന സമരക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ മൂടിളകി ഹാലിളകി കുരച്ചു ചാടിയതും നാം കണ്ടതാണല്ലോ).</span><br />
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><br /></span></div>
<span style="font-size: large;">ഒരാകാശപേടകം പൊടി പടലങ്ങളുയര്‍ത്തി രാജസ്ഥാനിലെ ഒരു മരുപ്രദേശത്തു വന്നിറങ്ങുന്നു. അതില്‍ നിന്നും പുറത്തു വരുന്ന മനുഷ്യന്റെ ആകാരമുള്ള അന്യഗ്രഹ ജീവിയാകട്ടെ തികച്ചും നഗ്നന്. ടിയാന്റെ കഴുത്തില്‍ കല്ലു പതിപ്പിച്ച ലോക്കറ്റു പോലെ തോന്നിക്കുന്ന എന്തോ ഉണ്ട്. മാതൃ പേടകവുമായി സംവദിക്കുവാന്‍ വേണ്ടിയുള്ള റിമോട്ട് കണ്ട്രോള് ആണതെന്ന് നമുക്ക് പുറകേ മനസ്സിലായിക്കൊള്ളും. അന്യഗ്രഹ ജീവി എന്ന പേരു കേള്‍ക്കുമ്പോള്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ ഇ.ടി. എന്ന സിനിമയിലെ പ്രസിദ്ധമായ കഥാ പാത്രത്തെയാണ് പെട്ടെന്ന് ഓര്‍മ്മ വരിക. ഡേവിഡ് കാമറൂണിന്റെ അവതാര്‍ എന്ന ചിത്രത്തിലുമുണ്ട് മനുഷ്യരില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന അന്യഗ്രഹ ജീവികള്‍. പക്ഷേ ഇ.ടി. യില്‍ നിന്നും പി.കെ. യിലേക്കെത്തുമ്പോള്‍ അന്യഗ്രഹ ജീവി അമീര്‍ ഖാന്റെ രൂപത്തില്‍ രോമരഹിതനായ സിക്സ് പാക്കോടു കൂടിയ തനി ഹിന്ദി സിനിമാ നടന് തന്നെ. അതിനു ചിത്രത്തിന്റെ സംവിധായകനെ കുറ്റം പറയാനാവില്ല. മനുഷ്യരെപ്പോലെയുള്ള ജീവികള്‍ മറ്റു ഗ്രഹങ്ങളിലും ഉണ്ടാകാം എന്ന സാധ്യത ആര്‍ക്കും തള്ളിക്കളയാനാവില്ലല്ലോ.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<div class="separator" style="clear: both; text-align: left;">
<span style="font-size: large;">ഏതായാലും വന്നിറങ്ങി നിമിഷങ്ങള്‍ക്കകം കക്ഷിക്കു പണി കിട്ടി. ‘പ്രൌഡ് ടു ബി ഇന്ത്യന്‍’ ആയൊരാള് കക്ഷിയുടെ കഴുത്തില്‍ കിടന്നിരുന്ന റിമോട്ട് പൊടുന്നനെ പറിച്ചെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറി രക്ഷപ്പെട്ടു. മാതൃപേടകവുമായുണ്ടായിരുന്ന ബന്ധം മുറിഞ്ഞതിനാല്‍ അനാഥനായിത്തീര്‍ന്ന കക്ഷിക്കിനി ഏതു വിധേനെയും റിമോട്ടു കണ്ടെടുത്തേ പറ്റൂ എന്ന വിഷമസന്ധിയില്‍ കൊണ്ടു ചെന്നു നിര്‍ത്തിക്കൊണ്ട് കഥയ്ക്കു വെള്ളമൊഴിച്ചു കൊടുക്കുകയാണ് തിരക്കഥാകൃത്ത്. റിമോട്ടിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തിനിടയില്‍ കള്ളന്റെ കയ്യില്‍ നിന്നും കിട്ടിയ റേഡിയോ മാത്രമായിത്തീര്‍ന്നു നൂല് ബന്ധമില്ലാതെ ഭൂമിയില്‍ വന്നിറങ്ങിയ ജീവിയുടെ നാണം മറയ്ക്കാന്‍ ക്യാമറാമാനും സംവിധായകനും കണ്ടെത്തിയ ഒരേ ഒരുപകരണം.ഈ റേഡിയോയ്ക്ക് വളരെ വൈകാരികമയി കഥയിലിടപെടാനുള്ള മറ്റൊരവസരം കൊടുത്തു കൊണ്ട് തിരക്കഥാകൃത്ത് ഈ വല്ലായ്മയില്‍ നിന്നും രക്ഷ നേടുന്നുണ്ട് കഥാന്ത്യത്തില്‍.</span></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനിയെന്ത് എന്ന ചോദ്യചിന്ഹവുമായി നടക്കുമ്പോഴാണ് കക്ഷി ഒരു കാഴ്ച കാണുന്നത്. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ ചിലത് ഉയരുകയും താഴുകയും ചെയ്യുന്നു. നിഷ്കളങ്കനായ ഏതു അന്യഗ്രഹജീവിക്കും ഉണ്ടാകാവുന്ന ആകാംക്ഷയോടെ ഈ ‘ഡാന്‍സിംഗ്‘ കാറുകളിലൊന്നിന്റെ ഉള്ളിലേക്കെത്തി നോക്കുമ്പാഴാണ് കക്ഷിക്ക് സമാധാനമാവുന്നത്. ഇവിടെയും തന്റെ ഗ്രഹത്തിലെപ്പോലെത്തന്നെ നഗ്നരായ ആളുകള്‍ തന്നെയാണുള്ളതെന്നും, ആകെയുള്ള വ്യത്യാസം അവര്‍ ശരീരത്തെ മറയ്ക്കുവാന്‍ ചില വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നതാണെന്നും തിരിച്ചറിയാന്‍ കക്ഷിക്ക് അധികം നേരമൊന്നും വേണ്ടി വന്നില്ല. ഉടനെ തന്നെ കാറുകളിലൊന്നില്‍ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്തു ധരിച്ച്, കാറില്‍ കണ്ട പഴ്സില്‍ നിന്നും കിട്ടിയ കാശുമായി കവലയിലൂടെ നീങ്ങിയ കക്ഷി പതുക്കെപ്പതുക്കെ പുതിയ പരിസരങ്ങളുമായി പൊരുത്തപ്പെടുന്നു. ഡാന്‍സിംഗ് കാറുകളില്‍ നിന്നും പല തരം വസ്ത്രങ്ങളും കാശും കൈയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ അന്യഗ്രഹജീവിക്കും മനുഷ്യനെപ്പോലെ ജീവിച്ചു തുടങ്ങാമെന്നായി. ഭൂമിയിലെ ഭക്ഷണമാവട്ടെ അന്യഗ്രഹജീവിയുടെ വയറ്റില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നതായിട്ടു കാണാത്തതിനാല്‍ ഇവിടത്തെപ്പോലെത്തന്നെയാവും അവിടെയും ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും എന്നനുമാനിക്കേണ്ടിയിരിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പക്ഷേ ഇങ്ങനെയങ്ങു പോയാലെങ്ങനാ? കഥയിലൊരു വഴിത്തിരിവു വേണ്ടേ? അതാ കാറുമായി വരുന്നു സഞ്ജയ് ദത്തിന്റെ ‘ഭൈരോണ്‍ സിംഗ്’ എന്ന കഥാപാത്രം കക്ഷിയെ ഇടിച്ചു വീഴ്ത്താന്‍. അതോടു കൂടി രണ്ടു കക്ഷികളും തമ്മില്‍ ബഡാ ദോസ്തി. പക്ഷേ ഒരു പ്രശ്നം മാത്രം, സ്ത്രീകളെക്കണ്ടാല്‍ അന്യഗോള ജീവിക്ക് തീരെ ഇരിപ്പുറക്കാറില്ല. ഉടനെ ഓടിച്ചെന്ന് അവരുടെ കൈകളില്‍ കയറി പിടിക്കാനായിരിക്കും ശ്രമം. ഈ പബ്ലിക്കായിട്ടുള്ള കൈ പിടുത്തം അത്ര പന്തിയല്ലാത്തതിനാല്‍ പെണ്ണുങ്ങളെല്ലാവരും ഒഴിഞ്ഞു മാറുകയുമാണ്. തന്റെ ഭാര്യയെപ്പോലും ഇയാള്‍ വിടാന്‍ ഭാവമില്ലെന്നു വന്നപ്പോള്‍ ഭൈരോന്‍ സിംഗ് കക്ഷിയുടെ ഞരമ്പു രോഗം എന്താണെന്നൂഹിക്കുകയും, അതു മാറ്റാനുള്ള ഒറ്റമൂലിക്കായി ഭൂള്‍ഝഡിയ എന്നു പേരുള്ള ഒരഭിസാരികയുടെ അടുത്തെത്തിക്കുകയും ചെയ്യുന്നു. തന്റെ രണ്ടു കൈകളും പിടിച്ച് ആറു മണിക്കൂര്‍ ഒരേ ഇരിപ്പിലിരിക്കുന്ന കസ്റ്റമറെ ഭൂല്‍ഝഡിയയും ആദ്യമായിട്ടായിരിക്കണം കണ്ടിരിക്കുക. പ്രേക്ഷകരാകട്ടെ ഇത്രമാത്രമുള്ളോ അന്യഗ്രഹത്തിലെ കാര്യങ്ങളെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു തുടങ്ങുമ്പോഴാണ് മനസ്സിലാകുന്നത് കക്ഷി അവരില്‍ നിന്നും അവരുടെ ഭാഷ മുഴുവന്‍ തന്നിലേക്ക് കോപ്പിയടിക്കുകയായിരുന്നു എന്ന കാര്യം. അങ്ങിനെ നമ്മുടെ കക്ഷി. രാജസ്ഥാനി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തനാവുകയും, സംവിധായകനും, സ്ക്രിപ്റ്റ് റൈറ്റര്‍ക്കും എന്നു വേണ്ട ബാക്കി യൂണിറ്റിലുള്ള സകലമാന പേര്‍ക്കും കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. പെണ്ണുങ്ങളുടെ കൈകള്‍ കാണുമ്പോള്‍ കക്ഷിയ്ക്കു തോന്നിയിരുന്ന ബലഹീനത ഇതിനായിരുന്നോ എന്ന് , അമിത പ്രതീക്ഷകളോടെയെത്തിയ പ്രേക്ഷകരില്‍ ചിലര്‍ക്കൊക്കെ തോന്നിക്കാണണം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKU0ImRvjcw0BRWZVFZ8tqLmjoOqZKfVUtrF2T-0npytBpetE_jD__L4kC1busj3C8va5m3cEHLhI6alGgHeSvRy1m-dUAHdoPBXdFW8J_mVPNVt2iEq4fmOvspIQ-Smb53zaFQ2zTTi4/s1600/PKPROTESTL.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKU0ImRvjcw0BRWZVFZ8tqLmjoOqZKfVUtrF2T-0npytBpetE_jD__L4kC1busj3C8va5m3cEHLhI6alGgHeSvRy1m-dUAHdoPBXdFW8J_mVPNVt2iEq4fmOvspIQ-Smb53zaFQ2zTTi4/s1600/PKPROTESTL.jpg" height="213" width="320" /></a></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സിനിമയില്‍ കാര്യങ്ങള്‍ എളുപ്പത്തിലായാല്‍ പോരല്ലോ. ഒന്നു മുറുകുകയും അഴിയുകയും ഒക്കെ ചെയ്യേണ്ടെ. റിമോട്ട് കട്ടവനെ പിടിച്ചു തരാന്‍ പറഞ്ഞു കക്ഷിയതാ പോലീസ് സ്റ്റേഷനിലെത്തുന്നു. റിമോട്ട് കട്ടവനെ ദില്ലിയില്‍ തപ്പേണ്ടതിനു പകരം ലോക്കല്‍ മാര്‍ക്കറ്റിലാണോ തപ്പുന്നതെന്ന പരിഹാസത്തിന്റെ മുനയേറ്റ കക്ഷി ദില്ലിയിലെത്തുന്നു. റിമോട്ടിന്റെ കഥ കേട്ടവരൊക്കെ പറഞ്ഞു - ഇനി നിന്നെ രക്ഷിക്കുവാന്‍ ഭഗവാനു മാത്രമേ കഴിയൂ. വേഗം ഭഗവാനെ ചെന്നു കണ്ടോളൂ. അങ്ങനെയാണ് കക്ഷി ഭഗവാന്മാരെ ഒന്നൊന്നായി തിരയാന്‍ തുടങ്ങിയത്. പക്ഷെ കക്ഷിയുടെ സാക്ഷാല്‍ കഷ്ടകാലം ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഏത്രയെത്ര ഭഗവാന്മാര്, എത്രയെത്ര ആരാധനാലയങ്ങള്‍, എത്രയെത്ര പൂജാക്രമങ്ങള്‍. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ഒരിടത്ത് പൂജ്യമായത് വേറൊരിടത്ത് വര്‍ജ്ജ്യം. ഒരിടത്തു പാപമായത് വേറൊരിടത്തു പുണ്യം. ഒരിടത്ത് കറുത്ത വസ്ത്രമിട്ടാല്‍ വിധവ. മറ്റൊരിടത്ത് വിധവകളണിയുന്നത് വെള്ള വസ്ത്രം. (വെളുത്ത വസ്ത്രമിട്ട് പാട്ടും പാടി നടക്കുന്ന യക്ഷി കഥാപാത്രങ്ങളെ കാണാതിരുന്നതു ഭാഗ്യം) എവിടേയ്ക്കു പോകും? ആരു പറയുന്നതു കേള്‍ക്കും? അന്യഗ്രഹത്തില്‍ നിന്നും വരുന്നൊരാള്‍ തെണ്ടിപ്പോകുകയല്ലേ ഉള്ളു. ഭൂമിയിലുള്ളവരാകട്ടെ ജനിക്കും നാള് മുതല്‍ ഇതൊക്കെ കണ്ടും കേട്ടും വളരുന്നതിനാല്‍ യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ എല്ലാത്തരം ‘ഫാഷനുകളുടെയും ഒരു വലിയ ഫ്യൂഷനായിത്തന്നെ’ ഇതിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന കാര്യം കക്ഷിക്കുണ്ടോ അറിയുന്നു?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പക്ഷേ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാന്‍ കെല്പുള്ള ഭഗവാന്മാരെയൊന്നിനെയും കണ്ടെത്താന്‍ കഴിയാത്ത ദു:ഖത്തില്‍ നിഷ്കളങ്കനായ ടിയാന് ഭഗവാന്മാരെ കാണ്മാനില്ല എന്ന് ഓരോ ദൈവങ്ങളുടേയും ഫോട്ടോ വച്ച് നോട്ടീസുകള്‍ അടിച്ചിറക്കുകയും കണ്ടെത്തിയാല്‍ തന്നെ അറിയിക്കാനുള്ള അഡ്രസ്സ് കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. നോട്ടീസിലുള്ളതൊക്കെ പക്ഷേ ഹിന്ദു ഭഗവാന്മാരായിപ്പോയി എന്നതാണ് തിരക്കഥാ കൃത്തിന്റെയും, സംവിധായകന്റേയും, അമീര്‍ ഖാന്റേയും മേല്‍ ഹൈന്ദവ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഹിന്ദുക്കള്‍ക്കു ഭൂരിപക്ഷമുള്ള, ഹിന്ദു രാജ്യമെന്ന പ്രശസ്തിയുള്ള ഇന്ത്യയില്‍ വച്ചെടുക്കുന്ന ചിത്രത്തില്‍ ഹൈന്ദവ ദൈവങ്ങളെപ്പറ്റിയല്ലാതെ വേറെ ആരെപ്പറ്റിയാണ് പറയുക എന്നാണ് സംവിധായകന് ഒരു ടി.വി. അഭിമുഖത്തില്‍ പറഞ്ഞു കേട്ടത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എന്തു കൊണ്ട് മുസ്ലീം ക്രിസ്ത്യന്‍ ദൈവങ്ങളെയൊന്നും ഇതേ പോലെത്തന്നെ കാണിക്കുന്നില്ല? താടിയുള്ള അപ്പനെ പേടിയുണ്ട് എന്നല്ലേ അതിനര്‍ത്ഥം? അപ്പോള്‍ ഹിന്ദുക്കളും താടിയുള്ള അപ്പന്മാരാകേണ്ടത് അത്യാവശ്യമല്ലേ? ഒന്നോര്ക്കുമ്പോള് സംഗതി ശരിയല്ലെ. പക്ഷേ എന്തു ചെയ്യാം. ഹൈന്ദവര്‍ക്കാകട്ടെ മുപ്പത്തിമുക്കോടി ദൈവങ്ങളടങ്ങുന്ന വലിയൊരു പട തന്നെയുണ്ട്. ക്രിസ്ത്യാനികള്‍ക്കാകട്ടെ, ആകെപ്പാടെയുള്ളത് ഒരു യേശുക്രിസ്തുവും. മൂപ്പരാണെങ്കില്‍ “ഉയിര്‍ത്തെഴുന്നേറ്റു, സ്വര്‍ഗ്ഗാരോഹണം ചെയ്തു” എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലായ്പ്പോഴും കുരിശ്ശില്‍ത്തന്നെ കിടക്കുന്നതായിട്ടാണു കാണുന്നത്. അങ്ങനെയുള്ള ഒരാളോട് എന്തു സഹായം ചോദിക്കാനാണ്. പിന്നെ, മുസ്ലീങ്ങളാണെങ്കിലോ, പ്രവാചകന്റെ ഫോട്ടോ കൂടി വരയ്ക്കാന്‍ അനുവദിക്കില്ല, പിന്നെയല്ലെ ദൈവത്തിന്റെ. ഈഗോള വാസിയാണോ, അന്യഗോള വാസിയാണോ അതോ ഇനി സാക്ഷാല്‍ ദൈവം തന്നെയാണോ എന്നൊന്നും നോക്കില്ല. വെട്ടൊന്ന്, മുറി രണ്ട്. (ഹൂറികള്‍ കാത്തു നില്ക്കുമ്പോള് അമ്പത്തൊന്നു വെട്ടിന്റെ മണ്ടത്തരത്തിനൊന്നും നില്ക്കാല് സമയമില്ല ഭായീ, ക്ഷമി). അപ്പോള്‍ പതിവു പോലെ നറുക്കു വീണത് ഹിന്ദു ദൈവങ്ങള്‍ക്കായിപ്പോയി എന്നേയുള്ളു. ഇതും ഇതിലും വലുതുമെല്ലാം ഉള്‍ക്കൊള്ളുവാനുള്ള വിശാലവീക്ഷണവും, വിവേകവും, സഹിഷ്ണുതയുമെല്ലാം ഹിന്ദുക്കളിലും ഉണ്ടായിരുന്നു അടുത്ത കാലം വരെ എന്നൊക്കെ പറയപ്പെടുന്നുണ്ട്. പക്ഷേ ഇപ്പോള്‍ വിവേകാനന്ദന്മാരല്ല, വികാരാനന്ദന്മാരാണ് നമുക്കുള്ളത്. അവരുടെ കയ്യിലാണിപ്പോള്‍ വികാരങ്ങളുടെ റിമോട്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇനി നമ്മുടെ കക്ഷി ചെന്നു പെട്ട പ്രശ്നത്തിലേക്കു വന്നാലാകട്ടെ ‘കണ്ഫ്യൂഷന് തീര്‍ക്കണമേ’ എന്ന് പാട്ടു പാടി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ അന്യഗ്രഹജീവി നമ്മുടെ ജയറാമേട്ടന് അല്ലല്ലോ. അതിനാല്‍ കക്ഷി നൂറു ശതമാനവും സീരിയസ്സ് എന്നതിനോട് നീതി പുലര്‍ത്തി നേരെ വാ നേരേ പോ എന്ന മട്ടില്‍ മുന്നോട്ടു പോകുമ്പോഴാണ് സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടിയ നാടക നടന് മൂത്രമൊഴിക്കാനായി ബാത്ത് റൂമിലേയ്ക്കു കയറുന്നത്. കാലക്കേടു നോക്കണേ. (കാലനാണെങ്കിലും കാലക്കേടിന്റെ കാര്യത്തില്‍ പരമശിവന് ഒട്ടും പിന്നിലല്ല. ഒന്നും ആലോചിക്കാതെ ഭസ്മാസുരനു വരം കൊടുത്തതും, ഒടുവില്‍ ജീവനും കൊണ്ടോടേണ്ടി വന്നതുമെല്ലാം പ്രസിദ്ധമാണല്ലോ) സാക്ഷാല്‍ പരമേശ്വരനേയും നാടക നടനേയും തമ്മില്‍ തിരിച്ചറിയാന്‍ അന്യഗ്രഹ ജീവിക്കു കഴിയുന്നില്ല എന്നതിനാലാണ് അയാള്‍ തന്റെ റിമോട്ടു കണ്ടു പിടിച്ചു തരാത്ത പരമശിവനെ ബാത് റൂമില്‍ പൂട്ടിയിടുന്നത്. നമുക്കത് മനസ്സിലാക്കാം. പക്ഷേ പി.കെ. എന്ന ചിത്രത്തിനെതിരേ ത്രിശൂലവുമേന്തി നില്ക്കുന്ന റിമോട്ടുകള്‍ക്കൊന്നിനും സാക്ഷാല്‍ പരമ ശിവനേത് നാടകത്തിലെ ശിവനേത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. അതിനാല്‍ അവര്‍ ദൈവങ്ങളുടെ രക്ഷകരുടേയും കാവല്‍ക്കാരുടേയും സ്ഥാനങ്ങള്‍ സ്വയമേറ്റെടുക്കുക എന്ന ക്രൂര കൃത്യം നിരന്തരം ചെയ്തു കൊരിക്കുന്നു. അങ്ങനെ ദൈവങ്ങളെല്ലാം തങ്ങളേക്കാള്‍ ശക്തിയും കഴിവും കുറഞ്ഞവരാണെന്ന് സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">എടുത്തു പറയാന്‍ ഈ സിനിമയില്‍ നിരവധി കാര്യങ്ങളുണ്ടെങ്കിലും അതിനിവിടെ മുതിരുന്നില്ല. നിരവധി ഹാസ്യാത്മക മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം, തന്റെ റിമോട്ട് പ്രബലനായൊരു ആള് ദൈവത്തിന്റെ കയ്യില്‍ നിന്നും കണ്ടെടുക്കുകയും, പി.കെ. എന്ന അന്യഗ്രഹ ജീവി സ്വന്തം ഗ്രഹത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നുണ്ടെകിലും ചിത്രാന്ത്യത്തില്‍ മറ്റൊരു സഹചാരിയുമായി പി.കെ. ഭൂമിയിലേയ്ക്കു തിരിച്ചു വരുന്നതോടെ കഥയവസാനിക്കുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പത്തൊമ്പതാം ശതകത്തില്‍ ബനാറസില്‍ ജീവിച്ച, ഭക്തി പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന സന്ത് കബീര്‍ ദാസ് എന്ന കവിയുടെ പേര് ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. ഒരു ബ്രാഹ്മണ വിധവയുടെ പുത്രനായിരുന്നു കബീറെന്നും, ഇക്കാര്യം പുറത്തറിഞ്ഞാലുണ്ടാകാന്‍ പോകുന്ന വിപത്തുകളെ ഭയന്ന്, അമ്മ ഉപേക്ഷിച്ച കുട്ടിയെ, കുട്ടികളില്ലാതിരുന്ന ഒരു മുസ്ലീം നെയ്ത്തുകാരനും ഭാര്യയും സ്വന്തം മകനായി വളര്‍ത്തി എന്നുമാണ് കബീറിന്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ. കബീറിന്റെ കൃതികള്‍ ഇന്ത്യന്‍ സാഹിത്യത്തിലെ അമൂല്യസമ്പത്തായി ഗണിക്കപ്പെടുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ‘കബീറിന്റെ ഗീതങ്ങള്‍‘ എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതകള്‍ കൂത്താട്ടുകുളം മേരി ജോണ്‍ മലയളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത് എ.ബി.എസ്. വഴി വളരെ മുമ്പു തന്നെ (1966-ല്‍) പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">“ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കു പുറത്തു കടന്ന്, ഈശ്വരനെ തേടിയ സത്യാന്വേഷിയാണ് ഗായകനും കവിയുമായ കബീര്‍” “താടി മീശകള്‍ വളര്‍ത്താതെ, ജടാമകുടം ചൂടാതെ, ഏതാന്തത്തില്‍ കണ്ണും ചെവിയുമടച്ചിരിക്കാതെ, അംഗഭംഗം വരുത്തി സ്വയം പീഢനമേല്ക്കാതെ ഈശ്വരനെ മുഖത്തോടു മുഖം കാണാന്‍ കഴിയുമെന്നു കബീര്‍ ഉല്ഘോഷിച്ചു. കാണുന്ന സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവര്‍, കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുമെന്നു ചോദിച്ചു. ദൈവം നമ്മില്‍ത്തനെയുള്ളപ്പോള്‍ കൈലാസത്തിലും, കാബായിലും ഒക്കെ അദ്ദേഹത്തെ തേടിപ്പോകുന്നതെന്തിനെന്നു സംശയിച്ചു.“ - എന്ന് മേരി ജോണ്‍ തന്റെ കൃതിയുടെ മുഖവുരയില്‍ പറയുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കബീറിന്റെ ചിന്തകള്‍ പി.കെ. എന്ന ചിത്രം നിര്‍മ്മിക്കുന്ന അവസരത്തില്‍ തന്നെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകനായ രാജ് കുമാര്‍ ഹീരാനി വെളിപ്പെടുത്തുകയുണ്ടായി. “മോ കെ കഹാം ഡൂംഠൂരേ ബന്ധേ... മേം തോ തേരെ പാസ് മേം” (എവിടെയെല്ലാമാണ് നീയെന്നെ തേടുന്നതെന്റെ ബന്ധൂ, ഞാനാണെങ്കില്‍ നിന്റെ ചാരത്തു തന്നെയുണ്ടല്ലോ) എന്ന് ഈശ്വരന് പറയുന്നതായ വിധത്തിലുള്ള കബീറിന്റെ വരികള്‍ വളരെ പ്രസിദ്ധമാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പി.കെ. എന്ന സിനിമയും പറയാന്‍ ശ്രമിക്കുന്നത് ഇക്കാര്യം തന്നെയാണ്. ഇന്നു കാണുന്ന വിധത്തിലുള്ള ദൈവ വിശ്വാസങ്ങളേയും, മതങ്ങളിലെ പരസ്പര വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളേയുമാണ് പ്രധാനമായും ചിത്രത്തിലെ പരാമര്‍ശങ്ങള്‍ക്കു വിധേയമാക്കിയിട്ടുള്ളത്. അതാണെങ്കിലോ വളരെ ചിന്തോദീപകവും, മൌലികത്വമുള്ളതും. യഥാര്‍ത്ഥത്തില്ല്‍ ആരാണ് ദൈവം? പല വേഷങ്ങളില്‍, പല രൂപങ്ങളില്‍ മതങ്ങളാലും, പുരോഹിതന്മാരാലും, ആള് ദൈവങ്ങളാലും നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നവരാണോ യഥാര്‍ത്ഥ ദൈവം? അതോ, നമ്മുടെ പരിമിതമായ അറിവുകള്‍ക്ക് ഇനിയും പൂര്‍ണ്ണമായി കണ്ടെത്തുവാനോ മനസ്സിലാക്കുവാനോ കഴിയാത്തത്ര മാത്രം വിശാലമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിക്കുന്നതോ, സംരക്ഷിക്കുന്നതോ ആയ പരമമായ ഒരു ശക്തിയുണ്ടെങ്കില്‍ അതാണോ ദൈവം? ഇത്തരം ചോദ്യങ്ങളെല്ലാം പി.കെ. എന്ന ചിത്രത്തിലൂടെ പുറത്തു വന്നതല്ല. മനുഷ്യന് ചിന്തിക്കാന്‍ തുടങ്ങിയ കാലത്തോളം പഴക്കമുള്ളവയാണവയെല്ലാം. ഈ ചിത്രത്തിലൂടെ അതെല്ലാം ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നുവെന്നേയുള്ളു. പിന്നെ എന്തിനീ കോലാഹലങ്ങള്‍ എന്നു ചോദിച്ചാല്‍ അതിനു പിന്നിലുള്ള രാഷ്ട്രീയ ലാഭമെന്നേ കണക്കാക്കാനാകൂ.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYt1cmMfe-CDWH1MAZxosc1pzjXNZSjicd2Nxg3i8rmEo8ccO-QyvhAIDpgOufRNBhcoyOyD7yEmqpA_9YoOryLAWjM88ufWACyNHPCIk-WlhpcrIE7fvcYR5uT72LTxaO2N9e9_t0iF0/s1600/protest.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYt1cmMfe-CDWH1MAZxosc1pzjXNZSjicd2Nxg3i8rmEo8ccO-QyvhAIDpgOufRNBhcoyOyD7yEmqpA_9YoOryLAWjM88ufWACyNHPCIk-WlhpcrIE7fvcYR5uT72LTxaO2N9e9_t0iF0/s1600/protest.jpeg" height="170" width="320" /></a></span></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അസന്ദിഗ്ദ്ധമായി സ്ഥാപിക്കണെമെങ്കില്‍ ഇനിയും ഒരു പാടു ദൂരങ്ങള്‍ താണ്ടേണ്ടതുണ്ട്. അതിനിനിയും ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു കുറുക്കു വഴികളില്ല. പക്ഷേ മിനക്കെടാന്‍ താല്പര്യമില്ലാത്ത മനുഷ്യര്‍ക്കെന്നും കുറുക്കുവഴികളോടാണു പഥ്യം. ഇന്നു നില നില്ക്കുന്ന വിശ്വാസങ്ങളെല്ലാം ഇത്തരം കുറുക്കു വഴികളാണ്. ആള് ദൈവങ്ങളുടെ ആലിംഗനങ്ങളിലും, കാല്ക്കീഴിലും, ധ്യാന കേന്ദ്രങ്ങളിലും, തങ്ങള്‍മാരുടെയും, ബാബമാരുടെയും മന്ത്രച്ചരടുകളിലും തലച്ചോര്‍ അടിയറവു വച്ച് ഭയ ഭക്തി പുരസ്സരം അലിഞ്ഞു ചേരുന്നവരില്‍ നിരവധി ഉന്നതന്മാരുണ്ട്. അതിനാല്‍ നമ്മള് ചെയ്യുന്നതെല്ലാം ശരിയോ തെറ്റോ എന്ന് മനസ്സിലാക്കുക എന്നതും, മനസ്സിലാകാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുക എന്നതും വളരെ ദുര്‍ഘടം പിടിച്ച കര്‍ത്തവ്യമാണ്. ആ ദുര്‍ഘടം പിടിച്ച കര്‍ത്തവ്യം പി.കെ. എന്ന ചിത്രം ഏറ്റെടുക്കുന്നു എന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രസക്തി. ചിത്രം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാ മതസ്ഥര്‍ക്കു നേരെയും നീളുന്നതാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഹിന്ദു മതത്തോടൊപ്പം മറ്റു മതങ്ങളിലെ ആചാരങ്ങളെക്കൂടി എന്തു കൊണ്ട് തുല്യ പ്രാധാന്യത്തോടെ ചിത്രത്തില്‍ എടുത്തു കാട്ടിയില്ല എന്ന ചോദ്യവുമായി നില്ക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ. ഇനി അഥവാ അങ്ങിനെ തന്നെ കാണിച്ചിരുന്നെങ്കിലോ, നിങ്ങള്‍ പ്രതിഷേധിക്കാതിരിക്കുമായിരുന്നുവോ? എല്ലാ മതക്കാരും കൂടി ഐലേസ്സാ വിളിച്ച് നാടാകെ കുട്ടിച്ചോറാക്കുമായിരുന്നു എന്ന കാര്യത്തില്‍ വല്ല സംശയവുമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ വൈകാരികമായ തലത്തിലേയ്ക്ക് വിശ്വാസികളെ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ള തന്ത്രങ്ങളാണ്. അതാണ് പ്രതിഷേധത്തിനു തീ കൊളുത്തുന്നവരുടെ കരുത്തും. തീര്‍ച്ചയായും ഇത്തരമൊരു ചോദ്യമായിരുന്നിരിക്കണം തിരക്കഥാകൃത്തിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം വെല്ലു വിളികള്‍ ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തിനു മാത്രമല്ല, സര്‍ഗ്ഗാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരു മനുഷ്യനു മുന്നിലും വന്നു നില്ക്കുന്ന പ്രതിബന്ധമാണ്. ഏതെങ്കിലും ബാഹ്യ ശക്തികള്‍ വരയ്ക്കുന്ന സീമകള്‍ക്കുള്ളില്‍ നിന്നു കൊണ്ടു മാത്രമേ ഒരാള്‍ക്ക് സര്‍ഗ്ഗാത്മക രചനകളിലേര്‍പ്പെടാനാവൂ എന്നു വരുന്നത് ആത്മഹത്യാപരമാണ്, അത് സര്‍ഗ്ഗാത്മകതയുടെ നാശമാണ്, സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കേണ്ട എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ നാശമാണ്. അനാചാരങ്ങളെ തുറന്നു കാട്ടുവാന്‍ ആരുമില്ലാതെ വരിക എന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ തന്നെ നാശമാണ്.</span><br />
<br />
------------<br />
<i>“പി.കെ. ചിരിക്കുമ്പോള്‍ വേദനിക്കുന്നതാര്‍ക്ക് “ എന്ന പേരില്‍ 4PMന്യൂസില്‍ 19-1-2015 നു ചില മാറ്റങ്ങളോടെ പ്രസിദ്ധീകരിച്ചു. </i>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com9tag:blogger.com,1999:blog-7533779226964435945.post-23449319930937248542013-12-31T18:16:00.000+05:302013-12-31T20:19:27.276+05:30 ചൂലിന്റെ വഴി<span style="font-size: large;"> </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqHIJlUwDOoRYcy41cB3QWX-unUR-vnSrKM2_L2q8GhTOvd_TZWbMbvhWm7g8xvEjn7yh-hxj6FQDrF2GcMoGouNVVErpGX7ijUzbqsrVe2YvRI25McLYt-C4i4p5i33EqqnLG_3XtJcg/s1600/Untitled-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqHIJlUwDOoRYcy41cB3QWX-unUR-vnSrKM2_L2q8GhTOvd_TZWbMbvhWm7g8xvEjn7yh-hxj6FQDrF2GcMoGouNVVErpGX7ijUzbqsrVe2YvRI25McLYt-C4i4p5i33EqqnLG_3XtJcg/s1600/Untitled-1.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: large;">2011-ല്‍ അണ്ണാ ഹസാരെയുടെ ലോക് പാല് ബില്ലിനു വേണ്ടിയുള്ള സമരമായിരുന്നെങ്കില്‍, 2012 പടിയിറങ്ങിയപ്പോള്‍ തണുത്തു വിറങ്ങലിച്ചിരുന്ന ദില്ലിയെ ചൂടു പിടിപ്പിച്ചത് മനുഷ്യമനസ്സാക്ഷിയെ സ്തബ്ധമാക്കും വിധം അതിക്രൂരമായ പീഢനത്തിനു വിധേയയായ പെണ്‍കുട്ടിക്കു വേണ്ടി തെരുവുകളില്‍ സാധാരണക്കാരായ മനുഷ്യര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഒരു പാട് സമസ്യകള്‍ക്കു മീതെ അതിന്റെ ചൂടു പടര്‍ന്നു. ആലസ്യത്തില്‍ നിന്നും ഒരു ജനത പൊടുന്നനെ ഉണരുന്നതും കൂട്ടായ ഒരു ദൌത്യത്തിലേക്ക് വളരുന്നതും നാം കണ്ടു. ആ പ്രതിഷേധം ആളിക്കത്തിച്ച തീയിനെ വളരെ പണിപ്പെട്ടാണെങ്കിലും തണുപ്പിക്കുവാന്‍ അധികാരത്തിന്റെ ജലപീരങ്കികള്‍ക്കും അവരുടെ ദല്ലാളര്‍ക്കും കഴിഞ്ഞുവെന്നത് നേര്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixn3XxtKj4DyxNkDpUiTLhsNU1XTBeTSV7nG4qKyltxtWh88zL2IUsJI1mculUiWJC65acJvKq8LcSZKmF7VX5JMQ8VMF4Orf9mlqR7EOS49kAbqfekvCLAGUF_ve1YQuxrtzOXYr1vqU/s1600/2013-01-03+candle+protest+590.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="118" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixn3XxtKj4DyxNkDpUiTLhsNU1XTBeTSV7nG4qKyltxtWh88zL2IUsJI1mculUiWJC65acJvKq8LcSZKmF7VX5JMQ8VMF4Orf9mlqR7EOS49kAbqfekvCLAGUF_ve1YQuxrtzOXYr1vqU/s200/2013-01-03+candle+protest+590.jpg" width="200" /></a></div>
<span style="font-size: large;">എന്നിരുന്നാലും 2013 പടിയിറങ്ങുമ്പോള്‍ വീണ്ടും ഒരുണര്‍വ്വിന്റെ നിറവിലാണ് ദില്ലി. ലോക് പാല് ബില്‍ സമരത്തിലൂടെ അണ്ണാ ഹസാരെയ്ക്കൊപ്പം ജനശ്രദ്ധ നേടിയ അരവിന്ദ് കേജരിവാള്‍ എന്ന മനുഷ്യന് നല്കുന്ന പ്രതീക്ഷകളുടെ ഊര്‍ജ്ജമാണ് ആ ഉണര്‍വ്വിന്റെ ചാലകമായി വര്‍ത്തിക്കുന്നത്. </span><span style="font-size: large;">എന്തൊക്കെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഹസാരെയുടെ സമരത്തിന് അഴിമതിയില്‍ മുങ്ങിനീരാടുന്ന ദുര്‍ഭരണത്തിനെതിരെ സാധാരണക്കാരുടെ മനസ്സില്‍ വളരെക്കാലമായി അടക്കിനിര്‍ത്തിയിരുന്ന കടുത്ത അമര്‍ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഹസാരെയുടെ സമരത്തിനെ തുരങ്കം വയ്ക്കുന്നതിലും ദിശമാറ്റി വിടുന്നതിലും ഭരണപ്രതിപക്ഷ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്കും മത അരാജകത്ത ഹിജഡകള്‍ക്കും കഴിഞ്ഞുവെങ്കിലും അരവിന്ദ് കേജരിവാളിന്റെ ഇച്ഛാശക്തിയെ തളര്‍ത്തുവാന്‍ അവര്‍ക്കായില്ല എന്നത് വളരെ ആശാവഹമായ കാര്യം തന്നെ. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-PGxIJ0AhDOhNQZd1RU8Q8OtbCy0TB4roiFuEfWrD_GcGRHZJQL5pmktE9q77boSOsM1XUVQYsh4JfnLH-59nuwwBk7TXRKDKNtQ81yXZNc05EL9YQMHKOzxlYM3F_2xfPzH4afrsUqY/s1600/news_27.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="116" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-PGxIJ0AhDOhNQZd1RU8Q8OtbCy0TB4roiFuEfWrD_GcGRHZJQL5pmktE9q77boSOsM1XUVQYsh4JfnLH-59nuwwBk7TXRKDKNtQ81yXZNc05EL9YQMHKOzxlYM3F_2xfPzH4afrsUqY/s200/news_27.jpg" width="200" /></a></div>
<span style="font-size: large;">രാഷ്ട്രീയത്തില്‍ മുന്‍ പരിചയം തീരെയില്ലാത്ത ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക വഴി ദില്ലി വീണ്ടും ഒരു പരീക്ഷണശാലയാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകളുമായിതുലനം ചെയ്യുമ്പോള്‍ ഇതൊരുപക്ഷേ വളരെ ചെറിയ തോതിലുള്ളതാകാമെങ്കിലും യാതൊരു വിധ പ്രത്യയശാസ്ത്രങ്ങളുടെയും ലേബലുകളില്ല്ലാതെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുവാന്‍ ആം ആദ്മിയുടെ ചൂലിനു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത തഴമ്പുവീണ രാഷ്ട്രീയ പൃഷ്ഠങ്ങളില്‍ ഓര്‍ക്കാപ്പുറത്തു സൂചിക്കുത്തു കിട്ടുമ്പോഴുണ്ടാകുന്നതുപോലെയുള്ള ഞെട്ടലുകളുണ്ടാക്കിയത് നാം കണ്ടു കഴിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ ആഘാതത്തില്‍ നിന്നും മുഖം രക്ഷിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് ഇടതു വലതു പാര്‍ട്ടികളിപ്പോള്‍. കോണ്‍ഗ്രസ് ഒരഴിച്ചുപണി ആരംഭിച്ചു കഴിഞ്ഞു. കാലിത്തീറ്റ കുംഭകോണകമുടുത്ത് ജയിലിലായിരുന്ന ലാലുപ്രസാദ് യാദവ്, ജാമ്യത്തില്‍ പുറത്തു വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മഹിമയ്ക്കു മുന്നില്‍ കേജരിവാള്‍ ആരുമല്ല എന്ന് പ്രഖ്യാപിച്ച് തന്റെ മണ്ടത്തരങ്ങളുടെ വെടിക്കെട്ടിനു തിരി കൊളുത്തിയിട്ടുമുണ്ട്. ആണ്ടവസാനമല്ലേ - സഹിക്കാം. അഴിമതിപ്പാര്‍ട്ടികള്‍ക്ക് അഴിമതിക്കെതിരേ ചൂലെടുക്കുന്നവരെ തീണ്ടപ്പാടകലെ നിര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ പ്രമുഖന് രാഹുല്‍ ഗാന്ധിതന്നെയായിരുന്നു. അത്രയൊന്നും രാഷ്ട്രീയ അനുഭവ സമ്പത്തില്ലാത്ത അമൂല്‍ ബേബിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യം തന്നെയാണ്. ഇന്ത്യയൊട്ടാകെ അഴുക്കുചാല്‍ പോലെ പടര്‍ന്നു കിടക്കുന്ന അഴിമതി സംസ്കാരത്തില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്ന കൊണ്ഗ്രസ്സിന്റെ അനുയായികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. പക്ഷേ അതല്ല കര്‍ശനമായ സ്വയം വിമര്‍ശനങ്ങളും, തെറ്റു തിരുത്തലുകളും പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിട്ടുള്ള കെട്ടുറപ്പുള്ള പാര്‍ട്ടികളെന്നഭിമാനിക്കുന്നവരുടെ കാര്യം. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടു കൂടി സ്വന്തം തെറ്റുകളില്‍ നിന്നു കാര്യമായൊന്നും പഠിക്കാതെ ധാര്‍ഷ്ഠ്യത്തിനു സിന്ദാബാദ് വിളിച്ച് അനുദിനം ക്ഷയിക്കുകയും, ജനങ്ങളില്‍ നിന്നും ബഹുദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന നേതാക്കളുടെ മാത്രം പാര്‍ട്ടിയായി അധപതിച്ചു കൊണ്ടിരിക്കുന്നൊരു പാര്‍ട്ടിയുണ്ട് നമുക്ക്. അരിവാള്‍ ചുറ്റിക ചിഹ്നമായുള്ള പ്രസ്തുത പാര്‍ട്ടിയുടെ, ലണ്ടനില്‍ നിന്നും വിദ്യാഭ്യാസം നേടി വന്ന നേതാവാകട്ടെ ഇപ്പോഴിതാ പിഞ്ചുശിശുവായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന ബോധോദയവുമായി വന്നിരിക്കുന്നു. ഇതെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയെ കൃത്യമായി എടുത്തു കാണിക്കുന്നവയാണ്.</span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhciNj9eET-UH6s0y0EAOYl0N4xAwnjN5ffVOTYhEdjWNHmwVQjtCd0acuD9w3Tea3nKnPhah0zqsDYkFep_jMl3vhBEwG8HDx9GJ3rXLWKENfygbukAr7sT_EaHsKZKvFcHa_ZwTToqaQ/s1600/Bapu-Gandhi-with-Charkha-Coloring-Pages.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="190" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhciNj9eET-UH6s0y0EAOYl0N4xAwnjN5ffVOTYhEdjWNHmwVQjtCd0acuD9w3Tea3nKnPhah0zqsDYkFep_jMl3vhBEwG8HDx9GJ3rXLWKENfygbukAr7sT_EaHsKZKvFcHa_ZwTToqaQ/s200/Bapu-Gandhi-with-Charkha-Coloring-Pages.gif" width="200" /></a></div>
<span style="font-size: large;">പണ്ട് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സ് ജനങ്ങളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ഒരു ചിഹ്നമുണ്ടായിരുന്നു. സ്വന്തം നഗ്നത മറയ്ക്കുവാന്‍, സ്വയം നൂല് നൂറ്റ്, സ്വയം വസ്ത്രമുണ്ടാക്കി ധരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഒരു ജനതയ്ക്ക് ആവേശവും കരുത്തും പകര്‍ന്ന ആ ചിഹ്നം ലളിതമായ ചര്‍ക്കയായിരുന്നു. ഗാന്ധി വധത്തിനു ശേഷമുണ്ടായ ശൂന്യതയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ച കോണ്‍ഗ്രസ്സ് ചര്‍ക്കയില്‍ നിന്നും അകന്നു. നുകം പൂട്ടിയ കാളയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. വിദേശിയരുടെ നുകത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജനതയുടെ പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും മീതെ മറ്റൊരു നുകമായിത്തീരാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചതു മുഴുവന്‍. പിന്നെക്കിട്ടിയ പശുവിനേയും കിടാവിനേയും തൊഴുത്തില്‍ കെട്ടേണ്ടതായും വന്നു. ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ സമയത്തു കണ്ടു പിടിച്ച ആശീര്‍വദിക്കുന്ന കൈപ്പത്തിയാകട്ടെ ഫലത്തില്‍, എന്തിലും ഏതിലും ഇട്ടു വാരാവുന്ന ഒരു ഭീകര യന്ത്രമായി പരിണമിക്കുകയായിരുന്നു.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">സ്വയം പര്യാപ്തതയുടെ പ്രതീകമായിരുന്ന ചര്‍ക്കയുടെ സ്ഥാനം കയ്യാളാന്‍ തൊഴിലാളിപ്പാര്‍ട്ടികളെന്ന ലേബലില്‍ വന്നവര്‍ക്കാര്‍ക്കും സാധ്യമായില്ലെന്ന ദയനീയത ചരിത്രമായി നമുക്ക് മുന്നിലുണ്ട്. കതിരു കൊയ്യുന്ന തൊഴിലാളികളുടെ അരിവാള്‍ ഉയിരു കൊയ്യുന്ന ഗുണ്ടകളുടെ ആയുധമായപ്പോള്‍ വിപ്ലവം കൈവിട്ട പാര്‍ട്ടിയുടെ പോക്കു കണ്ട് നാം അമ്പരന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുവാന്‍ കെല്പുള്ള ഒരു രാഷ്ട്രീയ ചിഹ്നത്തിന്റെ ആവശ്യകത ഇന്നുണ്ട്. ആ സ്ഥാനം ആം ആദ്മിയുടെ ചൂല് ഏറ്റെടുക്കുമോ? ചര്‍ക്കയേക്കാള്‍ പ്രാധാന്യമുണ്ട് അഴുക്കു വൃത്തിയാക്കുന്നതിനു വേണ്ടി നമ്മുടെ ദൈനം ദിന ജീവിതത്തിലെ അത്യാവശ്യ ഉപകരണങ്ങളിലൊന്നായി നാം കയ്യാളുന്ന ചൂലിന്. ചര്‍ക്കയുടെ അത്ര കുലീനത്വമില്ലെങ്കിലും കാര്യങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ‘ചൂലെടുത്തടിക്കുക‘ എന്ന കൃത്യം വളരെ പ്രയോജനം ചെയ്യാറുണ്ട്. ഇപ്പോള്‍ ചൂലിനാണു പ്രസക്തി. ചൂലാണ് വേണ്ടത്. അജീര്‍ണ്ണം ബാധിച്ചവരുടെ പൂരീഷം കൊണ്ട് അത്രമേല്‍ വൃത്തിഹീനമായിരിക്കുന്നു നമ്മുടെ രാഷ്ട്രീയ പരിസരം. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicIw66B3TAqPoalixvVyXQjkRcV3liXEdC_G1SDpccCjqQX6pLzXu47DHE6gmbJhgdHMhBaVRAkKABoLX0TZSH4-UHvpiZxAlzGeK8T5lNszXaN7AhruBYMsF8gxwvymBydv8HdzDqOIA/s1600/brooms3big.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicIw66B3TAqPoalixvVyXQjkRcV3liXEdC_G1SDpccCjqQX6pLzXu47DHE6gmbJhgdHMhBaVRAkKABoLX0TZSH4-UHvpiZxAlzGeK8T5lNszXaN7AhruBYMsF8gxwvymBydv8HdzDqOIA/s200/brooms3big.jpg" width="168" /></a></div>
<span style="font-size: large;">ദില്ലിയില്‍ തുടങ്ങിയ തൂപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുമോ? കേരളത്തില്‍ അക്കൌണ്ടു തുറക്കുവാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് ചേറില്‍ നോമ്പും നോറ്റിരിക്കുന്ന താമരപ്പാര്‍ട്ടിക്കു മുമ്പേ ആം ആദ്മി അക്കാര്യം സാധിച്ചെടുക്കുമോ? നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് അരങ്ങൊരുക്കിയ കേരളത്തില്‍ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച് ജനങ്ങളെയൊട്ടാകെ പമ്പര വിഡ്ഡികളാക്കിത്തീര്‍ത്ത കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് കക്ഷികളും അവരുടെ മൂടു താങ്ങിപ്പാര്‍ട്ടികളും അവരറിയാതെ തന്നെ അങ്ങിനെയൊരു സാധ്യതയ്ക്കുള്ള വളം ഇട്ടു വച്ചിട്ടുണ്ട്. ദില്ലിയില്‍ നാമ്പെടുത്ത മാറ്റത്തിന്റെ വിത്തുകള്‍ ഇന്ത്യയിലൊട്ടാകെ മുളച്ചു വളരട്ടെ എന്നും മേല്‍ക്കൂര നഷ്ടപ്പെട്ടു നര്‍കിക്കുന്ന ജനതയ്ക്കൊരു തണലായി ഭവിക്കട്ടെ എന്നും നമുക്കാശിക്കാം. 2014 പ്രത്യാശകള്‍ നിറവേറ്റപ്പെടുന്ന വര്‍ഷമാകട്ടെ എന്നാശംസിക്കാം. </span><br />
<span style="font-size: large;"><br /></span>
<span style="font-size: x-small;"><i>(ചിത്രങ്ങള്‍ക്ക് ‘ഇന്റര്‍നെറ്റിനോട് കടപ്പാട്)</i></span><br />
<br />MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com6tag:blogger.com,1999:blog-7533779226964435945.post-70824375660662911692013-03-18T23:25:00.000+05:302013-03-18T23:25:47.756+05:30കൂമന് കാവും വിഷപ്പാമ്പുകളും<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjdF9bIBokpD-6Zi7AT6K_Ifs0i69UUJUd_viMZxeP_HHN3nfGcN6ngJxBFI-QWbpBH_zgx1Uz-QNwdC6Ufi2NHJgjo1jttxX0e3QX2k4bOQwD5HYA7S2aVOSjnXVQLyi4F5Obko81ET0/s1600/ov_vijayan2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjdF9bIBokpD-6Zi7AT6K_Ifs0i69UUJUd_viMZxeP_HHN3nfGcN6ngJxBFI-QWbpBH_zgx1Uz-QNwdC6Ufi2NHJgjo1jttxX0e3QX2k4bOQwD5HYA7S2aVOSjnXVQLyi4F5Obko81ET0/s1600/ov_vijayan2.jpg" /></a></div>
<span style="font-size: large;">കൂമന് കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെയാണ്.</span><br />
<span style="background-color: white; font-size: large;"><br />
<span style="color: blue;">“<i>കൂമന് കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ </i><i>നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“</i></span></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നോവലിന്റെ അവസാന ഭാഗത്ത് രവി തിരിച്ചു പോകാനുള്ള യാത്ര തുടങ്ങുമ്പോള്‍ കൂമന് കാവിലെത്തുന്ന രംഗം വര്‍ണ്ണിക്കുന്നതിങ്ങനേയും.</span><br />
<span style="font-size: large;"><br /></span>
<span style="color: blue; font-size: large;">“<i>കൂമന് കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര് ഉപയോഗിച്ചിരുന്ന ഒരു മണ്പുര ഇടിഞ്ഞുവീണിരുന്നു“.</i></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">‘കാവ്‘ എന്ന വാക്കിന് മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇട തൂര്‍ന്നു വളര്‍ന്നു നില്ക്കുന്ന സ്ഥലം, തോപ്പ്, ഉദ്യാനം എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീനദവതകളായ കാളി, വേട്ടക്കരന്, അയ്യപ്പന്, നാഗത്താന്മാര് മുതാലയവരെ കുടിവച്ച സ്ഥലങ്ങള്‍ക്കു പൊതുവേ കാവ് എന്നു പറയുന്നു എന്നും വിവരിക്കുന്നു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി. കാവെന്ന പേരില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളീയര്‍ക്ക് സുപരിചിതമാണ് മുളങ്കുന്നത്തു കാവ്, വട്ടിയൂര്‍ക്കാവ് എന്നിവ ഉദാഹരണങ്ങള്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാവുകള്‍.</span><br />
<span style="font-size: large;"><br /></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitGT50qJKUM3X_s9PYaq0-LNwbFtZIMSGpYzUWExg_uijlRcjWnfAiimzKMIJ85ALa2LXg2OZIUo8-gFsCsas_n2nyqdus4hXQugL1rNbb1a6hL77mS1ATmd7RNt0WOkMxREAHIyHsFbQ/s1600/200px-Khasak.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitGT50qJKUM3X_s9PYaq0-LNwbFtZIMSGpYzUWExg_uijlRcjWnfAiimzKMIJ85ALa2LXg2OZIUo8-gFsCsas_n2nyqdus4hXQugL1rNbb1a6hL77mS1ATmd7RNt0WOkMxREAHIyHsFbQ/s200/200px-Khasak.jpg" width="131" /></span></a><span style="font-size: large;">കൂമന് കാവാകട്ടെ, ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു സാങ്കല്പിക സ്ഥലം മാത്രമാണെന്നും, ഇതിനു ദൈവങ്ങളെ കുടിയിരുത്തിയ കാവുമായി യാതൊരു ബന്ധവുമില്ലെന്നു നോവല്‍ വായിച്ചവര്‍ക്കൊക്കെ മനസ്സിലാകുമെന്ന കാര്യം ഒരു പാട് പേര് ഇതിനകം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. ഈ സ്ഥലത്തിന്റെ ഒരു പ്രതീകാത്മക രൂപം ഇപ്പോള്‍ കോട്ടക്കല്‍ രാജാ ഹൈസ്കൂളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കു വന്നത് അതൊരു വിവാദമായപ്പോഴാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">തങ്ങളുടെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മ നില നിര്‍ത്താനുള്ള ഒരു സ്മാരകമായാണ് ‘കൂമന് കാവെന്ന’ സ്മൃതി വനമൊരുക്കാനും അതില്‍ വിജയന്റെ പ്രതിമ സ്ഥാപിക്കുവാനുമുള്ള തീരുമാനമുണ്ടായത്. ഏതൊരു സ്ഥാപനത്തിനും, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രത്യേകിച്ചും, അഭിമാനിക്കാവുന്നതാണ് ലോകനിലവാരത്തിലുള്ള ഒരെഴുത്തുകാരനുമായുള്ള ഇത്തരമൊരു പൂര്‍വ്വ ബന്ധം. വിദ്യാര്‍ത്ഥികളും, പി.ടി.ഏ. യും ചേര്‍ന്നു നടത്തിയത് വളരെ ശ്ലാഘനീയമായ ഉദ്യമം എന്നതിനു രണ്ടു പക്ഷമുണ്ടാകില്ല. എന്നിരുന്നിട്ടും, സ്കൂളിനും, ദേശത്തിനും, രാജ്യത്തിനുമെല്ലാം മാതൃകയാകേണ്ടിയിരുന്ന ഈ ശ്രമം എങ്ങിനെ വിവാദങ്ങളുടെ കാറ്റിലകപ്പെട്ടു എന്നറിയുമ്പോഴാണ് നാം സാക്ഷര കേരളത്തിലാണോ അതോ അതിപുരാതനമായ ഏതോ അപരിഷ്കൃത ദ്വീപിലാണോ ജീവിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിവാദങ്ങള്‍ എന്നും ചുഴലിക്കാറ്റു പോലെ വിജയനെ പിന്തുടര്ന്നിരുന്നു എന്നു കാണാവുന്നതാണ്. എല്ലാ വിവാദങ്ങളേയും ഋഷിതുല്യമായ ശാന്തതയോടെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും വിവാദം കൂടെയുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചത് ചരിത്രം. ഇകഴ്ത്തിയും പുകഴ്ത്തിയും ഒട്ടനവധി പേര്. ഇതിഹാസം മോഷണമാണെന്നു വരെയുള്ള ചന്ദ്രഹാസങ്ങളുയര്‍ന്നു. അര്‍ഹതപ്പെട്ടെ ‘ജ്ഞാനപീഠ’ പുരസ്കാരം ലഭിക്കാതെ പോയപ്പോഴും വിവാദങ്ങളുണ്ടായി. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനായായ സിമിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതു വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണെന്നത് വിചിത്രമായി തോന്നാം. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPiGGqcRwj26MmRQUJ1c0mNNOlfCcr4tvY_83JZqLQIiVzp0a4i8OxRHPYOF9IJSA10pDhTROsYPjc61q0iPjZ0JqTE8PryM55lVV4lktucvxfs8llW_Gg7GSM4dU_q8I8tNtXxggAbG4/s1600/00204_188139+(1).jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPiGGqcRwj26MmRQUJ1c0mNNOlfCcr4tvY_83JZqLQIiVzp0a4i8OxRHPYOF9IJSA10pDhTROsYPjc61q0iPjZ0JqTE8PryM55lVV4lktucvxfs8llW_Gg7GSM4dU_q8I8tNtXxggAbG4/s200/00204_188139+(1).jpg" width="135" /></span></a></div>
<span style="font-size: large;">പ്രതിമകള്‍ എപ്പോഴും ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയും വര്‍ത്തമാനത്തെ പഴമയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മരിച്ചു പോയ മഹാരഥന്മാരില് തുടങ്ങി പ്രതിമാ വിവാദത്തിലകപ്പെട്ട ജീവിച്ചിരിക്കുന്ന മായാവതിക്കു വരെയുണ്ട് ഇന്ത്യാ മഹാരാജ്യത്ത് പ്രതിമകള്‍. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രതിമകളോട് വിരോധമുള്ളവര്‍ക്ക് അത് സ്ഥാപിക്കാതിരിക്കാം. സ്ഥാപിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. അതിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്. </span><span style="font-size: large;">ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസത്തില്‍ പ്രതിമകള്‍ക്കു സ്ഥാനമില്ല എന്നതിനാല്‍ അവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ഒരാളെക്കൊണ്ടും പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന മര്‍ക്കടമുഷ്ടി ന്യായീകരിക്കാനാവാത്തതാണ്. </span><span style="font-size: large;"> മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മലപ്പുറത്തു സ്ഥാപിക്കുന്ന കാര്യത്തില്‍ പോലും ചിലര്‍ പ്രതിമ പോലെ നിന്നതിനു പിറകില്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതിയായിരുന്നെന്ന കാര്യം സുവിദിതമാണല്ലോ.</span><span style="font-size: large;"> </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഓ.വി.വിജയന്റെ പ്രതിമ മാറ്റിയാല്‍ മാത്രമേ സ്മൃതിവനത്തിന് അംഗീകാരം നല്‍കൂ എന്ന നിലപാടുമായി മുനിസിപ്പാലിറ്റി രംഗത്തെത്തി എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമാണ് കാവുകള്‍ എന്നോ മറ്റോ ഉള്ള മിഥ്യാ ധാരണ കൊണ്ടാവം കൂമന് കാവ് എന്ന പേരിനോടുമുണ്ടായിരുന്നത്രെ വിരോധം. സംഗതി പുറത്തറിഞ്ഞ് വിവാദമായപ്പോള്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടാവുകയും മുനിസിപ്പാലിറ്റി വാക്കുകള്‍ മാറ്റുകയും ചെയ്തതാണത്രെ. പ്രതിമ സ്ഥാപിക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ സമ്മതം മുന്‍ കൂട്ടി വാങ്ങിയിരുന്നില്ല എന്ന സാങ്കേതിക കാരണത്തിലേക്ക് ശാഠ്യങ്ങള്‍ ലോപിച്ചു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അബ്ദുസമദ് സമദാനി തുടങ്ങിയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും പ്രതിമ വികൃതമാക്കപ്പെട്ടു. ഇപ്പോള്‍ പ്രതിമ പുനര്‍ നിര്‍മ്മിക്കുവാനും സ്മൃതി വനം സംരക്ഷിക്കുവാനുമായി ഒരു പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തതായാണ് ഒടുവില്‍ വായിച്ച വാര്‍ത്തകള്‍. പുതുതായുണ്ടാക്കുന്ന പ്രതിമയും തകര്‍ക്കപ്പെടുകയില്ല എന്നാരെങ്കിലും ഉറപ്പു കൊടുത്തിണ്ടോ ആവോ? ഏതായാലും മനുഷ്യരെപ്പോലെത്തന്നെ പ്രതിമകളും ‘നോട്ടപ്പുള്ളി’കളുടെ ലിസ്റ്റില്‍ അകപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും ഈ ഭൂമുഖത്തു നില നില്ക്കാന് പാടില്ലെന്നു കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു എന്നു സാരം.</span><br />
<span style="font-size: large;"><br /></span>
<i><span style="color: blue; font-size: large;">“അന്നു രാത്രി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടര്‍ന്നു വീശി. പനകള്‍ കട പുഴങ്ങി. പുളിങ്കൊമ്പുകള്‍ പൊട്ടി, മഴ ചൊരിഞ്ഞു”. </span></i><br />
<span style="font-size: large;"><br /></span>
<span style="font-size: large;">കാറ്റിന്റെ സാന്നിദ്ധ്യം ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൂമന് കാവെന്നെ സ്മൃതിവനത്തിലേക്കു വീശിയ അസുഖകരമായ കാറ്റിന്റെ ഉറവിടം എവിടെ നിന്നായിരുന്നാലും അതു നമ്മുടെ നാടിനു യോജിച്ചതല്ല. നാം ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യര്‍ ഒരു പാട് മതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോക ജനതയെ ആകമാനം ഒരൊറ്റ മതത്തിന്റെ ചിറകിന് കീഴിന് കൊണ്ടു വരാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ എത്രകാലം നടത്തിയിട്ടും ഒരു മതത്തിനും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. മഹത്തായൊരു ആശയമാണെങ്കിലും അതേപോലെത്തന്നെ ദുഷ്കരമാണ് മതരഹിതമായൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനവും. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">അതിനാല്‍ എല്ലാ മതങ്ങള്‍ക്കും മറ്റു മതങ്ങളിലുള്ളവരുമായും, മതരഹിതരുമായും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ട ബാധ്യതയുണ്ട്. സ്വന്തം മത വിശ്വാസങ്ങള്‍ ഹനിക്കപ്പെടും എന്ന മിധ്യാ ധാരണയില്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളോട് മുഖം തിരിക്കുമ്പോള്‍ സമൂഹത്തില്‍ നില നില്ക്കുന്ന സന്തുലിതാവസ്ഥയ്ക്ക് മുറിവേല്ക്കുകയാണ്. ഈ മുറിപ്പാടുകള്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്നു എന്നതിന് ഒരു പാട് തെളിവുകള്‍ നമുക്കു മുന്നിലേക്ക് ദിവസേനെ കടന്നു വരുന്നുണ്ട്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഏതൊരു മതവും മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്നതിനു പകരം കണ്ണു മൂടിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് അബദ്ധങ്ങളിലേക്കു വഴുതുവാന്‍ തുടങ്ങുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ അധികാരകേന്ദ്രങ്ങളുടെ ചതുപ്പിലൂടെ ഇത്തരം ഒരു പാട് വഴുക്കുന്ന പാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് . ഇതിലൂടെയൊക്കെ അന്ധരായി നീങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്ഥലകാല ബോധവും, ചിന്താശക്തിയും നഷ്ടപ്പെട്ട അതി വൈകാരികതയുടെ ചതുപ്പുകളിലൂടെയാണ് നീങ്ങുന്നതെന്ന ബോധം ഉണ്ടായിരിക്കില്ല. ഇത്തരം ചതുപ്പുകളില്‍ നിന്നും സ്വന്തം അനുയായികളെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്വം ഓരോ മതത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനവര്‍ തുനിയുന്നില്ലെന്നു മാത്രമല്ല അണികള്‍ക്കായി കൂടുതല്‍ ദുസ്സഹമായ പാതകള്‍ ഒരുക്കുന്ന മത്സരങ്ങളിലാണ് നേതാക്കള്‍. ഇത്തരം ബുദ്ധിശുന്യതകള്‍ തത്തുല്യമായ ചതുപ്പുകളേയും, വഴുക്കുന്ന പാതകളേയും മറ്റു മതങ്ങളിലും വളര്‍ത്തും എന്നതിന് ഉദാഹരണങ്ങള്‍ തേടി ദൂരെ പോകേണ്ടതില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ബി.ജെ.പി എന്ന ജാതിപാര്‍ട്ടിയുടെ (പേരില്‍ ജാതിയില്ലെങ്കിലും പോരില്‍ ഉണ്ടെന്നത് ഏവര്‍ക്കുമറിയാം) ഉദയവും, സ്വാതന്ത്ര്യത്തിനു ശേഷം വളരെയൊന്നും പച്ച പിടിക്കാതിരുന്ന ആര്.എസ്.എസ്സിന്റെ ഉയിര്ത്തെഴുന്നേല്ക്കലും, ശ്രീരാമ സേന, ബജരംഗ് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ മുള പൊട്ടലും, ശിവസേന പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജ്ജ സംഭരണവുമെല്ലാം ഇത്തരം കിടമത്സരങ്ങളുടേയും വൈരങ്ങളുടെയും വിത്തുകളില്‍ നിന്നായിരുന്നു എന്നതല്ലെ സത്യം?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മതമേതായാലും ‘മനുഷ്യന്’ നന്നായാല്‍ മതി എന്നതിനു പകരം മനുഷ്യനെങ്ങനെയായാലും ‘മതം’ നന്നായാല്‍ മതി എന്ന പുതിയ സൂക്തത്തിന്റെ ലഹരിയിലാണെല്ലാവരും. എല്ലാ മതങ്ങള്‍ക്കും, മതരഹിതര്‍ക്കും തുല്ല്യതയോടെ നിലനില്ക്കുവാന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഇങ്ങിനെ ദുരുപയോഗപ്പെടുത്തുന്നവരെല്ലാം, ഇന്ത്യയുടെ മതേതരത്വത്തിലൂന്നിയ സവിശേഷ സ്വത്വത്തെത്തന്നെ കീറി മുറിക്കുകയാണ് ചെയ്യുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഓ.വി. വിജയനെപ്പോലെയുള്ള ഒരെഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തവരും, കൂമന് കാവെന്ന സ്മൃതിമവനത്തിനു മുന്നില്‍ നില്ക്കുമ്പോള് വിറളി പിടിക്കുന്നവരും ഇന്ത്യന്‍ മതേതരത്വത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്. എഴുത്തുകാരന്റെ കൈകളില്‍ വിലങ്ങുകളണിയിക്കാന്‍ തത്രപ്പെടുന്നവരും, വിരലുകളറുക്കാന്‍ വാളോങ്ങി നില്‍ക്കുന്നവരും, പ്രതിമകളെ വികൃതപ്പെടുത്തുന്നവരും സമാധാനത്തിന്റെ ആരാച്ചാര്‍മാരാണ്.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്ത് രവിക്കു സര്‍പ്പദംശമേല്‍ക്കുന്ന ഒരു രംഗമുണ്ട്. പാമ്പിന്റെ വരവ് വിജയന് വര്‍ണ്ണിക്കുന്നതിങ്ങനെ -</span><br />
<span style="font-size: large;"><i><br /></i></span>
<span style="color: blue; font-size: large;"><i>“നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന് മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തില് പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില് വീണ്ടും വീണ്ടും അവ പതിഞ്ഞു.“</i></span><br />
<span style="font-size: large;"><br /></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiO5gfcN5_UnUGF82YOBHQ-X67A_AZf_xzU25BAk2o936VSYovIVbCspsZCdEJMu_Ev6r5EbIXzjkySU2SUl0HHnZCwUrCmGIpm4gxYYf6q_7w59I50z47gVCKIAfA20eDQhLhcGoDyDhc/s1600/08-ovvijayan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiO5gfcN5_UnUGF82YOBHQ-X67A_AZf_xzU25BAk2o936VSYovIVbCspsZCdEJMu_Ev6r5EbIXzjkySU2SUl0HHnZCwUrCmGIpm4gxYYf6q_7w59I50z47gVCKIAfA20eDQhLhcGoDyDhc/s200/08-ovvijayan.jpg" width="200" /></span></a><span style="font-size: large;">ഖസാക്കിലെ ഗന്ധങ്ങളറിഞ്ഞ തന്റെ മൂക്കിന്റെ നേര്‍ക്ക്, ജീവിതങ്ങളുടെ പൊരുളുകളെ സുക്ഷമതയോടെ ദര്‍ശിക്കാനുപകരിച്ച കണ്ണുടയുടെ നേര്‍ക്ക്, വാക്കുകളുടെ തീരാമഴ പൊഴിച്ച ചുണ്ടുകളുടെ നേര്‍ക്ക് - കോട്ടക്കല്‍ രാജാ ഹൈസ്കൂളിലെ അഭിശപ്തമായ ഒരു രാത്രിയിലെ കൂരിരുട്ടിലൂടെ നീണ്ടു വന്ന മതഭ്രാന്തന്മാരുടെ കരങ്ങളില്‍ അവര്‍ തകര്‍ത്ത ചുണ്ടുകളുരസ്സി ഒരു പക്ഷേ വിജയനെന്ന മനുഷ്യസ്നേഹി പറയുമായിരിക്കും - “വികൃതിയാണ്, സാരമില്ല“. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">വിജയനങ്ങനെയാണ്. ദ്രോഹിച്ചവരെയെല്ലാം സ്നേഹിച്ചിട്ടേയുള്ളു. പക്ഷേ ഇത്തരം ദ്രോഹങ്ങള്‍ മലയാളക്കരയ്ക്കു താങ്ങാനാവുമോ അല്ലെങ്കില്‍ താങ്ങേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം.</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<span style="font-size: x-small;">(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)</span><br />
<span style="font-size: x-small;"><br /></span>
<div>
<br /></div>
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com8tag:blogger.com,1999:blog-7533779226964435945.post-25591950925442058052013-01-28T23:20:00.001+05:302013-01-30T01:51:55.716+05:30വിശ്വരൂപം - ആരുടെ?<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_NCK7ADAuW3GEkjIPR8OnHdQbKRjr4KdR2ElKVRxICJ6RI_zLugMMZhoKhtnx2m9D1APGkNt4-NvnDEolxXCRFkWOES0axd7w1xUSxFtCDkiqSh3jYIMRhyphenhyphenIBCpxu5ntzzF0atUAGVTk/s1600/viswaroopam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_NCK7ADAuW3GEkjIPR8OnHdQbKRjr4KdR2ElKVRxICJ6RI_zLugMMZhoKhtnx2m9D1APGkNt4-NvnDEolxXCRFkWOES0axd7w1xUSxFtCDkiqSh3jYIMRhyphenhyphenIBCpxu5ntzzF0atUAGVTk/s200/viswaroopam.jpg" width="146" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ_L1SmKxZgUjebVayxfHfnQ-rVaoGCy_QQ4Ja8oqT65aqqqxNPgdA1zpsJvs7zJH3YxgsD8i5zCPWfcASMGmy8dX5YPyP0cf609Vf1CFmqX0astCOjI6mw4D2OaVVN7rTuGlR7oxyNi8/s1600/kamalahasan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ_L1SmKxZgUjebVayxfHfnQ-rVaoGCy_QQ4Ja8oqT65aqqqxNPgdA1zpsJvs7zJH3YxgsD8i5zCPWfcASMGmy8dX5YPyP0cf609Vf1CFmqX0astCOjI6mw4D2OaVVN7rTuGlR7oxyNi8/s200/kamalahasan.jpg" width="158" /></a><br />
<span style="font-size: large;"><span style="color: red;">മു</span>സ്ലീംങ്ങളെല്ലാം ഭീകരവാദികളാണോ? അല്ല. അപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഭീകരവാദി കഥാപാത്രങ്ങള്‍ക്കെല്ലാം മുസ്ലീം പേരുകള്‍ നല്‍കുന്നത് ശരിയാണോ? തീര്‍ച്ചയായും അല്ല. ഇതൊരു തെറ്റായ പ്രവണത തന്നെയാണ്. ഇത്തരം ഒട്ടനവധി തെറ്റായ പ്രവണതകളുടെ ആകെത്തുകയാണ് ഇന്ത്യയിലെ കച്ചവട സിനിമ. നായകന്മാരെല്ലാം വെളുത്ത് ഭംഗിയുള്ളവര്. വില്ലന്മാരാകട്ടെ കറുത്തവരോ, ഇരു നിറത്തിലുള്ളവരോ. ഹിന്ദി ഫിലിമുകളില്‍ തെക്കേ ഇന്ത്യക്കാര്‍ കോമാളികളോ വില്ലന്മാരോ ആയി ചിത്രീകരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉത്തരേന്ത്യക്കാരും വില്ലന്‍ കഥാപാത്രങ്ങളായിട്ടുണ്ട്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">നായികമാരാണെങ്കിലോ വെളുത്ത സുന്ദരിമാര്‍. കറുത്ത ഒരു നായിക (തകഴിയുടെ ചെമ്മീനിലെ ‘കറുത്തമ്മ’ പോലും വെളുത്തതായിരുന്നു എന്ന വിവാദം ഓര്‍ക്കുക) പേരിനു പോലും കാണാന്‍ വഴിയില്ല. കറുത്തവരൊന്നും നായികമാരാവാന്‍ ജനിച്ചവരല്ല എന്നു തോന്നും ഇത്തരം സിനിമകള്‍ കണ്ടാല്‍. പ്രേമിക്കാനും, സെക്സിയായിരിക്കാനും, ബലാത്സംഗം ചെയ്യപ്പെടാനും, കരയാനും വേണ്ടി സൃഷ്ടിക്കപ്പെട്ട വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍. </span><br />
<span style="font-size: large;"><br /></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhORAAPvfqZ60TF6IMl5Aib_OldmQinocKhyphenhyphenA3OcZIss3jOLfnKoJnVIiPiTejFPq1WtuCwPB0r0NtmI0MRTReKp2NVexesIYvkSF1_04QknqUMnAffNYEO1k-mXJQyGK4VxGDN4JpCUdo/s1600/maachis.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhORAAPvfqZ60TF6IMl5Aib_OldmQinocKhyphenhyphenA3OcZIss3jOLfnKoJnVIiPiTejFPq1WtuCwPB0r0NtmI0MRTReKp2NVexesIYvkSF1_04QknqUMnAffNYEO1k-mXJQyGK4VxGDN4JpCUdo/s200/maachis.jpg" width="140" /></span></a><span style="font-size: large;">ഭീകരവാദത്തെ കേന്ദ്ര ബിന്ദുവാക്കി ഒരു പാട് ചിത്രങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ട്. പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ പശ്ചാത്തലത്തില്‍ ‘ഗുല്‍സാര്‍‘ സംവിധാനം ചെയ്ത് ‘മാച്ചീസ്’‘ എന്ന ഹിന്ദി ചിത്രം (1996) ഇത്തരുണത്തില്‍ വളരെ സ്മരണീയമാണ്. ഈ ചിത്രത്തില്‍ ഒരു വില്ലന്‍ എന്നു പറയാന്‍ ഒരാളില്ല. ഭീകര വാദവും ഭരണ കൂടവും കൂടി സാധാരണ ജീവിതത്തെ എത്ര മാത്രം പിച്ചിക്കീറുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഭീകരവാദത്തോടൊപ്പം ഭരണ കൂടവും ഇവിടെ പ്രതിനായക സ്ഥാനത്തു വരുന്നു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgi3P6-bX8fCvV7Wr6-4NWsQyAkGY3ruHsevdnRDusXTGIPgcWHUypYglvpQRfuJo_-A37AYPToZW-O7sT62V-NI9_kJNsbKevSUzJWxAFQWeDi6-fPX6F1VDDWB-vo0sVa-tDu3AIVARw/s1600/drohkaal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgi3P6-bX8fCvV7Wr6-4NWsQyAkGY3ruHsevdnRDusXTGIPgcWHUypYglvpQRfuJo_-A37AYPToZW-O7sT62V-NI9_kJNsbKevSUzJWxAFQWeDi6-fPX6F1VDDWB-vo0sVa-tDu3AIVARw/s200/drohkaal.jpg" width="200" /></span></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;">ഗോവിന്ദ് നിഹലാനിയുടെ ‘ദ്രോഹ് കാല്’ (1994) എന്ന ഹിന്ദി ചിത്രവും ഭീകരവാദത്തിനെതിരേ പൊരുതുവാന്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. ഇവിടെ ഭീകരവാദിയായി വരുന്ന കഥാപാത്രത്തിന്റെ പേര് - കമാന്റര്‍ ഭദ്ര എന്നാണ്. കമാന്റര്‍ ഭദ്ര ഒരു മതത്തിന്റേയും വക്താവല്ല. പോലീസ് ഫോഴ്സിന്റെ ഭാഗമായി അണി നിരക്കുന്ന തുല്യ പ്രധാനമുള്ള കഥാ പാത്രങ്ങളില്‍ ഒരാള്‍ അബ്ബാസ് ലോധി എന്ന മുസ്ലീമാണ്, മറ്റെയാള്‍ അഭയ് സിംഗ് എന്ന ഹിന്ദുവും.</span><br />
<span style="font-size: large;"><br /></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh07poMKOMINffPF2CiHNEyIgUH7U2bCRS9n8h6bWzZiF-ugwNpJ65kzLoRahfP8ylbFVIFtbD9x8G1MJNeDPhW2AUp5GzbWr1GfbNKHFjIHFvOxrExJWMST5bJWu19_z8CZujW_b3i6ys/s1600/roja.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh07poMKOMINffPF2CiHNEyIgUH7U2bCRS9n8h6bWzZiF-ugwNpJ65kzLoRahfP8ylbFVIFtbD9x8G1MJNeDPhW2AUp5GzbWr1GfbNKHFjIHFvOxrExJWMST5bJWu19_z8CZujW_b3i6ys/s200/roja.jpg" width="141" /></span></a><span style="font-size: large;">മണി രത്നത്തിന്റെ തമിള്‍ / ഹിന്ദി ചിത്രം ‘റോജാ’ (1992)യിലാകട്ടെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ലിയാഖത്ത് . അതിര്‍ത്തി പ്രദേശമായ കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നയാള്‍ മുസ്ലീമാവാതെ തരമില്ല. അയാള്‍ക്കയാളുടേതായ വിശ്വാസങ്ങളും ലക്ഷ്യവുമുണ്ട്. ഇവിടെയും ഭീകരവാദം സാധാരണ ജനജീവിതത്തെ എത്ര മാത്രം താറുമാറാക്കുന്നു എന്നു നാം കാണുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">‘ദില്‍ സേ’ (1998) എന്ന മണി രത്നം ചിത്രത്തിലെ നായിക മേഘ്ന ഭീകരവാദിഗ്രുപ്പിലെ അംഗമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരത മൂലം ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തവള്‍. അവളെ തീവ്രവാദത്തില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നായകനോടൊപ്പം ശരീരത്തിലണിഞ്ഞിരുന്ന ബോംബു പൊട്ടി രണ്ടു പേരും മരിക്കുന്നതാണ് ചിത്രത്തിന്റെ അന്ത്യം. ഭീകരവാദം സ്നേഹത്തെ എങ്ങിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതിലെ കഥയും കഥാ പാത്രങ്ങളും. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട എല്‍.ടി.ടി.ഇ.യിലെ ചാവേറുകളെ ഓര്‍മ്മിപ്പിക്കുന്നു ഈ സ്ത്രീ കഥാപാത്രം. </span><br />
<span style="font-size: large;"><br /></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJF3rXQh191q0LMHdnMvEHcVVq-bryxv4mlgXQsra0ucgj8dnbLleAKFtQwtNXE0WqwzfKH_3CctvLF6EK8Y33IMvLoAiU7HhJ9sBmKuTEpdr0awY0Jp2ZL-PuMF5HA4DusX5deo4YUIU/s1600/keerthichakra.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" height="90" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJF3rXQh191q0LMHdnMvEHcVVq-bryxv4mlgXQsra0ucgj8dnbLleAKFtQwtNXE0WqwzfKH_3CctvLF6EK8Y33IMvLoAiU7HhJ9sBmKuTEpdr0awY0Jp2ZL-PuMF5HA4DusX5deo4YUIU/s200/keerthichakra.jpg" width="200" /></span></a><span style="font-size: large;">മേജര്‍ രവിയുടെ ‘കീര്‍ത്തിചക്ര‘യാകട്ടെ (2006) കശ്മീരില്‍ നേര്‍ക്കു നേര് ഭീകരവാദികളുമായി പൊരുതുന്ന കമാന്റോകളുടെ കഥയാണ്. ഭീകരവാദികളുടെ ആക്രമണ ശൈലികളും തങ്ങളുടെ ലക്ഷ്യങ്ങള്‍ സഫലീകരിക്കുവാന്‍ ഏതറ്റം വരെ അവര്‍ പോകുമെന്നും ഈ ചിത്രം കാണിച്ചു തരുന്നു. എതിരാളികള്‍ മുസ്ലീം തീവ്രവാദികളാണെന്നത് അസന്നിഗ്ദ്ധമായി വ്യകതമാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നും, ചലച്ചിത്ര കലയെ ഗൌരവമായെടുക്കുന്നവരാരും തന്നെ തങ്ങളുടെ സിനിമകളിലൂടെ മുസ്ലീം വിരോധത്തില്‍ നിന്നുമുടലെടുത്തതെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല എന്നു കാണാവുന്നതാണ്. </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
</div>
<span style="font-size: large;">ഇപ്പറഞ്ഞവയല്ലാതെ നൂറു ശതമാനവും കച്ചവട ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടെടുത്ത നിരവധി ചിത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഷകളിലായുണ്ട്. അവയിലൊക്കെ ചിലപ്പോഴായി കള്ളക്കടത്തുകാരനെയും, ഭീകരവാദിയെയുമെല്ലാം മുസ്ലീം മതക്കാരായി ചിത്രീകരിക്കുന്ന പ്രവണത നാം കണ്ടിട്ടുമുണ്ട്. ഇതെല്ലാം കച്ചവട സിനിമയുടെ ചേരുവകള്‍ മാത്രമാണ്. ഇത്തരം ചിത്രങ്ങളുടെയെല്ലാം അണിയറ പ്രവര്‍ത്തകരിലും, എന്തിന് അഭിനേതാക്കളില്‍ പോലും നല്ലൊരു വിഭാഗം മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട് എന്നതാണ് വസ്തുത. അധോ ലോക നായകന്മാരായ ഹാജി മസ്താനും, കരീം ലാലയും, ദാവൂദ് ഇബ്രാഹിമുമെല്ലാം തീര്‍ത്ത വലിയൊരു ‘ഹീറോ’ പരിവേഷത്തെ വിറ്റു കാശാക്കാന്‍ ഇത്തരം കഥാപാത്ര സൃഷ്ടിയിലൂടെ ബോധപൂര്‍വ്വം കച്ചവട സിനിമാക്കാര് ശ്രമിക്കുന്നതു </span><span style="font-size: large;">കൊണ്ടായിരുന്നിരിക്കാം ഇത്തരം സിനിമകള്‍ നിരവധിയായി വന്നത്. അധോലോകവും സിനിമാ ലോകവുമായുള്ള രഹസ്യവും പരസ്യവുമായുള്ള ബാന്ധവങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ? ‘ദാവൂദ് ഇബ്രാഹിമും’, വരദരാജ മുതലിയാരു’മടക്കം പല അധോലോക രാജാക്കന്മാരുടേയും ജീവിതത്തിലെ ഏടുകള്‍ ഇത്തരം കഥാപാത്ര സൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്.</span><span style="font-size: large;"> </span><br />
<span style="font-size: large;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<br /></div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3dQfTfxn7QM2iKqPjEjcUbojeHvMmLKTajFL3UC6fBEbL0aUT0FNoIujwPA-2-qInNu1irg7I0gkckyxblr9NmtBu9iMU2A1C8MheYLq_FSnmW-TZjHZwwkMfY_o9lRMkbCA5CXlzR0w/s1600/my+name+is+khan.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: center;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3dQfTfxn7QM2iKqPjEjcUbojeHvMmLKTajFL3UC6fBEbL0aUT0FNoIujwPA-2-qInNu1irg7I0gkckyxblr9NmtBu9iMU2A1C8MheYLq_FSnmW-TZjHZwwkMfY_o9lRMkbCA5CXlzR0w/s200/my+name+is+khan.jpg" width="134" /></a><span style="font-size: large;">ഇങ്ങനെ പോയിക്കൊണ്ടിരുന്ന സിനിമാ രംഗത്തേക്ക് സെപ്തംബര്‍ 11-ലെ അമേരിക്കന്‍ ആക്രമണത്തിനു ശേഷമാണ് അധോലോക നായകന്മാര്ക്കു പകരം ഭീകര വാദികളായ കൂടുതല്‍ കഥാപാത്രങ്ങള്‍ കടന്നു വരാനും രംഗം കയ്യടക്കാനും തുടങ്ങിയതെന്നു കാണാം. അമേരിക്കന്‍ ആക്രമണം അതിനു മുമ്പെങ്ങുമുണ്ടാകാത്ത വിധത്തിലുള്ള ഒരു ഭീതി ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളല്ലാത്ത ജനതയുടെ മനസ്സില്‍ വിതച്ചു എന്നതിന്റെ പ്രാധാന്യം ആര്‍ക്കും കുറച്ചു കാണാനാകില്ല. മുസ്ലീം പേരിനെപ്പോലും സംശയത്തോടെയല്ലാതെ വീക്ഷിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് പ്രസ്തുത സംഭവം സൃഷ്ടിച്ചത്. അഫ്ഘാനിസ്ഥാനിലെ താലിബാന് അതിക്രമങ്ങളും, മുംബൈ ഭീകരാക്രമണവും, എഴുത്തുകാര്‍ക്കും പുരോഗമനാശയക്കാര്‍ക്കും എതിരേ മുസ്ലീം മത നേതൃത്വങ്ങള്‍ നിരന്തരം പുറപ്പെടുവിച്ചു കൊണ്ടിരുന്ന ഫട്വകളും ഈ സാഹചര്യത്തെ രൂക്ഷമാക്കി എന്നു പറയാതെ വയ്യ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്’ എന്ന ചിത്രം, ഇതിലൊന്നും പങ്കില്ലാത്ത ഒരു മുസ്ലീമിനെ ഇത്തരം ഒരു സാഹചര്യം എങ്ങിനെ വേട്ടയാടുന്നു എന്നു കാട്ടിത്തരുന്നു. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">പ്രേതത്തെ ഭയപ്പെടുന്ന മനുഷ്യന് പ്രേത കഥാപാത്രങ്ങളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നതു പോലെ, ഭീകരവാദത്തെ പേടിക്കുന്ന മനുഷ്യര്‍ക്ക് ഭീകരവാദികളായ കഥാപാത്രങ്ങളുമായി എളുപ്പം ഒത്തു പോകാനാകുന്നു എന്നതൊരു വസ്തുതയാണ്. വില്ലന്‍ ഭീകര വാദിയാകുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ പച്ച പിടിച്ചു നില്ക്കുന്ന ഭീകര സംഭവങ്ങളുമായി അതിനെ പെട്ടെന്ന് ഇഴ ചേര്‍ക്കുവാന്‍ സാധിക്കുമെന്നതായിരിക്കാം ഇതിനു പറയാവുന്ന ഒരു കാരണം. തന്നെയുമല്ല ആക്ഷന്‍ സീനുകള്‍ കൂടുതല്‍ വിപുലമായിത്തന്നെ ചിത്രീകരിക്കുകയുമാവാം എന്ന ലക്ഷ്യം കൂടി ഇത്തരം സിനിമകള്‍ നിറവേറ്റിയിരിക്കാം. സ്ത്രീകളുടെ മേനിക്കൊഴുപ്പു കാണിച്ചും, അമിത ലൈംഗികത ചിത്രീകരിച്ചും, അതി വൈകാരികത കാഴ്ച വച്ചും, എളുപ്പത്തില്‍ കാണികളെ സതൃപ്തരാക്കി ലാഭം കൊയ്യുക എന്നതിന്റെ ഭാഗമായി നടക്കുന്ന ഒരു പ്രക്രിയ എന്നതില്‍ക്കവിഞ്ഞ് ബോധ പൂര്‍വ്വം ഒരു മതത്തെ ഇകഴ്ത്തുവാന്‍ വേണ്ടി ഇത്തരം കഥകള്‍ ആരെങ്കിലും മിനഞ്ഞെടുക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഇതാകട്ടെ കാലാകാലം നില നില്ക്കാന് പോകുന്ന ഒരു ട്രെന്റാണെന്നും തോന്നുന്നില്ല. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">'ദീവാറി'ലൂടെ അമിതാഭ് ബച്ചന്റെ രൂപത്തില്‍ അവതരിച്ച ആന്റി ഹീറോ പരിവേഷം പ്രചുരപ്രചാരം നേടിയതു പോലെ, ഷോലെയിലെ ഗബ്ബര്‍ സിംഗിനു നിരവധി പതിപ്പുകള്‍ ഉണ്ടായതു പോലെ, കിന്നാരത്തുമ്പികള്‍ക്ക് പുറകേ നിരവധി ഇക്കിളിത്തുമ്പികള്‍ പാറിക്കളിച്ചതു പോലെ അനുകരണകല കൈമുതലാക്കിയ കച്ചവടക്കാരുടെ വികലഭാവനയുടെ ജാരസന്തതികള്‍ മാത്രമാണ് ഇത്തരം കഥാപാത്രങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം എന്നറിയപ്പെട്ട ദീവാറിലാകട്ടെ മസ്താനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് എന്നായിരുന്നുവെന്നു കൂടി ഓര്‍ക്കുക. ഇന്നാണ് ഈ പടമെടുത്തതെങ്കില്‍ പ്രസ്തുത കഥാപാത്രത്തെ ഒരു പക്ഷേ സിനിമാ മുതലാളിമാര്‍ ഒരു മുസ്ലീമാക്കിയേനെ. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്തരം ഘടകങ്ങളായിരിക്കാം, പറഞ്ഞ് കേട്ടിടത്തോളം കമലാഹാസന്റെ ചിത്രമായ ‘വിശ്വരൂപം’ എന്ന സിനിമയുടെ കാര്യത്തിലും സ്വാധീനിച്ചിരിക്കുക എന്നു വിശ്വസിക്കുവാനാണ് സാഹചര്യങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്ലീം സംഘടനയായ അല്‍ ഖായിദയുടെ നടുപ്പിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പച്ച പിടിച്ചു നില്ക്കുന്ന അമേരിക്കന്‍ സാഹചര്യങ്ങളില്‍ ഭീകരവാദത്തിനെതിരേ പൊരുതുന്ന ഒരാളിന്റെ കഥയില്‍ ‘ടെറ-റിസ്റ്റ്‘ ആകുന്ന കഥാപാത്രം മുസ്ലീം വംശജനാകുക എന്നതിനെ വളരെ സ്വാഭാവികമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. ഈ ചിത്രത്തിനെതിരേ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള രോഷം കച്ചവട സിനിമയെപ്പോലെത്തന്നെ നിലവാരം കുറഞ്ഞു പോയതിനും കാരണം മറ്റൊന്നല്ല. മുസ്ലീം കഥാപാത്രങ്ങളെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ച നിരവധി സിനിമകള്‍ ഇതിനു മുമ്പുണ്ടായിട്ടും, കമാ എന്നൊരക്ഷരം ഉരിയാടാതിരുന്നവര്‍ ഇപ്പോള്‍ വന്‍ പ്രതിഷേധവുമായി ഇറങ്ങുവാനുണ്ടായ സാഹചര്യം എന്തെന്ന് ആരായേണ്ടതായിട്ടാണിരിക്കുന്നത്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇത്തരുണത്തില്‍ പ്രതിഷേധം എന്നതും കച്ചവട സിനിമയിലെ ചേരുവ പോലെ വ്യക്തമായ ഉദ്ദേശ ലക്ഷ്യത്തോടെ അരങ്ങേറ്റപ്പെടുന്ന ഒരു തന്ത്രം മാത്രമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ വികാരത്തെ എളുപ്പം ഇളക്കി വിട്ട് ലാഭം (ഇത് രാഷ്ട്രീയമോ മതപരമോ ആകാം) കൊയ്യുന്ന ഒരു വില കുറഞ്ഞ പ്രക്രിയ മാത്രമായിട്ടാണ് ഇത് ഉരുത്തിരിഞ്ഞു വരുന്നത്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ ഇത്തരം അടിമത്തത്തിലേക്ക് അറിയാതെ തങ്ങളുടെ ബൌദ്ധികത അടിയറ വച്ചുകൊടുക്കുകയും ചെയ്യുന്നു എന്നത് ആ സുമുദായത്തിന്റെ ദുര്യോഗമാണ്. കേവല വൈകാരികതയ്ക്കപ്പുറം ബുദ്ധിയുടെ തലത്തില്‍ ഇത്തരം ഗിമ്മിക്കുകള്‍ക്ക് നിലനില്‍പ്പില്ല. ഇത്തരം വില കുറഞ്ഞ പ്രകടനങ്ങള്‍ മുസ്ലീം എന്നു കേട്ടാല്‍ ഒരു ഭീകര ജീവിയെപ്പോലെ പേടിക്കേണ്ട ഒരു വര്‍ഗ്ഗമാണ് എന്ന, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു നില നില്ക്കുന്ന, ഒരു ഭയപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനേ ഉപകരിക്കൂ. ഈ പ്രവണത നയിക്കുന്നത് അവിശ്വാസത്തിന്റേയും അരക്ഷിതത്വത്തിന്റേയുമായ വളരെ അപകടകരമായ ഒരു ഭാവിയിലേക്കായിരിക്കും എന്നത് ഇതിന്റെ പ്രയോക്താക്കള്‍ മനസ്സിലാക്കുന്നുവോ ആവോ?</span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു അംഗീകൃത ഭരണ വ്യവസ്ഥയുണ്ട്. ആ ഭരണ വ്യവസ്ഥ ഒരു പൌരന് ഉറപ്പു നല്കുന്ന ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വാതന്ത്ര്യങ്ങള്‍ അതിരു കടക്കുന്നുവോ എന്നു ശ്രദ്ധിക്കുവാന്‍ പോലും സംവിധാനങ്ങളുണ്ട്. അങ്ങിനെയുള്ളൊരു സംവിധാനത്തിന്റെ മേല്‍ നോട്ടത്തിനു കീഴില്‍ സൃഷ്ടിക്കപ്പെടുന്ന സിനിമയായാലും, പുസ്തകമായാലും, ചിത്രകലയായാലും, നാടകമായാലും അതിനെ സ്വീകരിക്കേണ്ടതും തള്ളേണ്ടതും എല്ലാ വിധ മതവിഭാഗങ്ങളും, മതരഹിത വിഭാഗങ്ങളും അടങ്ങുന്ന പൊതു സമൂഹമാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">‘വിശ്വരൂപം‘ പോലുള്ള സിനിമകള്‍ ജനങ്ങള്‍ കണ്ടു വിധിയെഴുതട്ടെ. ജനങ്ങളാണല്ലോ ഒരു സിനിമ 'ഹിറ്റ് ' ആക്കുന്നതും 'ഫ്ലോപ്പ് ' ആക്കുന്നതും. ജനങ്ങളുടെ ഈ സ്വാതന്ത്ര്യത്തിനു മുന്നില്‍ തങ്ങളുടെ ‘വിശ്വരൂപം’ കാട്ടുവാന്‍ ഒരു സംഘടനയ്ക്കും അധികാരമില്ല എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. </span><br />
<span style="font-size: large;"><br /></span>
<span style="font-size: large;"> <a href="http://www.4pmnews.com/">4PM പ്രസ്സ് ഫോം</a></span><br />
<span style="font-size: large;"><br /></span>
<span style="font-size: large;">(ബഹറിനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘4PM പ്രസ്സ്ഫോം’ എന്ന പത്രത്തില്‍ 28/02/2013-ല്‍ പ്രസിദ്ധികരിച്ചു.)</span><br />
<i><span style="font-size: large;"><br /></span></i>
<i><span style="font-size: large;">ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.</span></i><br />
<br />MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com20tag:blogger.com,1999:blog-7533779226964435945.post-52735585529560249342012-05-22T20:17:00.000+05:302012-05-22T20:17:53.735+05:30ലാല്‍സലാം, മോഹന്‍ലാല്‍<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiRalyO-y78u97zw4T19RwoGjJV82rCveq0EIIXj5Xad26F4g5uih4Pq5KmMhzJ_OZKOsamscXG-ixhK3Z0aTtv31G2Eg9iiWfAZ6JHfQDihwGyFmxQZNl-jAcyKXOB1F35EwBrEaoFdw/s1600/mlal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiRalyO-y78u97zw4T19RwoGjJV82rCveq0EIIXj5Xad26F4g5uih4Pq5KmMhzJ_OZKOsamscXG-ixhK3Z0aTtv31G2Eg9iiWfAZ6JHfQDihwGyFmxQZNl-jAcyKXOB1F35EwBrEaoFdw/s200/mlal.jpg" width="128" /></a></div>
<span style="font-size: large;">ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകളോട് മതിപ്പു തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നടനില്‍ നിന്നും മനുഷ്യനിലേക്കിറങ്ങി വന്ന് അദ്ദേഹം പലപ്പോഴും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള മതിപ്പ് കുറക്കുവാനേ ഉതകിയിട്ടുള്ളു. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഇക്കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍‘ എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലൂടെ രോഗ ശയ്യയിലായ സ്വന്തം അമ്മയേയും, കാപാലികരാല്‍ കശാപ്പു ചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ അമ്മയേയും ഒരുമിച്ച് സ്മരിക്കുക വഴി ഇതാ അദ്ദേഹം നല്ലൊരു കാര്യം ചെയ്തിരിക്കുന്നു എന്ന തോന്നലുളവാക്കുന്നു. </span><br />
<a href="http://www.thecompleteactor.com/articles2/">http://www.thecompleteactor.com/articles2/</a>
<br />
<br />
<span style="font-size: large;">ഇത് തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കുകയാണെന്നോ, സ്വന്തം അമ്മ ശയ്യാവലംബിയായതു കൊണ്ട്, മാധ്യമശ്രദ്ധ നേടിയ മറ്റൊരമ്മയുടെ സങ്കടത്തെ കൂട്ടു പിടിച്ചതാണെന്നോ ഒക്കെ ആളുകള്‍ക്കു പറയാമെങ്കിലും, തന്റെ അവസരോചിതമായ ഈ പ്രതികരണം വഴി ടി.പി. ചന്ദ്രശേഖരന്റെ കൊലക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് വലിയൊരു കരുത്തു നല്കുവാന് മോഹന്‍ലാലിനു കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും വിവാദ ദാഹികളായ മാധ്യമപ്പട അതിനു വന്‍ പ്രാധാന്യം നല്കി ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.</span><br />
<span style="font-size: large;"><br /></span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEis5zMR_6jfJ5P2D9kYTqmDkbh6S1dny7KA72Yd4_Vvx4ukeE9lQsp0SS8oALjmS_3TsBpEoFn_HmHig4K7hGzqR3wqavrnojh-CaHSvo86Sjs64ew_xlEVrDL67SeZFtLs0jkWW4YWbtw/s1600/21-mohanlal-letter-big.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><span style="font-size: large;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEis5zMR_6jfJ5P2D9kYTqmDkbh6S1dny7KA72Yd4_Vvx4ukeE9lQsp0SS8oALjmS_3TsBpEoFn_HmHig4K7hGzqR3wqavrnojh-CaHSvo86Sjs64ew_xlEVrDL67SeZFtLs0jkWW4YWbtw/s200/21-mohanlal-letter-big.jpg" width="200" /></span></a><span style="font-size: large;"> ചന്ദ്രശേഖരന്റെ അമ്മയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു ശേഷം ഒരു പടി കൂടി മുന്നോട്ടു കടന്ന് “കൊല്ലുന്നവരും കൊല്ലിക്കുന്നവരുമുള്ള ഈ കേരളത്തില്‍ ജീവിക്കുവാന്‍ മടി തോന്നുന്നു, മടുപ്പു തോന്നുന്നു പേടി തോന്നുന്നു” എന്നെഴുതുമ്പോള്‍ മോഹന്‍ലാല്‍ കേരള ജനതയുടെ മുഴുവന്‍ നെഞ്ചിടിപ്പുകളും തന്റെ വരികളില്‍ പകര്‍ത്തി വയ്ക്കുന്നു. തീര്‍ച്ചയായും കേരളത്തില്‍ ജീവിക്കുവാന്‍ മടിയും പേടിയും തോന്നുകയാണ്. വീണു കിട്ടിയ അവസരം മുതലാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ‘ചെന്നായ ബുദ്ധി’ യിലൂടെ വന്ന ആഹ്വാനം കേട്ട് അധികം പേരൊന്നും പ്രതികരിക്കാതിരുന്നതിനു കാരണവും ഈ മടുപ്പല്ലാതെ മറ്റൊന്നുമാവാന്‍ കാര്യമില്ല. യാതൊരു പ്രതികരണങ്ങള്‍ക്കും ഫലമുണ്ടാക്കാനാവില്ല എന്ന തിരിച്ചറിവിലേക്ക് മുഖം തിരിക്കുന്ന അവസ്ഥയിലാണ് നാമിന്ന്. (അഴീക്കോട് മാഷിനെപ്പോലെ മുഖം നോക്കാതെ പ്രതികരിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ലാതായിരിക്കുന്നു). ഇവിടെ ജീവിതം വെട്ടേറ്റ മുഖം പോലെത്തന്നെ ബീഭത്സമാണ്. “ആത്മഹത്യയ്ക്കും കൊലക്കും ഇടയിലൂടാര്‍ത്തനാദം പോലെ പായുന്നു ജീവിതം“ എന്ന ചുള്ളിക്കാടിന്റെ വരികള്‍ക്ക് പൂര്‍വ്വാധികം പ്രസക്തി കൈവരികയാണിപ്പോള്‍. </span><br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_eigecqire5-dlko2zjPIvOasS-AQMCsu6RNoyVXuWTIKNYKVMTJD4J9Et-cejS6jYt59msaGm1KeFvBgC7Y8wfG-NYo6znOmCigqt7VwpHEHt8QVP7849WkZZzqWSBKP-y_6ppfNlRE/s1600/TPC.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_eigecqire5-dlko2zjPIvOasS-AQMCsu6RNoyVXuWTIKNYKVMTJD4J9Et-cejS6jYt59msaGm1KeFvBgC7Y8wfG-NYo6znOmCigqt7VwpHEHt8QVP7849WkZZzqWSBKP-y_6ppfNlRE/s200/TPC.jpg" width="200" /></span></a></div>
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കും എന്നതിന്റെ ഗുണപാഠം ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മനസ്സിലാവുമോ എന്തോ. പക്ഷേ ചില നേതാക്കള്‍ വെള്ളം കുടിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ക്കു മനസ്സിനുള്ളില്‍ സംതൃപ്തി തോന്നുന്നുണ്ട്. കൊലപാതക രാഷ്ട്രീയം ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല എന്ന കാര്യം ജനങ്ങള്‍ മറന്നു പോകാന്‍ പാടില്ല. സി.പി.എമ്മിനോടൊപ്പം തന്നെ കോണ്‍ഗ്രസ്സും, ബി.ജെ.പി.യും, ലീഗും, മറ്റനവധി തീവ്രവാദ രാഷ്ട്രീയ / മത സംഘടനകളും കേരളത്തില്‍ ഇന്നു നില നില്ക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാരാണ്. അധികാരത്തിലിരിക്കുന്നവരും പുറത്തു നില്‍ക്കുന്നവരുമടങ്ങിയ അവിശുദ്ധ മത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവര്‍ക്ക് സംരക്ഷണം നല്കുന്നവ തന്നെയാണ്. ഈ അന്തരീക്ഷം പാടേ മാറേണ്ടതുണ്ട്. പാര്‍ട്ടി നേതാക്കളും, മതനേതാക്കളും, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും ഇതിനു നേതൃത്വം നല്‍കുകയും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്ക്കുവാന് ആളുകളെ പ്രേരിപ്പിക്കേണ്ടതുമുണ്ട്. ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഇത് നിഷ്പ്രയാസം സാധിക്കാനാവുന്നതാണ്. </span><br />
<span style="font-size: large;"><br /></span><br />
<span style="font-size: large;">ഇത്തരം കാര്യങ്ങള്‍ പ്രശസ്തരായവര്‍ പറയുമ്പോള്‍ അതെത്ര ചെറിയതായാല്‍പ്പോലും വലിയ മാധ്യമശ്രദ്ധ ലഭിക്കാറുണ്ട്. പ്രശസ്തരായ പലരും മൌനം ഭജിക്കുമ്പോള്‍, വളരെ പ്രയത്നമില്ലാത്ത ലളിതമായ ഒരു ബ്ലോഗ് പോസ്റ്റു കൊണ്ട് മോഹന്‍ലാലിന് വലിയൊരു കാര്യം സാധിക്കാനായി എന്നിടത്താണ് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റിന്റെ പ്രസക്തി. </span><br />
<br />
(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com2tag:blogger.com,1999:blog-7533779226964435945.post-72195278791599635462012-01-24T14:44:00.000+05:302012-01-24T14:44:06.511+05:30സുകുമാര്‍ അഴീക്കോട്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRkRtqHfR6xSCw6BSssm5rIMsBTqiQyk1GzjF04onk2sLFDBAKKWlRY1zHP6xGXmal_RAHw2FyV9X5ZS0WI-kZjSwXf4WYVLjg7oersaTDR5c6a12-4CM6hey1aEJQ32JgFgk27LlW8Wk/s1600/azhikode-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRkRtqHfR6xSCw6BSssm5rIMsBTqiQyk1GzjF04onk2sLFDBAKKWlRY1zHP6xGXmal_RAHw2FyV9X5ZS0WI-kZjSwXf4WYVLjg7oersaTDR5c6a12-4CM6hey1aEJQ32JgFgk27LlW8Wk/s320/azhikode-1.jpg" width="320" /></a></div><br />
<span style="font-size: large;">സാംസ്കാരിക കേരളത്തിന്റെ നഭസ്സില്‍ എന്നും മുഴക്കത്തോടെ നിന്ന ഉജ്ജ്വലമായ ശബ്ദം.</span><br />
<span style="font-size: large;">എതിരാളികളുടെയെല്ലാം ശബ്ദമടപ്പിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആ ശബ്ദവും അനിവാര്യമായ നിശ്ശബ്ദതയിലേക്ക്. </span><br />
<span style="font-size: large;">ആശുപത്രിക്കിടക്കയില്‍ രോഗത്തോടു പൊരുതുമ്പോഴും സ്വതസിദ്ധമായ തന്റേടം കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കാമെങ്കിലും ചെറുപ്പക്കാര്‍ക്കു പോലുമില്ലാത്ത ചുറുചുറുക്കോടെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ കേരളീയ സമൂഹത്തെ എപ്പോഴും ഉറക്കത്തില്‍ നിന്നുമുണര്‍ത്തുവാനുതകിയിരുന്നു. </span><br />
<span style="font-size: large;">തന്നോടു വിഘടിച്ചു നിന്നവരെയെല്ലാം അനുനയിപ്പിച്ച് എല്ലാവരോടും വിട ചൊല്ലി ആ ശബ്ദം പ്രപഞ്ചത്തിന്റെ ശബ്ദത്തിലേക്ക് തിരികെപ്പോകുമ്പോള്‍, ശിരസ്സു നമിച്ച് - </span><br />
<span style="font-size: large;">ആദരാഞ്ജലികള്‍</span>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com1tag:blogger.com,1999:blog-7533779226964435945.post-84587436601494959112011-10-26T22:13:00.002+05:302011-10-27T19:35:06.655+05:30ഉറക്കം കെടുത്തുന്ന എഴുത്തുകള്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUyB_atMMubY1g4_wC5GgVuNt5FAkgWkhWV7ZnrTlDGcg-7PQQPzuN1wDRyTsytO_HMy0QthUlwQECcidMwhKMcYo7HErWQA6EXYnVVkVH2IGG1N-U4YsNQtFQOje2yV-9vJgYoRHnytg/s1600/magnifying-glass-3+copy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="131" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUyB_atMMubY1g4_wC5GgVuNt5FAkgWkhWV7ZnrTlDGcg-7PQQPzuN1wDRyTsytO_HMy0QthUlwQECcidMwhKMcYo7HErWQA6EXYnVVkVH2IGG1N-U4YsNQtFQOje2yV-9vJgYoRHnytg/s200/magnifying-glass-3+copy.jpg" width="200" /></a></div><br />
<br />
<br />
<br />
<br />
<br />
<br />
<br />
ചിലര്‍ക്ക് സത്യത്തെ ഭയവും വെറുപ്പുമാണ്. എപ്പോഴും അതിനെ തമസ്കരിക്കുവാനോ മൂടിവയ്ക്കുവാനോ ആയിരിക്കും അവരുടെ ശ്രമങ്ങളെല്ലാം. ചരിത്രത്തിലുടനീളം ഇത്തരം ഗൂഢശ്രമങ്ങളുടെ കറുത്ത അടയാളങ്ങള്‍ കാണാം.<br />
<br />
രാമായണം നമ്മുടെ ആദ്യകാല ക്ലാസ്സിക്ക് കൃതികളില്‍ ഒന്നാണ്. ആദ്യകവി വാത്മീകിയാല്‍ വിരചിതം എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. രാമായണത്തിലെ കഥാപാത്രങ്ങള്‍ക്കും, കഥകള്‍ക്കും, കഥാസന്ദര്‍ഭങ്ങള്‍ക്കും നിരവധി വ്യാഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. ചെറുപ്പം മുതലേ ഹിന്ദു കുടുംബങ്ങളില്‍ നിത്യപാരായണത്തിനുപയോഗിക്കുന്ന ഒരു കൃതി എന്നതിനാല്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് രാമായണത്തിന്റെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നിട്ടുണ്ട്. ഭാരതം വിട്ട് പുറം രാജ്യങ്ങളിലും രാമായണം ചെലുത്തിയ സ്വാധീനം നിസ്സാരമല്ല.<br />
<br />
<br />
അങ്ങിനെ പല ദേശങ്ങളില്‍, പല കാലങ്ങളില്‍ വാമൊഴിയായും, വരമൊഴിയായും പടര്‍ന്ന രാമായണത്തിന് നിരവധി ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട് എന്നത് തികച്ചും സ്വാഭാവികം മാത്രം. പ്രശസ്തനായ ഏ.കെ. രാമാനുജം എഴുതിയ ‘Three Hundred Ramayana’s: Five Examples and Three Thoughts on Translations” ( ‘300 രാമായണങ്ങള്‍ - അഞ്ച് ഉദാഹരണങ്ങളും വിവര്‍ത്തനങ്ങളെപ്പറ്റിയുള്ള മൂന്ന് ചിന്തകളും)” എന്ന ലേഖനത്തില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ലേഖനം കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങാളായി ദില്ലി യൂണിവേഴ്സിറ്റിയുടെ ബി.ഏ. പാഠ്യപദ്ധയില്‍ ഉള്‍പ്പെടുത്തി പഠിപ്പിച്ചു വരുന്നുണ്ട്.<br />
<br />
<br />
അങ്ങിനെയിരിക്കെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് തോന്നാന്‍ തുടങ്ങുകയും, ബി.ജെ.പി തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി.യിലൂടെ പ്രസ്തുത ലേഖനം പാഠ്യപദ്ധതിയില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്നു കാണിച്ച് പ്രക്ഷോഭം അഴിച്ചു വിടുകയുമുണ്ടായി. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണയ്ക്ക്<br />
വരികയും കോടതി ഒരു 4 അംഗ കമ്മിറ്റിയെ വച്ച് പ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏല്‍പ്പിക്കുകയുമുണ്ടായി. പ്രശ്നം പഠിച്ച 4 കമ്മിറ്റിക്കാരില്‍ മൂന്നു പേര്‍ക്കും ലേഖനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെ. സംഗതികള്‍ ഇങ്ങിനെയായിരിക്കെ ലേഖനം പാഠ്യപദ്ധതിയില്‍ നിന്നും നീക്കുവാന്‍ കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌണ്‍സില്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് കൌതുകകരമായ വാര്‍ത്ത. <a href="http://www.tehelka.com/story_main50.asp?filename=Ws241011RAMAYANA_RUCKUS.asp">http://www.tehelka.com/story_main50.asp?filename=Ws241011RAMAYANA_RUCKUS.asp</a><br />
<br />
<br />
രാമായണം എന്ന സീരിയല്‍ പുറത്തു വന്നതിനു ശേഷമായിരുന്നു ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിച്ചതെന്നത് ചരിത്രമാണ്. (രാമാനന്ദ് സാഗറിന്റെ ടി.വി.സീരിയലും അതിനു ശേഷം അദ്വാനി നടത്തിയ രഥയാത്രയും ഈ ഇടം ഉറപ്പിക്കലിന്റെ മുന്നോടിയായിരുന്നു എന്ന കാര്യം ഓര്‍മ്മപ്പെടുത്തുകയാണിവിടെ). തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനുതകിയ രാമായണത്തില്‍ നിന്നും ഭിന്നമായി വേറൊരു രാമായണമോ? അതു പാടില്ല എന്നതാണ് ബി.ജെ.പി. ഭാഷ്യത്തിന്റെ രത്നച്ചുരുക്കം. <br />
<br />
<br />
രാമായണത്തിലെ പല ഭാഗങ്ങളും പല ആളുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന പ്രബലമായ വാദങ്ങള്‍ നിലനില്‍ക്കെ, രാമായണത്തിനു തന്നെ മുന്നൂറില്‍പ്പരം ഭാഷ്യങ്ങള്‍ നിലവിലുണ്ട് എന്ന സത്യം എന്തു കൊണ്ട് ഹൈന്ദവ മതത്തിന്റെ അനുയായികള്‍ക്ക് അനഭിമതമാകണം. ഇവിടെയും സത്യം നിലനില്‍ക്കണം എന്നതിനേക്കാള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുന്നത് ഏതാണോ, സത്യമല്ലെങ്കില്‍പ്പോലും അത് സത്യമാണെന്ന് അംഗീകരിക്കപ്പെടണം എന്ന ബാലിശമായ വാദഗതിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കാണാം. രാമാനുജത്തിന്റെ ലേഖനം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം<br />
<a href="http://www.sacw.net/IMG/pdf/AKRamanujan_ThreeHundredRamayanas.pdf">http://www.sacw.net/IMG/pdf/AKRamanujan_ThreeHundredRamayanas.pdf</a><br />
<br />
<br />
ഈയടുത്ത് കേരളത്തില്‍ ഉണ്ടായ സമാനമായ ഒരു സംഭവം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ചരിത്ര സത്യങ്ങളില്‍ ക്രൈസ്തവ സഭയ്ക്ക് മ്ലേച്ഛമെന്നു തോന്നിയ ഭാഗങ്ങള്‍ മുറിച്ചു മാറ്റുവാന്‍ നടത്തിയ ശ്രമങ്ങള്‍. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തെത്തുടര്‍ന്നു സമൂഹത്തിലുണ്ടായ വന്‍ മാറ്റങ്ങളെക്കുറിച്ചുള്ള പാഠത്തില്‍ ക്രിസ്തുമത അധികാരികളുടേയും, പ്രഭുക്കന്മാരുടേയും ദുര്‍ഭരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെന്നതാണ് സഭയ്ക്ക് തലവേദനയുണ്ടാക്കുന്നത്. ഏറ്റവും രസകരമായ കാര്യം വളരെക്കാലങ്ങളായി പ്രസ്തുത പാഠപുസ്തകത്തില്‍ പറയുന്ന ഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു കൊണ്ടിരുന്നവയാണെന്നും ഇപ്പോഴാണ് അതുണ്ടാക്കുന്ന പ്രതിഛായാ നഷ്ടത്തെപ്പറ്റിയും സഭയ്ക്ക് ബോധം വന്നതും എന്നതാണ്. കുട്ടികള്‍ യഥാര്‍ത്ഥത്തിലുള്ള ചരിത്രം പഠിക്കുന്നത് സഭയെ വല്ലാതെ സംഭ്രമിപ്പിക്കുന്നുണ്ട് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. ഇതിനെക്കുറിച്ചു പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ബാബു പോള്‍ കമ്മിറ്റി സഭയുടെ ദുരാഗ്രഹങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരി പോലെ ഉരുകി സഭയോടു ചേര്‍ന്നത് ചരിത്രബോധം എന്നത് ചിന്തിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെ വന്ധീകരിച്ചു കൊണ്ടുള്ളതാണ് എന്ന് അടിവരയിട്ടു സ്ഥാപിച്ചു.<br />
<br />
“ചരിത്രപഠനം ചരിത്രത്തെ ആക്ഷേപിക്കലല്ല; ചരിത്രത്തെ വികലമാക്കുന്ന പ്രവൃത്തിയുമല്ല. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍ അതുമാത്രം കണ്ടെത്തുന്നതും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതും ചരിത്രപഠനമല്ല. <b>ചരിത്രപഠനം എന്നതു ചരിത്രത്തിൽനിന്നു പാഠം പഠിക്കുകയാണ്.</b> അതിനു സത്യസന്ധമായ സമഗ്രവീക്ഷണം കൂടിയേ തീരൂ.“ - സഭയെ ആക്ഷേപിക്കാന്‍ ചരിത്ര ദുര്‍വ്യാഖ്യാനം - എന്ന തന്റെ ലേഖനത്തില്‍<a href="http://www.blogger.com/goog_92483671"> </a><a href="http://mym.smcnews.com/2011/05/blog-post_19.html"> </a> ബിഷപ് മാര്‍ ജോസഫ് കല്ലാര്റങ്ങാട്ട് ചരിത്രമെന്താണെന്ന് എഴുതിവിടുന്നത് കേട്ടാല്‍ നാം മൂക്കത്തു വിരല്‍ വച്ചുപോകും. <a href="http://mym.smcnews.com/2011/05/blog-post_19.html">http://mym.smcnews.com/2011/05/blog-post_19.html</a> ചരിത്രം നടന്ന കാര്യങ്ങളുടെ സത്യസന്ധമായ രേഖപ്പെടുത്തലുകളാണെന്നിരിക്കെ കഴിഞ്ഞതെന്തായിരുന്നുവോ അതാണ് ചരിത്രം. അതില്‍ മുറിച്ചു മാറ്റലുകളോ, വെള്ള പൂശലുകളോ നടത്തിയാല്‍ ചരിത്രമാകില്ല. ചരിത്രത്തെ അംഗീകരിക്കാനുള്ള ആര്‍ജ്ജവം പോലുമില്ലാത്തവര്‍ ചരിത്രത്തില്‍ നിന്നും എന്താണ് പഠിക്കുക. <br />
<br />
<br />
പിറകോട്ടു നോക്കിയാല്‍ ഇനിയും കാണാം ഇത്തരം സംഭവങ്ങള്‍. റോഹിന്റണ്‍ മിസ്തിരിയുടെ “സച് എ ലോംഗ് ജേണി” (such a long journey - by Rohinton Mistry) എന്ന പുസ്തകം മുംബെ യൂണിവേഴ്സിറ്റിയുടെ രണ്ടാം വര്‍ഷ ബി.എ. സിലബസ്സില്‍ നിന്നും 20 വര്‍ഷത്തെ പഠിപ്പിക്കലിനു ശേഷം ഇതേ പോലെ തന്നെ പിന്‍വലിക്കപ്പെടാനിടയായത് കഴിഞ്ഞ സെപ്തംബറില്‍. ഇതിനു പിന്നിലാകട്ടെ ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടന (ഭാരതീയ വിദ്യാര്‍ത്ഥി സേന) യായിരുന്നു. കാരണം ശിവസേനയെ പ്രസ്തുത പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ചിട്ടുണ്ടത്രെ. ഇവിടേയും തങ്ങള്‍ക്കിഷ്ടമല്ലാത്തത് ചരിത്രമായാലും കഥയായാലും സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള കഴിവ് ഇത്തരം സംഘടനകള്‍ക്കു നഷ്ടമായി എന്നതാണ്.<br />
<a href="http://www.indianexpress.com/news/after-20-years-such-a-long-journey-hits-sen/691700/">http://www.indianexpress.com/news/after-20-years-such-a-long-journey-hits-sen/691700/</a><br />
(Reading of excerpts from Rohinton Mistry’s book - 18 Oct 2010 Mumbai)<a href="http://www.blogger.com/goog_92483677"> </a><a href="http://www.sacw.net/article1626.html">http://www.sacw.net/article1626.html</a><br />
<br />
<br />
മുകളില്‍ പറയുന്ന മൂന്നു സംഭവങ്ങളും കാണിക്കുന്നത് തങ്ങള്‍ക്ക് അനഭിമതമെന്നു തോന്നുന്നത് സമൂഹത്തിന്റെ മസ്തിഷ്കത്തില്‍ നിന്നും മായ്ച്ചു കളഞ്ഞ് അഭിമതമായതു ഏകപക്ഷീയമായി കുത്തി നിറക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങള്‍ക്കു പിറകില്‍ വര്‍ത്തിക്കുന്ന ശക്തികള്‍ ഭൂരിപക്ഷ ഇന്ത്യന്‍ ജനതയുടെ സ്വരമല്ലാതിരിക്കുമ്പോഴും, അവരെടുക്കുന്ന തീരുമാനങ്ങള്‍ ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ക്കു കഴിയുന്നു എന്ന കാഴ്ച വളരെയധികം ഭീതിതമാണ്. ഇത്തരം അടിപ്പെടലുകള്‍ വിജ്ഞാനത്തെ വികലമാക്കുകയാണ് ചെയ്യുന്നത്.<br />
<br />
<br />
മതാതിഷ്ഠിത രാഷ്ട്രങ്ങളില്‍ തങ്ങളുടേതില്‍ നിന്നും ഭിന്നമായ ചിന്തകള്‍ക്കു വിലങ്ങിട്ടിരിക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നഭിമാനിക്കുന്ന ഭാരതത്തില്‍ സ്വതന്ത്ര ചിന്തകളുടെ ജിഹ്വകള്‍ക്ക് അടിക്കടി വിലങ്ങു വീണു കൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ എന്തെഴുതണമെന്നും, വിദ്യാര്‍ത്ഥികള്‍ എന്തു പഠിക്കണമെന്നും മനുഷ്യരെ പരസ്പരം ലേബലുകളിട്ട് മാറ്റി നിര്‍ത്തുന്ന മാതാധിപന്മാരും, ഗുണ്ടാ രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന ആസുരകാലത്തിലേക്ക് അതിവേഗം തള്ളിമാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണു നാം. <br />
<br />
<br />
അറിവ് വെളിച്ചമാണ്. അറിവാണ് നമ്മുടെ നിലനില്‍പ്പിന്റെ ആധാരം. അത് കലര്‍പ്പില്ലാത്തതാവണം. ആ അറിവില്‍ അന്ധകാരത്തിന്റെ വിഷം കലര്‍ത്തുന്നവര്‍ വലിയൊരു സാമൂഹ്യദ്രോഹമാണ് ചെയ്യുന്നത്. തമസ്സോ മാ ജ്യോതിര്‍ഗമയ ... ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കു നയിച്ചാലും എന്ന പ്രാര്‍ത്ഥനയാണ് ഭാരതീയ പാരമ്പര്യം. പക്ഷെ വെളിച്ചത്തെ ഇരുളാക്കുന്ന കാര്യത്തില്‍ തങ്ങളുടേതു മാത്രമാണ് തദ്ദേശീയ മതം എന്നഹങ്കരിക്കുന്ന ബി.ജെ.പി. - ശിവസേനാ കക്ഷികളും, വിദേശമണ്ണില്‍ നിന്നും ഇറക്കുമതിചെയ്യപ്പെട്ട മതത്തിന്റെ വക്താക്കളെന്ന് ആക്ഷേപിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികളും തമ്മിള്‍ യാതൊരു വ്യത്യാസവുമില്ല.<br />
<span class="Apple-style-span" style="font-size: large;"><br />
</span>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com1tag:blogger.com,1999:blog-7533779226964435945.post-5191726921669014212011-06-11T22:09:00.002+05:302011-06-12T13:11:37.069+05:30എം.എഫ്. ഹുസൈനിന്റെ മരണം ഉണര്‍ത്തുന്ന ചില ചിന്തകള്‍ | M.F. Hussain<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSTrgncIHy65wXYZmsyZaEw3MDp1fZcBrwXSOvL-HfqGIIBFyh49vWFRSYnFO-X6QrkDzA8iY2TmA3rL810sudKpP5e3S6bNNqOqKRWgdhZJZ46yQLQPyH_grh08Joc0kt7E1FKUN85js/s1600/mf_hussain_20070521.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="131px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSTrgncIHy65wXYZmsyZaEw3MDp1fZcBrwXSOvL-HfqGIIBFyh49vWFRSYnFO-X6QrkDzA8iY2TmA3rL810sudKpP5e3S6bNNqOqKRWgdhZJZ46yQLQPyH_grh08Joc0kt7E1FKUN85js/s200/mf_hussain_20070521.jpg" width="200px" /></a>ഇന്ത്യക്കാരനായ വിശ്വവിഖ്യാത ചിത്രകാരന് എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ വച്ചു മരണപ്പെട്ടു. ആഗ്രഹമുണ്ടായിട്ടും ഇന്ത്യയില്‍ തന്റെ അന്ത്യ കാലങ്ങള്‍ ചിലവിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദൈവങ്ങളെയും, മനുഷ്യരേയും നഗ്നരാക്കി ചിത്രീകരിക്കുന്ന കര്യത്തില്‍ അദ്ദേഹം പക്ഷപാതം കാണിച്ചു എന്നതാണ് കാര്യം. പ്രത്യേകിച്ചും ഹൈന്ദവ ദൈവങ്ങളുടെ നഗ്നത അദ്ദേഹത്തിന്റെ ബ്രഷിനിരയായപ്പോള്‍, ഒരു കോലാഹലമുണ്ടാക്കാന്‍ അവസരം പാര്‍ത്തു കാത്തു നിന്നവര്‍ മൈതാനം കയ്യടക്കുന്ന കാഴ്ചയാണു നാം കണ്ടത്. കോടതിക്ക് ഹുസൈന് വരച്ച ചിത്രങ്ങളില്‍ വിവാദപരമായൊന്നും കാണാന്‍ കഴിയാതിരുന്നിട്ടും, ‘ഞങ്ങളിവിടെങ്ങുമില്ല കേട്ടോ‘ എന്ന മട്ടില്‍ നിന്ന ഭരണാധികാരികളുടെ നിസ്സംഗത ഉറഞ്ഞു മഞ്ഞായിത്തീര്‍ന്നപ്പോള്‍ പിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യുക തന്നെ ഒരു ചിത്രകാരന്റെ വിധി.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgse_MP0AGXlmGa36xFHT7GZJoK_wMRi6R_QSrdFiB8BVFXhG7oONK3U13SD3tsrSJAZhK8RQD9hLa0lFbyB-pQ42b_62-Q3gypzc77c8HF30x58iWXnBM3hB37aBmQ3NboHAVUqwEa_8c/s1600/SaraswatiByMFHussain.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgse_MP0AGXlmGa36xFHT7GZJoK_wMRi6R_QSrdFiB8BVFXhG7oONK3U13SD3tsrSJAZhK8RQD9hLa0lFbyB-pQ42b_62-Q3gypzc77c8HF30x58iWXnBM3hB37aBmQ3NboHAVUqwEa_8c/s200/SaraswatiByMFHussain.jpg" width="150px" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6mq5Kjbfp21vTswEuvYC_uqPsXN3_sYfQe2mlSE3DKIZiNYAVAcIz-znNZSQNrHJ6YPl5EaFFbhzxTY_TeDhXjrl6ha-q8Bz5hOjXYIZyeAMgeJcOLpYnVDudYPVKraWsLWcbNZVttL4/s1600/saraswati.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6mq5Kjbfp21vTswEuvYC_uqPsXN3_sYfQe2mlSE3DKIZiNYAVAcIz-znNZSQNrHJ6YPl5EaFFbhzxTY_TeDhXjrl6ha-q8Bz5hOjXYIZyeAMgeJcOLpYnVDudYPVKraWsLWcbNZVttL4/s200/saraswati.gif" width="148px" /></a>വരയില്‍ പിക്കാസോയുടെ ശൈലി പിന്തുടര്‍ന്ന ഹുസൈന്, ഇന്ത്യന്‍ ചിത്രകലയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നതിന് വഹിച്ച പങ്ക് എക്കാലത്തും സ്മരിക്കുക തന്നെ ചെയ്യും. ഹൈന്ദവ ദൈവങ്ങളെത്തന്നെ വിവസ്ത്രരാക്കാന്‍ ഹുസൈന് എന്തിനു ശ്രമിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ക്ഷുഭിത യൌവ്വനത്തിന്റെ കവിയെന്നറിയപ്പെടുന്ന നമ്മുടെ ബാലചന്ദ്രന് ചുള്ളിക്കാടിനു വരെ ഇക്കാര്യത്തില്‍ സംഘപരിവാരങ്ങളുടെ ശബ്ദമണുണ്ടായിരുന്നത്. അതിനൊരുത്തരമേ നമുക്കു ചിന്തിക്കുവാന്‍ കഴിയൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പുരാതന കാലം മുതല്‍ ഹൈന്ദവ സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന വിശാലമായ കാഴ്ച്ചപ്പാടായിരുന്നിരിക്കണം എം.എഫ്. ഹുസൈനിന്റെ ഭാവനയ്ക്ക് ഇത്ര മേള് സ്വതന്ത്രമായി വിഹരിക്കുവാനവസാരം കൊടുത്തത്. ഇതിനൊരപവാദമുണ്ടായത് സംഘപരിവാരങ്ങളുടെ വേരുകളും ശിഖരങ്ങളും ഹൈന്ദവ സമൂഹത്തിനുമേള്‍ പടരുവാനും പന്തലിക്കുവാനും തുടങ്ങിയപ്പോളാണ്. നിര്‍ഭാഗ്യവശാല്‍ ഹുസൈനിന്റെ കാലവും ഈ ഘട്ടത്തിലായിപ്പോയെന്നു മാത്രം. ഹൈന്ദവ മേഖല വിട്ട് മറ്റു മതങ്ങളുടെ ദൈവനഗ്നതകളിലേക്കായിരുന്നു ഒരു പക്ഷേ ഹുസൈനിന്റെ ബ്രഷുകള്‍ ചലിച്ചിരുന്നതെങ്കിലോ? ബ്രഷുകളോ, ചായങ്ങളോ ഇല്ലാത്ത ഒരു ലോകത്തേക്ക് അദ്ദേഹം എന്നേ യാത്രയായേനെ.<br />
<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNNpyfEgkMG06-jUneNVigUasl87v5mXZO-VU4r8jJFH6j3NrS_7zSP-z-crJTL0v5n-Wr_aRIBAxgaSXipQlFOcTo09BnpOPQZRw4GxS7Kp1tFjNs1-agVGJz44VJsCVdnAbksA5K4fY/s1600/mfhussain3.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNNpyfEgkMG06-jUneNVigUasl87v5mXZO-VU4r8jJFH6j3NrS_7zSP-z-crJTL0v5n-Wr_aRIBAxgaSXipQlFOcTo09BnpOPQZRw4GxS7Kp1tFjNs1-agVGJz44VJsCVdnAbksA5K4fY/s200/mfhussain3.jpg" t8="true" width="174px" /></a></div>പല വട്ടം ചര്‍ച്ച ചെയ്തതാണെനിലും ഇനിയൊരിക്കലും ‘നിര്‍മ്മാല്യം’ പോലൊരു സിനിമയെടുക്കുവാന്‍ എം.ടി. യും, ‘ഭഗവത് ഗീതയും കുറേ മുലകളും’ എഴുതാന്‍ ബഷീറിനോളം പോന്ന ഒരെഴുത്തുകാരനും ചിന്തിക്കുന്നതിനു പോലും സാധിക്കാത്ത വിധം കാര്യങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഹുസൈനിന്റെ വിധിക്കു സമാനമാണ് സല്മാന് റുഷ്ദിയുടേയും, തസ്ലീമ നസ്രീനിന്റേയും അവരുടെ പാതകള്‍ പിന്തുടരുന്നവരുടെയും അവസ്ഥകള്‍. അവരെല്ലാവരും നാളെ തങ്ങളുടെ പിറന്ന മണ്ണില്‍ നിന്നകന്ന് ഈ ഭൂമിയോടു വിട പറയേണ്ടി വരും.<br />
<br />
<div class="separator" style="clear: both; text-align: center;"></div><br />
(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)<br />
<div class="separator" style="clear: both; text-align: center;"></div><br />
<div><br />
</div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com27tag:blogger.com,1999:blog-7533779226964435945.post-71705899058827312212011-01-25T21:36:00.000+05:302011-01-25T21:36:56.527+05:30ഭീംസെന്‍ ജോഷി | BHIMSEN JOSHI<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-1k9cyO_MpScNel7w0jlLhVrDlLYVAXLAregcbnrerO6aOInucuUDA7HziCR51PcOgD_NswvPTfYR_NhHu6oemk9IByK7nHDrrT_78bBsPWjy-dUR1NKrNmbSakpoOvfVyEXW0pIcQvE/s1600/Bhimsen_1661.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="190" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-1k9cyO_MpScNel7w0jlLhVrDlLYVAXLAregcbnrerO6aOInucuUDA7HziCR51PcOgD_NswvPTfYR_NhHu6oemk9IByK7nHDrrT_78bBsPWjy-dUR1NKrNmbSakpoOvfVyEXW0pIcQvE/s200/Bhimsen_1661.jpg" width="160" /></a>ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതുല്ല്യനായ മറ്റൊരുപാസകന്‍ കൂടി അന്തിമമായ മോക്ഷത്തിലേക്കലിഞ്ഞു ചേര്‍ന്നിരിക്കുന്നു. <br />
<br />
സാവലേ സുന്ദര്‍ രൂപ് മനോഹര്‍<br />
രാഹോ നിരന്തര് ഹൃദയീ മാഝേ ..<br />
<br />
ഭീംസെന്‍ ജോഷി പാടുമ്പോള്‍, നമ്മള് പാട്ടു കേള്‍ക്കുകയല്ല, പാട്ടായി മാറുകയാണ് ചെയ്യുന്നത്. <br />
<br />
പ്രൌഡഗംഭീരമാര്‍ന്ന ശബ്ദസൌകുമാര്യം കൊണ്ടും, തനിക്കു മാത്രം സ്വന്തമായ സവിശേഷതയാര്‍ന്ന ആലാപന ശൈലി കൊണ്ടും കേള്‍വിക്കാരനെ പാട്ടിന്റെ മാസ്മരികതയിലേക്കാവാഹിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. <br />
<br />
‘വന്ദേമാതരം‘ പല കണ്ഠങ്ങളിലൂടെയും പല രൂപ ഭാവ താളക്കൊഴുപ്പുകളോടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ഭീംസെന്‍ ജോഷി പാടുമ്പോള്‍ അതിലൊളിച്ചിരിക്കുന്ന അമേയമായ ഒരു ശക്തി പുറത്തു വരുന്നതു പോലെ, അതിന്റെ ലയത്തില്‍ സ്വയം വിസ്മൃതരായി നമ്മുടെ ഇന്ദ്രിയങ്ങളും അദ്ദേഹത്തിനൊപ്പം “വ..ന്ദേ .....മാതരം” എന്ന ഉച്ചസ്ഥായിയിലേക്ക് ഉണരുന്നതു പോലെ. <br />
<br />
ജന്മനാ തന്നെ സിരകളില്‍ ഉണ്ടായിരുന്ന സിംഗീതത്തിന്റെ കമ്പനം കൊണ്ടാകണം വെറും പതിനൊന്നാം വയസ്സില്‍ സംഗീതപഠനത്തിനായി ഗുരുവിനേയും തേടി വീടു വിട്ടിറങ്ങുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ അരങ്ങേറ്റം, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ ആല്‍ബം, ജീവിതം തന്നെ സംഗീതമാക്കിയ അദ്ദേഹത്തെ തേടിയെത്തിയ ഉപഹാരങ്ങളും, അംഗീകാരങ്ങളും നിരവധി. <br />
<br />
“ജയ ദുര്‍ഗ്ഗേ, ദുര്‍ഗതി പരിഹാരിണീ ...<br />
സാംബ വിതാരിണീ മാത ഭവാനി” എന്ന ദ്രുത ഗതിയിലുള്ള ഭജനയും, വളരെ സാവകാശത്തില്‍ മാത്രം പാടാറുള്ള “പിയാ തോ മാനത്ത് നാഹീ...” എന്ന തുമ്രിയും ഭീംസെന്‍ ജോഷിയുടെ അനുഗ്രഹീത ശബ്ദത്തിലൂടെ പാടിക്കേള്‍ക്കുമ്പോള്‍ നമ്മള് ഏതോ പുതിയ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടാകുന്നു. <br />
<br />
അദ്ദേഹത്തിന്റെ ഓരോ ആലാപനവും ഓരോ പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. മിസ്റ്റിക് കവിയായ കബീര്‍ദാസിന്റെ കൃതികള്‍ ഭീംസെന്‍ ജോഷിയുടെ ആലാപനത്തില്‍ നീരാടിയുണരുന്ന അനുഭവം അനിര്‍വചനീയം തന്നെ. <br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQaJnWl2u75AYXerAHVWuy0SHgYgKrIRvg8F7lbnSAurIL3LS4QxXM-vu-fjGOM8leriImcfHIFTAi9GfwJbA59vFc7EHxADhUy3j_PzZGw90GX3jYle0ezpuzoku9qgNGNOcLEMPw7gs/s1600/BhimsenJoshi1_2544.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQaJnWl2u75AYXerAHVWuy0SHgYgKrIRvg8F7lbnSAurIL3LS4QxXM-vu-fjGOM8leriImcfHIFTAi9GfwJbA59vFc7EHxADhUy3j_PzZGw90GX3jYle0ezpuzoku9qgNGNOcLEMPw7gs/s200/BhimsenJoshi1_2544.jpg" width="184" /></a>“യേ തന് മുണ്ടനാബെ മുണ്ടനാ... ആഖിര്‍ മട്ടീ മേ മില്‍ ജാനാ ..” <br />
“ബീത് ഗയേ ദിന് ഭജന്‍ ബിനാ ....”<br />
<br />
എന്നു തുടങ്ങിയ പാട്ടുകള്‍ എത്ര കേട്ടാലും മതി വരാതെ കേള്‍വിയെ മോഹിപ്പിച്ചു നിറുത്തുന്നു. കബീര്‍ കൃതികളുടെ അന്തര്‍ധാരയായ ആത്മീയതയും തത്വചിന്തയും അവയര്‍ഹിക്കുന്ന ഗരിമയോടെ പ്രകാശിപ്പിക്കുവാന്‍ <br />
ഭീസെന്‍ ജോഷിയുടെ കരുത്തുറ്റ ശബ്ദത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് സംശയിക്കത്തക്കവിധം ഇഴചേര്‍ന്നു കിടക്കുന്നു സാഹിത്യവും ശബ്ദവും. <br />
<br />
“ബാജേ മുരളിയാ ബാ..ജേ...” എന്നു തുടങ്ങുന്ന മനോഹരമായ ഗാനം അദ്ദേഹം ലതാ മങ്കേഷ്ക്കറോടൊത്താണ് പാടിയിരിക്കുന്നത്. ആദ്യത്തെ നാലു വരികളും, ആവര്‍ത്തനങ്ങളും കഴിഞ്ഞിട്ടാണ് “അധര ധരേ മോഹന്‍ മുരളീ പര്, ഓഠ് പേ മായാ .. ബിരാ...ജേ....” എന്ന വരികള്‍ ജോഷിയുടെ ശബ്ദത്തിലേക്കു കൂടു മാറുന്നത്. പിന്നെ അനുപമമായ, രണ്ടു ശബ്ദങ്ങളും ചേര്‍ന്നൊരുക്കുന്നത് പറഞ്ഞറിയിക്കാനാവത്ത ഒരു സംഗീതാനുഭൂതിയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളാണ്. <br />
<br />
ജോഷിയെപ്പറ്റി എഴുതിയാല്‍ മതി വരില്ല. തന്റെ അനശ്വരമായ ശബ്ദം മാനവ രാശിക്കായി സമര്‍പ്പിച്ചിട്ട് ഒരു രാഗം പാടിത്തീര്‍ന്നതു പോലെ കാലത്തിലേക്കു മറഞ്ഞ ആ മഹാ പ്രതിഭയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ സാഷ്ടാംഗ പ്രണാമം. <br />
<br />
(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com7tag:blogger.com,1999:blog-7533779226964435945.post-29920131623788859212011-01-15T03:14:00.001+05:302011-01-15T11:15:30.705+05:30ശബരിമല എന്ന ദുരന്തമല<span style="font-size: large;">ഭക്തിവ്യവസായത്തിന്റെ കുതിപ്പില്‍ ദു:ഖകരമായ ഒരേടു കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു ഇന്നലെ രാത്രി ശബരിമല വണ്ടിപ്പെരിയാറിലുണ്ടായ ദുരന്തം. </span><br />
<br />
<span style="font-size: large;">മകരജ്യോതി നന്നായി കാണുവാനായി വണ്ടിപ്പെരിയാറിലെ ‘പുല്‍മേട്’ എന്ന സ്ഥലത്ത് തടിച്ചു കൂടിയിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് ജീവന് നഷ്ടമായവരിലധികവും എന്ന് അറിയുന്നു. </span><span style="font-size: large;">കേടു വന്ന ഒരു ജീപ്പ് തള്ളിമാറ്റുന്നതിനിടയില്‍ അതു മറിയുകയും മകരജ്യോതി കണ്ട് മടങ്ങുകയായിരുന്ന ഭക്തന്മാര് അതിനടിയില്‍പ്പെടുകയുമാണുണ്ടായിരുന്നത് എന്നും, റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറില്‍പ്പരം ഭക്തന്മാരുടെ ജീവന് അപകടത്തിലാവുകയും ചെയ്തു. </span><br />
<br />
<span style="font-size: large;">ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല. </span><br />
<br />
<span style="font-size: large;">ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന് വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം. </span><br />
<br />
<span style="font-size: large;">മകരജ്യോതിയുടെ വിശ്വാസ്യതയെപ്പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും, വ്യക്തവും കൃത്യവുമായ ഒരു മറുപടി തരാന്‍ ഗവര്‍മ്മെന്റിനോ മറ്റു ബന്ധപ്പെട്ട ആളുകള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന കാര്യം ബാക്കി നില്ക്കുന്നു. </span><br />
<br />
<span style="font-size: large;">ബിവറേജ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നെന്ന പോലെ ശബരിമലയിലെ വരുമാനത്തില്‍ നിന്നും പങ്കു പറ്റുന്ന ഗവര്‍മ്മെന്റിനും ശബരി മലയില്‍ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ ഇതു വരെ നില നിന്നു പോന്ന ദുരൂഹത അതേ പടി നിലനിര്‍ത്തുവാനാണ് ആഗ്രഹം. അതേ സമയം, കൊല്ലം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തജന പ്രവാഹത്തിന് വേണ്ടത്ര സൌകര്യങ്ങളൊരുക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്ത ഗവര്‍മ്മെന്റു നയങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു. </span><br />
<br />
<span style="font-size: large;">ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും. </span>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com32tag:blogger.com,1999:blog-7533779226964435945.post-73367527960923453492010-12-30T01:32:00.004+05:302011-01-09T16:50:20.410+05:30അഭയ, ലാവ്ലിന്, 2G<span style="font-size: large;">ദിവസേനെയെന്നോണം വിവാദങ്ങള്‍ കൊടിയേറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എന്നത്തേയും പോലെ നിരവധി വിവാദങ്ങളെ അതാതിന്റെ വിധിക്കു വിട്ടു കൊണ്ട് ഒരു വര്‍ഷം കൂടി അവസാനിക്കുന്നു. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">2010യില്‍ വന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ അവസാനത്തെ വിവാദമായ 2G സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലെ ഐറ്റം നമ്പരുകളുമായി പ്രത്യക്ഷപ്പെട്ടത് നീരാറാഡിയ, ബര്‍ഘാ ദത്ത് എന്നീ പെണ് സിംഹങ്ങളാണെന്നുള്ളതായിരുന്നു വിസ്മയകരമായ കാര്യം. അതു കൊണ്ടു തന്നെ കൂടുതല്‍ എരിവും, പുളിയും, മസാലയുമൊക്കെയായി മേള കൊഴുത്തു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">സ്പെക്ട്രം അഴിമതി മേളയിലേക്ക് ഒടുവിലെത്തിയിരിക്കുന്നത് എന്നും വളരെ നീതിമാന് എന്നറിയപ്പെട്ടിരുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീ കെ.ജി.ബാലകൃഷ്ണനും. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">അഴിമതിയില്‍പ്പെടുന്നവര്‍ സാധാരണക്കാരോ അധികം പിടിപാടുകള്‍ ഇല്ലാത്തവരോ ആണെങ്കില്‍ ചോദ്യം ചെയ്യലുകളും, ഉടനടി അറസ്റ്റുകളും ശിക്ഷയുമെല്ലാം ഉറപ്പാണ്. അല്ലെങ്കില്‍ അന്വേഷണങ്ങളും, അന്വേഷണ </span><span style="font-size: large;">ഉദ്യോഗസ്ഥരും മുട്ടില്‍ക്കിടന്ന് ഇഴഞ്ഞു കൊണ്ടിരിക്കും. അങ്ങിനെ വളരെക്കാലമായി മുട്ടില്‍ക്കിടന്ന് ഇഴഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് വിവാദ കേസുകളുണ്ട് - </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">ഒന്ന് നിരപരാധിയായ ഒരു കന്യാസ്ത്രീയുടെ മരണത്തിനിടയാക്കിയ അഭയ കൊലക്കേസ്. അഭയ കേസ്സിലെ സുപ്രധാന വഴിത്തിരിവിന് ഇടയാക്കിയ നാര്‍കോ അനാലിസ്സിസ് പോലുള്ള ടെസ്റ്റുകള്‍ ഇനി മുതല്‍ ആരോപണ വിധേയരായവരുടെ സമ്മതം കൂടാതെ ചെയ്യുവാനുള്ള അധികാരം അന്വേഷണ ഏജന്‍സികളുടെ കയ്യില്‍ നിന്നും എടുത്തു കളയുക വഴി വിദഗ്ധരായ കുറ്റവാളികള്‍ക്ക് രക്ഷപ്പെടുവാനുള്ള ഒരു വലിയ പഴുതു തുറന്നു കൊടുക്കുക തന്നെ ചെയ്തു. ഇനി കുറ്റം തെളിയിക്കാന്‍ നടത്തുന്ന ദേഹോപദ്രവം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും മനുഷ്യാവകാശത്തിന്റെ പേരില്‍ കുറ്റവാളികളുടെ സമ്മതത്തോടു കൂടി മാത്രമേ നടത്തുവാന്‍ പറ്റൂ എന്നു കൂടി ആയാല്‍ മുഴുവനുമായി. ചുരുക്കിപ്പറഞ്ഞാല്‍ വേണമെങ്കില്‍ കുറ്റവാളി സ്വമേധയാ കുറ്റമേറ്റു പറഞ്ഞ് കുമ്പസാരിക്കുകയും ഒളിപ്പിച്ചു വച്ച തെളിവുകള്‍ സംശയ ലേശമെന്യേ ഹാജരാക്കുകയും ചെയ്താല്‍ പോലീസ്സിന് കേസ്സു തെളിയിക്കാം. </span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">രണ്ടാമത്തേത് വമ്പന്‍ രാഷ്ട്രീയ നേതാക്കളകപ്പെട്ട ലാവ്ലിന് അഴിമതിക്കേസ്. ഇതില്‍ ആരോപണ വിധേയനായ നേതാവിനു വേണ്ടി കേസിലെ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ബാലകൃഷ്ണന് ഇട പെട്ടു എന്ന ആരോപണവും വന്നു കഴിഞ്ഞു.</span><br />
<span style="font-size: large;"><br />
</span><br />
<span style="font-size: large;">സുപ്രധാനമായ ഈ മൂന്നു കേസ്സുകളിലും ചീഫ് ജസ്റ്റിസ്സായിരുന്ന ബാലകൃഷ്ണന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന നിരവധി ആരോപണങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ബാലകൃഷ്ണനെ മുക്തകണ്ഠം പ്രശംസിച്ചിരുന്ന മാര്‍ക്സിസ്റ്റ് സഹയാത്രികനായ മുന്‍ ജസ്റ്റീസ് കൃഷ്ണയ്യര്‍ ബാലകൃഷ്ണനെ കൈവിടുക മാത്രമല്ല, വളരെയധികം ഗൌരവമര്‍ഹിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു<br />
<br />
അഭയക്കേസ്സും, ലാവ്ലിന് കേസ്സും, ഇപ്പോള്‍ വന്ന 2G സ്പെക്ട്രവും എന്നെങ്കിലും നിഷ്പക്ഷമായി തെളിയിക്കപ്പെടുമോ എന്ന കാര്യം നമുക്കു തല്ക്കാലം മാറ്റി നിര്‍ത്താം. സമൂഹത്തിന്റെ താഴേക്കിടയില്‍ കിടക്കുന്ന, വര്‍ഷങ്ങള്‍ നീണ്ട സംവരണമുണ്ടായിട്ടും മറ്റു ജാതിക്കാരുമായി തോളോടു തോള് ചേര്‍ന്ന് നില്ക്കാന് ഇന്നും കരുത്തു നേടിയിട്ടില്ലാത്ത പട്ടികജാതിയില്‍ നിന്നും ശ്ലാഘനീയമായ രീതിയില്‍ കഴിവുകളാര്‍ജ്ജിച്ച് ഇന്ത്യന്‍ നീതിപീഠത്തിന്റെ പരമോന്നത പദവിയിലെത്തിയ ശ്രീ ബാലകൃഷ്ണനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുക വഴി അതോടൊപ്പം സമൂഹത്തിന്റെ മുന്‍ നിരകളില്‍ നിന്നും നിരന്തരം മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയുടെ അത്മാഭിമാനത്തെ ഇല്ലാതാക്കുവാനുള്ള ആസൂത്രിതമായ ഒരു സംഘടിത നീക്കമായിരിക്കുമോ ഇതിനെല്ലാം പിന്നില്‍? <br />
<br />
സംഗതികള്‍ എന്തൊക്കെത്തന്നെയായിരുന്നാലും ഇത്തരം സംശയങ്ങള്‍ക്ക് ഉടനെയൊന്നും ഉത്തരം കിട്ടാനുള്ള സാധ്യത തെളിഞ്ഞു കാണുന്നില്ല. </span>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com8tag:blogger.com,1999:blog-7533779226964435945.post-41752033702709696122010-11-10T22:39:00.001+05:302010-11-10T23:05:45.650+05:30മണ്ടനായ കരോട്പതി<div style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj89fpcqY1EkMUPNSLVeYkwbfJIbJOEF4G8TlyBPK_BaUx0Rm0SUuN_SfYNb1_OkB73_Rcj7ipEoN24dk1XVSl3IOTuzpo5EIsGpLR-Tj-FBpDgzA6LFcKPUUqrRAIIO8Gb4aOaPlYBOFw/s200/13-kbc-4-200.jpg" width="200" /></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">സോണി ടെലിവിഷന്‍ ചാനലില്‍ ഇന്നലെ (നവംബര്‍ 9, 2010) “കോന്‍ ബനേഗാ കരോട്പതി“ കണ്ടവരാരും പ്രശാന്ത് ബാടാര്‍ എന്ന ചെറുപ്പക്കാരനെ പെട്ടെന്ന് മറക്കാനിടയില്ല. </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;"><br />
</span> </div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">താനൊരു മണ്ടനാണെന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ടെന്നും, സമ്മാനത്തുകയായ ഒരു കോടി ലഭിച്ചാല്‍ ബോളിവുഡ് താരം ദീപിക പഡ്കോണുമായി അന്റാര്‍ട്ടിക്കയിലേക്ക് യാത്ര പോവുകയാണ് അഭിലാഷമെന്നും തുടക്കത്തിലേ തന്നെ തുറന്നു പറഞ്ഞപ്പോള്‍ പ്രശാന്തില്‍ മറ്റാരിലും സാധാരണ കണ്ടു വരാത്ത ഒരു നിഷ്കളങ്കത ദൃശ്യമായിരുന്നു. </span></div><span style="font-size: large;"><br />
</span><br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXfEMDzAM-oVS3BcLzFc7oA05Iqw8SLGzUEc490wvel2nunyvZUZPJ3CNZTKBT0PztpK2SXtIXXIUAyTNjKbYmp85UU-6tqGgf31guhifGyKTp_FZ7n9dUDwZX5vVw8bzjLth1qiS7dHE/s1600/prashant.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXfEMDzAM-oVS3BcLzFc7oA05Iqw8SLGzUEc490wvel2nunyvZUZPJ3CNZTKBT0PztpK2SXtIXXIUAyTNjKbYmp85UU-6tqGgf31guhifGyKTp_FZ7n9dUDwZX5vVw8bzjLth1qiS7dHE/s1600/prashant.jpg" /></a><span style="font-size: large;">കളിയിലെ സമ്മാനത്തുകയായ ഒരു കോടി രൂപ, അനായാസം നേടിയെടുക്കുമ്പോള്‍, പ്രശാന്തിന്റെ കൈയില്‍ ഒരു ലൈഫ് ലൈന്‍ കൂടി ബാക്കിയുണ്ടായിരുന്നു. ജാക്പോട്ട് സമ്മാനമായ അഞ്ചു കോടിക്കു വേണ്ടി വേണമെങ്കില്‍ അയാള്‍ക്കു കളിക്കാം, അവസാനത്തെ ചോദ്യവും, ഉത്തരങ്ങളുടെ ലിസ്റ്റും പരിശോധിച്ചതിനു ശേഷം ശരിയുത്തരം അറിയില്ലെങ്കില്‍ ഇതു വരെ നേടിയ ഒരു കോടി രൂപയുമായി കളിയില്‍ നിന്നും പുറത്തു വരാം. </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><br />
<span style="font-size: large;">ഇത്ര വരെ കളിച്ചെത്തുമ്പോള്‍ പ്രശാന്തില്‍ തികഞ്ഞ ആത്മവിശ്വാസവും, ഉത്തരങ്ങള്‍ കണ്ടെത്തുന്നതില്‍ അസാമാന്യമായ യുക്തിബോധവും വ്യക്തമായിരുന്നു. ഒരിടത്ത് ലൈഫ് ലൈന്‍ വഴി കിട്ടിയ ഉത്തരം തെറ്റാണെന്നു മനസ്സിലായപ്പോള്‍ ശരിയായ ഉത്തരം സ്വയം നല്‍കുകയും, ഉറപ്പില്ലാത്ത മറ്റൊരുത്തരത്തിനായി ലൈഫ് ലൈനിന്റെ സഹായം ഉപയോഗിക്കുകയും ചെയ്തു. കൂട്ടുകാര്‍ മണ്ടനെന്നു പറഞ്ഞു കളിയാക്കുന്ന ഒരാള്‍ തന്നെയാണോ ഇതെന്ന് കാണികള്‍ അയാളുടെ ഓരോ ഉത്തരത്തിലും ഓര്‍ത്തു കാണും. </span><br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfmXUcCEBZHSfGbCZrSHAwWMEwSmTwQ3490vIiZc-R8ZS6mO7-djbOaqdEo_oIuOYbkhbNVVVDI5ab6G3YOmqJbC1IBGmq93aHhQ6Nc_8YUujInPeUivRT2a2jqLxpJODs3eiwRjrY9h8/s1600/ab.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="187" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfmXUcCEBZHSfGbCZrSHAwWMEwSmTwQ3490vIiZc-R8ZS6mO7-djbOaqdEo_oIuOYbkhbNVVVDI5ab6G3YOmqJbC1IBGmq93aHhQ6Nc_8YUujInPeUivRT2a2jqLxpJODs3eiwRjrY9h8/s200/ab.jpg" width="200" /></a></div><span style="font-size: large;"><span id="goog_1288199797"></span><span id="goog_1288199798"></span>ശരിയുത്തരം ഏതെന്ന് നിശ്ചയമില്ലെങ്കില്‍ ജാക്പോട്ട് കളിക്കരുതെന്നായിരുന്നു പ്രശാന്തിന്റെ അച്ഛനും, കളിയിലെ ലൈഫ് ലൈന്‍ സഹായിയും, സാക്ഷാല്‍ അമിതാഭ് ബച്ചന് പോലും </span><span style="font-size: large;">ഉപദേശിച്ചത്. പക്ഷേ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ പ്രശാന്ത് പറഞ്ഞു - “മനസ്സില്‍ രണ്ടഭിപ്രായം വരുമ്പോഴെല്ലാം ഞാന്‍ ഗണപതി ഭഗവാനെ ധ്യാനിക്കുകയാണ് പതിവ്. എനിക്ക് ധ്യാനിക്കുവാന്‍ ഒരു മിനിറ്റു തരണം". “ഒന്നല്ല, അഞ്ചു മിനിറ്റെടുത്തോളൂ, പക്ഷേ നല്ലവണ്ണം ചിന്തിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക” - സൂപ്പര്‍സ്റ്റാര്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;"><br />
</span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
<span style="font-size: large;">ഒരു മിനിറ്റിന്റെ ധ്യാനത്തിനു ശേഷം പ്രശാന്ത് പറഞ്ഞ മറുപടി പലരേയും അമ്പരപ്പിക്കുന്നതായിരുന്നിരിക്കണം. “ഗണപതി ഭഗവാന് എന്നോടു പറയുന്നത് കളിക്കുവാനാണ്. ഞാന്‍ കളി തുടരാന്‍ തന്നെ തീരുമാനിച്ചു“. പിന്നീടങ്ങോട്ട് കടന്നു പോയ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ കണ്ടത് തെറ്റായ ഉത്തരം തിരഞ്ഞെടുത്തതിനാല്‍ ജാക്പോട്ട് നഷ്ടപ്പെട്ട്, കിട്ടിയ ഒരു കോടിയില്‍ നിന്നും കേവലം 3,20,000/- രൂപയിലേക്കു ദയനീയമായി മൂക്കും കുത്തി വീഴുന്ന പ്രശാന്തിനെയായിരുന്നു. നിരാശയോടെയായിരുന്നു കാഴ്ചക്കാരൊന്നടങ്കം പ്രശാന്തിന്റെ ജാക്പോട്ട് മോഹം പൊലിയുന്നത് ടി.വി. സ്ക്രീനില്‍ വീക്ഷിച്ചത്. മണ്ടന്‍ എന്ന വാക്ക് അറിയാതെ തന്നെ ഏതൊരുവന്റേയും നാവില്‍ വന്നു പോകുന്ന നിമിഷമായിരുന്നു അത്.</span></div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjx-iz-9AdfVBP-thYzEOWn0U1fP8iPIPsEnxSNh_cvG9flAVxX96ksJmvBQkhDIimFbK-RI2VKLhEXl_LWuU1ewbjX1swroBmkcElaCZ7K2bbrh8RYcyww7IBbXqSlYlJBFyffsSYdCmU/s1600/ganesh01.gif" imageanchor="1" style="clear: left; cssfloat: left; float: left; height: 185px; margin-bottom: 1em; margin-right: 1em; width: 141px;"><img border="0" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjx-iz-9AdfVBP-thYzEOWn0U1fP8iPIPsEnxSNh_cvG9flAVxX96ksJmvBQkhDIimFbK-RI2VKLhEXl_LWuU1ewbjX1swroBmkcElaCZ7K2bbrh8RYcyww7IBbXqSlYlJBFyffsSYdCmU/s1600/ganesh01.gif" /></a></div><span style="font-size: large;">ഇവിടെ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. ജാക്പോട്ട് വിജയിച്ചിരുന്നെങ്കില്‍ എല്ലാ വിഘ്നങ്ങളേയും അകറ്റാന്‍ പ്രാപ്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഗണപതിക്കു കൂടി അതിന്റെ ക്രെഡിറ്റു കിട്ടുമായിരുന്നു. ഗണപതിയുടെ ആജ്ഞ പ്രകാരമായിരുന്നല്ലോ എല്ലാ ഉപദേശകരേയും മറി കടന്ന് മുന്നോട്ട് പോകുവാനുള്ള അന്തിമ തീരുമാനം പ്രശാന്തെടുത്തത്. പക്ഷേ കളി തോറ്റപ്പോള്‍ ഗണപതിയെ തന്ത്രപൂര്‍വ്വം ഒഴിവാക്കി എല്ലാവരും പഴി ചാരിയത് കളിക്കാരന്റെ അതിമോഹത്തെയായിരുന്നു. </span></div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuGii2msBSBh565CBiItXvi-tnk6_CJUs0KxxXctSTqB-jy4vEwJroCSIS2AmSSYBq0d3ZbhWRVnSs4N4FZUV_mTrBMJhij4yQ5tzvZw2aLKnEayE2PvgtZKGH0HvrXmlKW_ZKafNuceY/s1600/dp.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuGii2msBSBh565CBiItXvi-tnk6_CJUs0KxxXctSTqB-jy4vEwJroCSIS2AmSSYBq0d3ZbhWRVnSs4N4FZUV_mTrBMJhij4yQ5tzvZw2aLKnEayE2PvgtZKGH0HvrXmlKW_ZKafNuceY/s200/dp.jpg" width="142" /></a></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">ഏതായാലും ഇങ്ങനെയൊരാളുടെ കൂടെ അന്റാര്‍ട്ടിക്കയിലേക്കു പോകേണ്ടി വന്നില്ല എന്ന കാര്യത്തില്‍ ദീപികയ്ക്കു സമാധാനിക്കാം. സത്യത്തില്‍ പ്രശാന്തിനെ ഇത്ര മാത്രം ആത്മഹത്യാപരമായ ഒരു തീരുമാനത്തിലെത്തുവാന്‍ സ്വാധീനിച്ചത് എന്തായിരുന്നു? വെറും മണ്ടത്തരമോ, അതിമോഹമോ അതോ തന്റെ ഇഷ്ടദൈവം തന്നെ ഒരിക്കലും കൈവിടുകയില്ല എന്ന മൂഢ വിശ്വാസമോ?</span></div></div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;"><br />
</span></div><div class="separator" style="clear: both; text-align: center;"><span style="font-size: large;"></span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;"><br />
</span></div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;"><br />
</span></div><div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"><span style="font-size: large;"></span></div><div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"><span style="font-size: large;"></span></div><div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj89fpcqY1EkMUPNSLVeYkwbfJIbJOEF4G8TlyBPK_BaUx0Rm0SUuN_SfYNb1_OkB73_Rcj7ipEoN24dk1XVSl3IOTuzpo5EIsGpLR-Tj-FBpDgzA6LFcKPUUqrRAIIO8Gb4aOaPlYBOFw/s1600/13-kbc-4-200.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><span style="font-size: large;"></span></a><em>ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്</em></div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com12tag:blogger.com,1999:blog-7533779226964435945.post-83781097867301277402010-10-06T02:50:00.001+05:302010-10-08T02:47:00.619+05:30സത്യത്തില്‍ എന്താണയോദ്ധ്യ?<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqQ-xzDdxT9Tie0tlYKQ1UMwI14SFzYwVYzP3It1Kr0O1HUNOLrMGueMnXcYKqXRvRjS79nbPVGHecdFLsAtLnhxijZxghqHqEhyphenhyphenvmdfa128BI5vuz9BIMFyB1pdH2eM1K9_57f9iUMqM/s1600/raman+and+sita.bmp" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqQ-xzDdxT9Tie0tlYKQ1UMwI14SFzYwVYzP3It1Kr0O1HUNOLrMGueMnXcYKqXRvRjS79nbPVGHecdFLsAtLnhxijZxghqHqEhyphenhyphenvmdfa128BI5vuz9BIMFyB1pdH2eM1K9_57f9iUMqM/s1600/raman+and+sita.bmp" /></a><span style="font-size: large;">അയോദ്ധ്യാ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെച്ചൊല്ലിയുള്ള </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">വാദങ്ങളും പ്രതിവാദങ്ങളും അടുത്തെങ്ങും കെട്ടടങ്ങാനുള്ള സാധ്യത കാണുന്നില്ല. വിധി നീതി </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">പുര്‍വ്വകമാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ടെങ്കിലും ഈ വിധി ഉയര്‍ത്താന്‍ പോകുന്ന പ്രശ്നങ്ങള്‍ ഇന്ത്യയുടെ ദുര്‍വിധിയാകുവാന്‍ പോകുന്ന കാലം വിദൂരമല്ല. </span><span style="font-size: large;"> </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">ഇത്രമാത്രം കോലാഹലങ്ങളുണ്ടാക്കി, ഇത്രയധികം ധനവും, സമയവും, അധികാരവും ദുര്‍വ്യയം </span><span style="font-size: large;">ചെയ്ത്, ഇത്രമാത്രം മനുഷ്യജീവനുകളെ ബലിയര്‍പ്പിച്ച്, സമാധാനത്തോടെ ജീവിക്കേണ്ട </span><span style="font-size: large;">ജനങ്ങളില്‍ പര്സ്പര സ്പര്‍ദ്ധ വളര്‍ത്തി, പരസ്പരം പൊരുതുവാന്‍ പടക്കളത്തിലേക്കിറക്കി </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">വിട്ട്, നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഈ തര്‍ക്കം എന്തിന്റെ പേരിലാണ്. </span><br />
<br />
<span style="font-size: large;">ഒരു ദൈവത്തിന്റെ </span><span style="font-size: large;">സ്ഥലം മറ്റൊരു ദൈവത്തിന്റെ ആള്ക്കാര് ബലം പ്രയോഗിച്ച് പിടിച്ചെടുത്തെന്നും പിടിച്ചെടുത്ത ദൈവത്തിന്റെ ആള്ക്കാര് അവരുടെ ദൈവത്തിന്റെ ആരാധനാലയം പിടിച്ചെടുക്കപ്പെട്ട </span><span style="font-size: large;">ദൈവത്തിന്റെ ആരാധാനാലയത്തിനു മീതെ പണിതുയര്‍ത്തി കൈവശം വച്ചിരിക്കുന്നു എന്നും </span><span style="font-size: large;">അങ്ങിനെ പിടിച്ചെടുത്തവര്‍ അതു തിരിച്ചു തരണമെന്നും ഒരു കൂട്ടര്. അതു നടക്കില്ലെന്ന് മറ്റേ കൂട്ടര്. </span><span style="font-size: large;">നാടന്‍ ഭാഷയില്‍ വെറും ഒരു വസ്തു തര്‍ക്കം. </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">സത്യത്തില്‍ ഏതു ദൈവമാണ് തന്നെ ഒരു ആരാധാനാലയത്തിനകത്ത് മറച്ചിരുത്തി </span><span style="font-size: large;">പൂജിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് എന്നു ചോദിച്ചാല്‍ കുഴങ്ങും. ദൈവമെന്തെന്നും, </span><span style="font-size: large;">ദൈവത്തിന്റെ മഹത്വമെന്തെന്നും സത്യത്തില്‍ മനസ്സിലാക്കാത്തവരാണ് ഇങ്ങനെയെല്ലാം </span><span style="font-size: large;">ചെയ്യുന്നത് എന്നു മാത്രമേ ഇതിനുത്തരം പറയാനാവൂ. </span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div class="separator" style="clear: both; text-align: center;"></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">ഈ ബ്രഹ്മാണ്ഡത്തിന്റെ ഉല്‍പ്പത്തിയോ, ഉദ്ദേശമോ, പരിധിയോ, നിലനില്പ്പോ മനസ്സില്‍ പോലും നിറച്ചെടുക്കാന്‍ കഴിവില്ലാത്ത കേവലം </span><span style="font-size: large;">ഒരണു മാത്രമായ മനുഷ്യന്, ഇതിന്റെയെല്ലാം കാരകനും, സംരക്ഷകനുമാണെന്ന് അവന് </span><span style="font-size: large;">വിശ്വസിക്കുന്ന ദൈവത്തിന് ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു ഇരിപ്പിടത്തിന്റെ </span><span style="font-size: large;">ആവശ്യമുണ്ടെന്നും, അതു നഷ്ടപ്പെട്ടെങ്കില്‍ തിരിച്ചു പിടിച്ച് സരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും വിശ്വസിച്ച് യുദ്ധം ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നതില്‍പ്പരം ഈശ്വര നിന്ദ </span><span style="font-size: large;">മറ്റെന്താണുള്ളത്. ഒരു ദൈവത്തിന്റെ പേരിലുള്ള ആരാധനാലയം തകര്‍ത്ത് അതിനു മീതെ മറ്റൊരു ദൈവത്തിന്റെ ആരാധനാലയം തീര്‍ത്തവരും ചെയ്യുന്നത് സാക്ഷാല്‍ ദൈവ നിന്ദ തന്നെ.<br />
<br />
<span style="font-size: large;">ഈ പിടിച്ചെടുക്കലും തിരിച്ചെടുക്കലും ഇവിടം കൊണ്ടു തീരുമെന്നു കരുതുന്നുണ്ടെങ്കില്‍ നമ്മള് </span><span style="font-size: large;">വിഡ്ഡികള്‍. ഇതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാനിറങ്ങിത്തിരിച്ചവരുടെ കൈയില്‍ ഇനിയുമുണ്ട് </span><span style="font-size: large;">തിരിച്ചു പിടിക്കേണ്ടതായ ദൈവസ്ഥാനങ്ങളുടെ ലിസ്റ്റുകള്‍. ചുരുക്കത്തില്‍ മനുഷ്യനെ </span><span style="font-size: large;">സമാധാനത്തോടെ ജീവിക്കുവാന്‍ ഈ ഈശ്വര സംരക്ഷകര്‍ സമ്മതിക്കാന്‍ പോകുന്നില്ല </span><span style="font-size: large;">എന്നര്‍ത്ഥം. മനുഷ്യന് തീര്‍ത്ത മതങ്ങളും, അവര്‍ തീര്‍ത്ത ദൈവങ്ങളും കൂടി ഏതെല്ലാം </span><span style="font-size: large;">വിധത്തില്‍ മനുഷ്യജീവിതത്തെത്തന്നെ ദുര്‍ഘടമാക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ </span><span style="font-size: large;">ഉദാഹരണം മാത്രമാണ് എന്നതല്ലേ സത്യത്തില്‍ അയോദ്ധ്യ?</span></span><span style="font-size: x-small;"><em>ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്</em></span><br />
<div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBvQ2BskciQFDvGAWHHB46JTsJx4yREHn8Z-kLUjgkjHT1kKbmGM81UqbCDilapMq0TNomt_5H1r1fPaETXV0az855QrSyx2TBrGYeyCnrGG6G_OkRmKFZYj5VLIyTylbh458uOYlSqUg/s1600/ayodhya_attack_police_050705.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" px="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBvQ2BskciQFDvGAWHHB46JTsJx4yREHn8Z-kLUjgkjHT1kKbmGM81UqbCDilapMq0TNomt_5H1r1fPaETXV0az855QrSyx2TBrGYeyCnrGG6G_OkRmKFZYj5VLIyTylbh458uOYlSqUg/s1600/ayodhya_attack_police_050705.jpg" /></a></div><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
</div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com13tag:blogger.com,1999:blog-7533779226964435945.post-86050892708619499472010-07-06T02:40:00.002+05:302010-07-06T03:02:34.708+05:30വിവാദ ചോദ്യത്തിനു പിന്നിലെ കഥ<span style="font-size:130%;">ഒരു നടുക്കത്തോടെയല്ലാതെ ആരും അവിശ്വസനീയമായ ആ വാര്‍ത്ത കേള്‍ക്കുകയോ, പൈശാചികമായ ആ ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണുകയോ ചെയ്തിട്ടുണ്ടാവില്ല. കാരണം അഫ്ഘാനിസ്ഥാനിലല്ല ഇന്ത്യയിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതു കൊണ്ടു തന്നെ.<br /></span><br /><span style="font-size:130%;">ചോദ്യപ്പേപ്പര്‍ വിവാദവുമായി അദ്ധ്യാപകന് സസ്പെന്‍ഷനിലായെന്നും, അന്വേഷണം നടക്കുകയാണെന്നുമൊക്കെ ദൃശ്യമാദ്ധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും എന്തായിരുന്നു ഇത്ര മാത്രം പ്രകോപനത്തിനിടയാക്കിയ ചോദ്യപ്പേപ്പറിനു പിന്നില്‍ നടന്നത് എന്നത് ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. ഇപ്പോള്‍ ആ ചോദ്യപ്പേപ്പറിന്റെ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ പലയിടത്തും ലഭ്യമാണ്. ഒരേ വീക്ഷണ കോണിലൂടെ മാത്രം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടതിനാല്‍ പ്രസ്തുത ചോദ്യപേപ്പര്‍ വായിക്കുന്നവര്‍ ഒരു പക്ഷെ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.<br /></span><br /><span style="font-size:130%;"><span style="color:#ff0000;"><strong>എങ്ങിനെയായിരുന്നു ആ ചോദ്യപേപ്പര്‍ ഉണ്ടാക്കാനിടയായതെന്നും, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും നിര്‍ഭാഗ്യവാനായ ആ അദ്ധ്യാപകന് വിശദീകരിച്ചത് ഒരു പക്ഷെ അധികമാരും അറിഞ്ഞു കാണില്ല. അഥവാ അറിഞ്ഞവര്‍ അത് പങ്കു വയ്ക്കാനും മുതിര്‍ന്നു കാണില്ല. അതു വന്ന ബ്ലോഗിന്റെ ലിങ്ക് താഴെയുണ്ട്.</strong></span><br /></span><br /><a href="http://sargasamvadam.blogspot.com/2010/07/blog-post_03.html"><span style="font-size:130%;">http://sargasamvadam.blogspot.com/2010/07/blog-post_03.html</span></a><br /><br /><br /><span style="font-size:130%;">മെഷീന് ഗണ്ണുമായി വന്ന് പട്ടാപ്പകല്‍ നിരപരാധികളായ ജനത്തെ കൊന്നൊടുക്കിയ കൊടും ഭീകരന് അജ്മല്‍ കസബിനു പോലും ഇന്ത്യന്‍ ജനതയുടെ ചിലവില്‍ സ്വന്തം നിരപരാധിത്വം കോടതിക്കു മുന്നില്‍ തെളിയിക്കുവാനുള്ള അവസരം നാം കൊടുത്തിട്ടുണ്ട്. യാതൊന്നും സംഭവിക്കാതെ അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. വെട്ടിമുറിക്കപ്പെട്ട അദ്ധ്യാപകന് പറയുവാനുണ്ടായിരുന്നത് എന്തെന്ന് സ്വയം അഭിപ്രായങ്ങള്‍ രൂപീകരിക്കും മുമ്പെ മനസ്സിലാക്കുവാന്‍ കൂടി നാം സന്നദ്ധരാവണം. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;"></span>thooneeramhttp://www.blogger.com/profile/05319144133118512027noreply@blogger.com12tag:blogger.com,1999:blog-7533779226964435945.post-79125347752736485262010-06-29T02:03:00.004+05:302010-06-29T02:29:19.196+05:30കാരുണ്യമില്ലാത്ത ആശ്രമങ്ങള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-oF6L6VrxRrn7D_EB3pGeBqK6lLIrw8SOA01X9GYzcDfNpj_-rMS7ShkHbUV7fi-ns38rwkCfYF1n8qdVf48wI3arOnagiy1gbwzQO9RihU71ZtIBC0oGiI2fXirkgFpmTmVeChO6gVc/s1600/Untitled-2.jpg"><img id="BLOGGER_PHOTO_ID_5487925659827321122" style="WIDTH: 166px; CURSOR: hand; HEIGHT: 200px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-oF6L6VrxRrn7D_EB3pGeBqK6lLIrw8SOA01X9GYzcDfNpj_-rMS7ShkHbUV7fi-ns38rwkCfYF1n8qdVf48wI3arOnagiy1gbwzQO9RihU71ZtIBC0oGiI2fXirkgFpmTmVeChO6gVc/s200/Untitled-2.jpg" border="0" /></a><br /><span style="font-size:130%;">കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യര്‍ ജെയേന്ദ്ര സരസ്വതിയുടെ അറസ്റ്റോടെയാണ് പുറമേ നിന്നു നോക്കിയാല്‍ അടിമുടി ആത്മീയവും ദൈവീകവുമായ പരിവേഷത്തില്‍ കുളിച്ചു നിന്നിരുന്ന നിരവധി സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അന്തര്‍നാടകങ്ങളുടെ ഒരേകദേശ രൂപം ജനങ്ങള്‍ക്കു മനസ്സിലായത്. ആ കഥ എവിടെ നിന്നു തുടങ്ങി എവിടെ വരെ ചെന്നെത്തി ഇപ്പോള്‍ എവിടെ നില്ക്കുന്നു എന്നെല്ലാം സ്വതവേ മറവിക്കാരായ ജനങ്ങള്‍ മറന്നിരിക്കുന്നു. വിവാദപരവും വലിയ വലിയ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കേസുകളില്‍ സാധാരണ സംഭവിക്കാറുള്ളതു പോലെ ഇവിടെയും പ്രധാനപ്പെട്ട സാക്ഷികള്‍ കൂറു മാറി എന്നതായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അതിനു ശേഷം സന്തോഷ് മാധവന് പിടിയിലായതോടു കൂടി കൂടുതല്‍ കള്ള സ്വാമിമാരും ആശ്രമങ്ങളും സംശത്തിന്റെ പിടിയിലായി. ഛോട്ടാ മോട്ടാ ആശ്രമങ്ങള്‍ക്കും ആള് ദൈവങ്ങള്‍ക്കും നേരെ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുകയും കുറേപ്പേരെ അറസ്റ്റ് ചെത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കു ശേഷം ഒന്നു തണുത്തു നിന്ന ആശ്രമരംഗം വീണ്ടും മാദ്ധ്യമ ശ്രദ്ധയിലേക്കു വന്നിരിക്കുകയാണ്. </span><br /><br /><span style="font-size:130%;">അതിനു വീണ്ടും തുടക്കമിട്ടത് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ഭക്ത വൃന്ദങ്ങളുള്ള നിത്യാനന്ദ സ്വാമി എന്ന വിരുതനും. സ്വാമി ഒരു ചലച്ചിത്ര നടിയുമായി ആനന്ദം പങ്കിടുന്നതിന്റെ നയനാനന്ദകരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ടി.വി. ചാനല്‍ കാഴ്ച വയ്ക്കുന്നതോടു കൂടി വിവാദം ആളിപ്പടരുന്നു. പല പല വഴികളായി തീയും പുകയുമായി പടര്‍ന്നു കയറിയ ശേഷം ആ വിവാദവും ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്. </span><br /><br /><span style="font-size:130%;">ഇത്രയെല്ലാം ജനശ്രദ്ധ ആശ്രമങ്ങള്‍ക്കു മീതെ ഉണ്ടായിട്ടും, അവിടങ്ങളില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത് പ്രാര്‍ത്ഥനയോ കൌണ്‍സിലിംഗോ ഒന്നുമല്ല എന്നു തെളിയിക്കും വിധമാണ് അട്ടപ്പാടിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ഇക്കുറി ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്റേതാണ് ഊഴം. അട്ടപ്പാടി അസീസീ കാരുണ്യാശ്രമത്തില് പെണ്‍കുട്ടികളെ പീഢിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ രണ്ടു പേര്‍ക്കെതിരെ (ബ്രദേഴ്സ്) കേസെടുത്തിരിക്കുകയാണിപ്പോള്‍. </span><br /><br /><span style="font-size:130%;"><em>ഇതു സംബന്ധിച്ച മാതൃഭൂമിയില്‍ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു :<br />അസീസി ആശ്രമം അടച്ചുപൂട്ടി; അന്തേവാസികളെ മാറ്റി </em></span><br /><span style="font-size:130%;"><em>Posted on: 28 Jun 2010</em></span><br /><span style="font-size:130%;"><em>പാലക്കാട്: പെണ്‍കുട്ടികളായ അന്തേവാസികള്‍ പീഡനത്തിനിരയായ അട്ടപ്പാടിയിലെ അസീസി കാരുണ്യാശ്രമം സാമൂഹ്യക്ഷേമവകുപ്പ് അധികൃതരെത്തി അടച്ചുപൂട്ടി. ആശ്രമത്തിലെ അന്തേവാസികളെ സര്‍ക്കാരിന്റെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അന്തേവാസികളെ പീഡിപ്പിച്ച എറണാകുളം സ്വദേശികളായ ബ്രദര്‍ പാട്രിക്, ബ്രദര്‍ ജോഷി എന്നിവരെ പോലീസ് തിരയുന്നുണ്ട്.<br /></em></span><br /><span style="font-size:130%;"><em>ആശ്രമത്തിലെ അഞ്ച് പെണ്‍കുട്ടികള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണം. ബ്രദര്‍ പാട്രിക് അടക്കമുള്ളവരുടെ ശാരീരിക പീഡനം മൂലം രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രക്ഷ വില്ലേജ് ട്രസ്റ്റിനു കീഴിലാണ് അസീസി ആശ്രമം പ്രവര്‍ത്തിക്കുന്നത്. മുപ്പത്തിയഞ്ചോളം പേര് ഇവിടെ അന്തേവാസികളായുണ്ട്.</em> </span><a href="http://www.mathrubhumi.com/story.php?id=109835"><span style="font-size:130%;">http://www.mathrubhumi.com/story.php?id=109835</span></a><br /><br /><a href="http://timesofindia.indiatimes.com/india/Attempt-to-rape-case-against-2-Christian-centre-councillors/articleshow/6099739.cms"><span style="font-size:130%;">http://timesofindia.indiatimes.com/india/Attempt-to-rape-case-against-2-Christian-centre-councillors/articleshow/6099739.cms</span></a><br /><br /><span style="font-size:130%;">പാട്രിക് ജോര്‍ജിനെതിരെ സ്ത്രീപീഡനം, ബലാത്സംഗശ്രമം എന്നീ കുറ്റങ്ങള്‍ക്കും ജോസി ജോര്‍ജിനെതിരെ സ്ത്രീപീഡനത്തിനുമാണ് കേസ്. കൗണ്‍സലിങ് എന്നപേരില്‍ രാത്രിയില്‍ ഇവര്‍ ലൈംഗികപീഡനം നടത്തുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ മൊഴി. പരസ്പരം സംസാരിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പീഡനത്തിന്റെ വിവരം ആരെയും അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അടുത്തിടെ ആശ്രമത്തില്‍ ഒരുമിച്ചുകൂടാന്‍ അവസരം ലഭിച്ചപ്പോഴാണ് എല്ലാവരും ഒരുപോലെ പീഡനം നേരിടുന്നതായി മനസ്സിലാക്കിയതെന്നും തുടര്‍ന്ന് തങ്ങള്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.<br /></span><br /><span style="font-size:130%;">പ്രണയപരാജയത്തിന്റെ മാനസിക ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇവരെ കൌണ്സിലിംഗിന് ആശ്രമത്തില്‍ പ്രവേശിപ്പിച്ചത് എന്നും പത്രങ്ങള്‍. </span><a href="http://news.keralakaumudi.com/beta/news.php?nid=c3f7c464a6d899fcac5f76acf186807f"><span style="font-size:130%;">http://news.keralakaumudi.com/beta/news.php?nid=c3f7c464a6d899fcac5f76acf186807f</span></a><span style="font-size:130%;"></span><br /><span style="font-size:130%;">ഏതായാലും പറ്റിയ സ്ഥലത്തു തന്നെയാണ് മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായ പെണ്മക്കളെ കൊണ്ടേല്‍പ്പിച്ചത്. സഹോദരിമാരുടെ ദു:ഖമകറ്റാന്‍ സഹോദരന്മാര് കിണഞ്ഞു തന്നെ പരിശ്രമിച്ചു എന്നു വേണം കരുതാന്‍. <br /><br /></span><span style="font-size:130%;"></span><span style="font-size:130%;">ആശ്രമങ്ങള്‍ ഹിന്ദുവിന്റേയോ ക്രിസ്ത്യാനിയുടേയോ ആരുടെയായാലെന്താ ലൈംഗിക പീഢനം എന്നത് ഇക്കൂട്ടരുടെ ദൈനം ദിന കാര്യപരിപാടികളുടെ ഒരു ഭാഗമാണെന്നു തോന്നും തുടരെത്തുടരെ വരുന്ന ഇത്തരം വാര്‍ത്തകള്‍ വായിച്ചാല്‍.<br /></span><br /><span style="font-size:130%;">ഇങ്ങനെയൊക്കെ നിരന്തരം കൂട്ടപീഢനങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നിട്ടും ആശ്രമങ്ങള്‍ക്കും അവരുടെ നടത്തിപ്പുകാര്‍ക്കും ഇരകളെക്കിട്ടാന്‍ യാതൊരു വിധ ക്ഷാമവുമില്ല എന്നാണ് ഈ വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമെല്ലാം മുന്നോക്കം നില്ക്കുന്ന സംസ്ഥാനമാണ് കേരളം എന്നു അഭിമാനിക്കുന്ന നമുക്ക്, അറിവുകള്‍ കൊണ്ടെന്തു പ്രയോജനം എന്നു നാം മൂക്കത്തു വിരല്‍ വച്ചു പോകുന്നു.<br /><br /><br /><br /></span>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com6tag:blogger.com,1999:blog-7533779226964435945.post-33022799295040033682010-06-17T00:31:00.007+05:302010-06-17T01:09:40.240+05:30അഭിമാനക്കൊലപാതകങ്ങള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh30A7fVUURjLr9__YGVD9VtA1aiBpK7M0P0u9adChFj1SPf3H77Zn4c5aAhE0m2Gk8VlYoDMZ2WFmmkhgugFYSznfna1fcbkjGQRM64wKP8_igQit-RlJ_8lYHLiM3wqrk1P2SWM04Uoc/s1600/knife2.jpg"><img id="BLOGGER_PHOTO_ID_5483448992495942178" style="WIDTH: 200px; CURSOR: hand; HEIGHT: 145px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh30A7fVUURjLr9__YGVD9VtA1aiBpK7M0P0u9adChFj1SPf3H77Zn4c5aAhE0m2Gk8VlYoDMZ2WFmmkhgugFYSznfna1fcbkjGQRM64wKP8_igQit-RlJ_8lYHLiM3wqrk1P2SWM04Uoc/s200/knife2.jpg" border="0" /></a><br /><br />കൊലപാതകങ്ങളും, ചോരയും, കത്തിയുമെല്ലാം ഇന്ന് കൊച്ചു കുട്ടികളില്‍ പ്പോലും ഒരു നടുക്കവും ഉണര്‍ത്തുന്നില്ല. വാര്‍ത്തകളിലൂടെ, സിനിമകളിലൂടെ, സീരിയലുകളിലൂടെ, ടി.വി.സ്ക്രീനുകള്‍ നമ്മുടെ മുന്നില്‍ കാഴ്ച വയ്ക്കുന്ന ദൈനം ദിന പൂജകളായിത്തീര്‍ന്നിരിക്കുന്നു അവയൊക്കെ. എന്നിരിക്കിലും ചില വാര്‍ത്തകളെങ്കിലും ചങ്കിലേക്കു മൂര്‍ച്ചയുള്ള കത്തി പോലെ കയറിപ്പോകുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്.<br /><br />ഭക്ഷണം, വസ്ത്രം അതു കഴിഞ്ഞാല്‍ പിന്നെ പാര്‍പ്പിടം അഥവാ വീട്. വീട് നല്‍കുന്നത് സുരക്ഷിതത്വമാണ്, സ്നേഹമാണ്, സാന്ത്വനമാണ്. പുറത്ത് എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടാകുമ്പോള്‍, ഗുണ്ടയാണെങ്കില്‍പ്പോലും, ഓടിയെത്തുന്നത് സ്വന്തം വീട്ടിലേക്കാണ്. പക്ഷെ രക്ഷയില്ലാതെ വരുന്നത് സ്വന്തം വീട്ടില്‍ നിന്നാണെങ്കിലോ? ശ്വാസം മുട്ടി പിടഞ്ഞു പിടഞ്ഞ് ചലനങ്ങള്‍ നിലച്ച് ശരീരം നിശ്ചേതനമാവുന്നത്, ഇറച്ചിയിലേക്കാഴ്ന്നിറങ്ങിയ വേദനിപ്പിക്കുന്ന മുറിവുകളിലൂടെ രക്തം വാര്‍ന്നു വാര്‍ന്നു തീര്‍ന്ന് ശരീരം തളര്‍ന്ന് വെറുങ്ങലിക്കുന്നത്, സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലെവിടെയെങ്കിലുമാണെങ്കിലോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ സാഹചര്യങ്ങളില്‍ അങ്ങിനെയും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഹൃദയഭേദകമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്.<br /><br />നിരുപമയുടെ കഥ ഒരു പക്ഷേ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. ദില്ലിയിലെ നിരുപമാ പാഥക് എന്ന 22 വയസ്സുകാരിയായ പത്ര പ്രവര്‍ത്തകയെ കൊലചെയ്തത് സ്വന്തം വീട്ടുകാര്‍ തന്നെയായിരുന്നു. കാരണം നിരുപമ സഹപാഠിയായ പ്രിയഭന്‍ഷു രഞ്ജനുമായി പ്രണയത്തിലായിരുന്നു. തങ്ങളുടേതിനേക്കാള്‍ താഴ്ന്ന ജാതിയില്‍ ജനിച്ചൊരാള്‍ മകളുടെ ഭര്‍ത്താവായി വരുന്നത് നിരുപമയുടെ ബന്ധുക്കള്‍ക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു.<br /><br />കഴിഞ്ഞ ഏപ്രില്‍ 29നാണ് നിരുപമയെ സ്വന്തം ബന്ധുക്കള്‍ തന്നെ വീട്ടിലെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നത്. നിരുപമയുടെ മരണം ആദ്യം ഒരാത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമം നടന്നുവെങ്കിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് അതൊരു കൊലപാതകമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയും നിരുപമയുടെ അമ്മ സുധാ പാഥക്കിനെത്തന്നെ കൊലപാതകക്കുറ്റത്തിന് അറസ്റ്റു ചെയ്യുകയുമായിരുന്നു. കൃത്യത്തില്‍ ഒന്നിലധികം പേരുടെ പങ്കുണ്ടായിരുന്നുവെന്ന് സംശയലേശമന്യേ വ്യക്തമായിരുന്നു. വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കേണ്ടതിന് നിരുപമ ബലിയാക്കപ്പെട്ടു.<br /><div align="left"></div><div align="left"></div><div align="left"><a href="http://www.time.com/time/world/article/0,8599,1991195,00.html">http://www.time.com/time/world/article/0,8599,1991195,00.html</a></div><div align="left"><br /><br />ഇപ്പോള്‍ വീണ്ടുമിതാ മറ്റൊരു കൊലപാതകം കൂടി ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദില്ലിയില്‍ അരങ്ങേറിയിരിക്കുന്നു. 19വയസ്സുകാരിയായ ആഷാ സൈനിയേയും, 21 വയസ്സുകാരനായ കാമുകന് യോഗേഷ് ജാദവിനേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം അതി ക്രൂരമായി ഇരുമ്പു ബാറുകള്‍ കൊണ്ട് പീഡിപ്പിച്ചതിനു ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തിയതിന്റെ വാര്‍ത്തകള്‍ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നു.<br /><br />കുറ്റ കൃത്യം നടന്നത് ആഷയെ ബലമായി താമസിപ്പിച്ചുകൊണ്ടിരുന്ന അമ്മാവന്റെ വീട്ടില്‍ വച്ചും. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെ സംശയാലുക്കളായ അയല്‍വാസിളുടെ കാഴ്ചയെ എതിരേറ്റത് ചോരയില്‍ക്കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളായിരുന്നു. കൊലപാതകക്കുറ്റത്തിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും അറസ്റ്റ് ചെയ്യപ്പെടുകയും ഇതൊരു അഭിമാനക്കൊലപാതകമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.കുറ്റം ചെറുക്കന് താഴ്ന്ന ജാതിക്കാരന് എന്നതു തന്നെ. ചെയ്ത് കുറ്റത്തിന് യാതൊരു പശ്ചാത്താപവുമില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഏറ്റു പറഞ്ഞിരിക്കുന്നു.</div><div align="left"><a href="http://www.hindustantimes.com/No-regrets-honour-killers/Article1-558270.aspx">http://www.hindustantimes.com/No-regrets-honour-killers/Article1-558270.aspx</a></div><br /><br /><a href="http://news.bbc.co.uk/2/hi/world/south_asia/10316249.stm">http://news.bbc.co.uk/2/hi/world/south_asia/10316249.stm</a><br /><br />ഇതിലെല്ലാം മുഖ്യമായിട്ടുള്ളത് കൊലപാതകങ്ങള്‍ നടത്തിയവരെന്നു സംശയിക്കുന്ന ആള്‍ക്കാരെല്ലാം അഭ്യസ്തവിദ്യരും ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളിലുള്ളവരുമാണന്നതാണ്. സ്വന്തം ജാതിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ ചെയ്ത ഒരു ത്യാഗമായിട്ടാണ്, ഒരു സല്‍ക്കര്‍മ്മമായിട്ടാണ് അവരിതിനെ കാണുന്നത്. ഓമനിച്ച്, താലോലിച്ച്, എടുത്തു വളര്‍ത്തി വലുതാക്കിയ കൈകള്‍ കൊണ്ടു തന്നെ സ്വന്തം ചോരയുടെ കഴുത്തു ഞെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന അഭിമാനം കൊണ്ട് എന്തു പുണ്യമാണ് നാം നേടുന്നത്? ചോരയില്‍ കുതിര്‍ന്ന ഇത്തരം അഭിമാനങ്ങള്‍ വീണ്ടും കളങ്കപ്പെട്ടാല്‍ എത്ര മാത്രം ചോര പിന്നെയുമൊഴുക്കേണ്ടതായി വരും?<br /><br />നാട്ടുകാരും, ഗ്രാമ പഞ്ചായത്തുകളും ഇടപെട്ട് നടപ്പിലാക്കുന്ന കൊലപാതകങ്ങളും ഉത്തരേന്തയില്‍ നിരവധിയാണ്. പ്രായപൂര്‍ത്തിയായ ഒരാണിനും പെണ്ണിനും സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തം ജാതിക്കു പുറത്ത് പ്രണയിക്കാനോ, വിവാഹം കഴിക്കാനോ, ഭീതി കൂടാതെ ജീവിക്കാനോ കഴിയാത്ത അവസ്ഥ ദുസ്സഹം തന്നെ.<br /><br />മനസ്സാക്ഷിയുള്ളവര്‍ക്കെല്ലാം ഒരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിയാത്ത ഇത്തരം വാര്‍ത്തകള്‍ കേട്ട് ഹര്‍ഷപുളകിതരാകുന്നവരുടെ ഒരു സമൂഹം നമുക്കിടയില്‍ ഉണ്ട് എന്ന് പേടിയോടെയാണ് നാം മനസ്സിലാക്കുന്നത്. ഇതാണ് നമ്മുടെ ചിന്തകളിലേക്ക് കനലുകള്‍ വാരിയിടുന്നത്. ജാതി മത ഭ്രാന്തിന്റെ ബീഭത്സമായ മറ്റൊരു മുഖം അതിനൂതനമെന്ന് നാം വിശേഷിപ്പിക്കുന്ന ഈ കാലത്തിലും നമ്മുടെ മുഖങ്ങള്‍ക്കു പിറകില്‍ ഒളിച്ചിരിപ്പുണ്ട്.<br /><br />ജാതിയും മതവും സമൂഹത്തിലെ അര്‍ബുദമാണെന്നും അതിനെ വേരോടെ പറിച്ചെറിയണമെന്നും പഠിപ്പിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ തലമുറ അന്യം നിന്നു പോയിരിക്കുന്നു. അവര്‍ പറഞ്ഞതെല്ലാം നാം പാടെ മറന്നു പോയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രബുദ്ധരായവര്‍ എന്നഭിമാനിക്കുന്നവരുടെ കേരളത്തിലാണെങ്കിലോ നടേശന്മാരും, നാരായണപ്പണിക്കരുമാരും, തങ്ങളുമാരും, പാതിരിമാരും ജനങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിപ്പിക്കുവാനുള്ള കുതന്ത്രങ്ങള്‍ മെനയുകയും തെരുവുകളിലൂടെ സ്വന്തം അനുയായികളെ നിറമുള്ള ഉടുപ്പുകള്‍ അണിയിച്ചിറക്കി ശക്തി പ്രകടനങ്ങള്‍ നടത്തുകയുമാണ്. അവരുടെ നാറുന്ന കാല്‍ക്കീഴിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാവരും.<br /><br />പ്രകടനങ്ങളിലും, ഘോഷയാത്രകളിലും മനുഷ്യരില്ല. കണ്ണു മഞ്ഞളിപ്പിക്കുന്ന നിറങ്ങള്‍ മാത്രമേയുള്ളു. കോലം കെട്ടിയ നിറങ്ങളുടെ ഐക്യപ്പെടല്‍, ഉറഞ്ഞാട്ടം, ഊറ്റം കൊള്ളല്‍, കൊലവിളികള്‍. ഭീതിദമായ ഒരു വിപത്തു പോലെ വളഞ്ഞു പുളഞ്ഞ് തെരുവു നിറഞ്ഞു നീങ്ങുന്ന, വായ മുതല്‍ വാലു വരെ ഒരേ നിറമുള്ള ഭീകര ജീവികളെ ഓര്‍മ്മിപ്പിക്കുന്നു ഇത്തരം ജാഥകളും, ഘോഷ യാത്രകളും. <br /><br />സാമൂഹ്യ ബഹിഷ്ക്കരണങ്ങളും, ഊരു വിലക്കുകളും, പല ജാതിക്കാരും തങ്ങള്‍ക്കിടയിലുള്ള ‘താന്തോന്നി’കളെ നിലക്കു നിര്‍ത്താനായി ഉപയോഗിച്ചു വരുന്നുണ്ട്. ഉണ്ണിത്താനെ ശിക്ഷിച്ചതു പോലുള്ള രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളും നിയന്ത്രണങ്ങളില്ലാതെ നടക്കുന്നുണ്ട്. അഭിമാനക്കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലും അരങ്ങേറില്ലെന്നും അല്ലെങ്കില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നില്ലെന്നും ആരു കണ്ടു?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com8tag:blogger.com,1999:blog-7533779226964435945.post-27902026202969250122010-01-20T02:39:00.004+05:302010-01-20T20:46:02.689+05:30ജ്യോതി ബസു എന്ന ജ്വാല<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeO0t3Nyqh8ohqlzh99Eoyins-ESicF5oZJkwTyezVwEwGm5TmxvMgZKmeP4LsMO6rJZ06d6he_YB9b-HsrGDEH50ZYUxDkOm7jmda6WW_DjpFcy8gM2IDOZCs2252fOtls_7yUsqXKN4/s1600-h/jyoti-basu.jpg"><img id="BLOGGER_PHOTO_ID_5428563678118339538" style="WIDTH: 200px; CURSOR: hand; HEIGHT: 143px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeO0t3Nyqh8ohqlzh99Eoyins-ESicF5oZJkwTyezVwEwGm5TmxvMgZKmeP4LsMO6rJZ06d6he_YB9b-HsrGDEH50ZYUxDkOm7jmda6WW_DjpFcy8gM2IDOZCs2252fOtls_7yUsqXKN4/s200/jyoti-basu.jpg" border="0" /></a><br /><br /><span style="font-size:130%;">ഒടുവില്‍ ജ്യോതി ബസുവും ഒരോര്‍മ്മ.<br /><br />പൂജാ മന്ത്രങ്ങളുടെ അകമ്പടിയില്ലാതെ, മതപരമായ ചടങ്ങുകളില്ലാതെ, ആശുപത്രി മോര്‍ച്ചറിയിലെ തണുപ്പില്‍ ജീവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ അറിവിനു തുണയായിത്തീരും ഇനി മുതല്‍ അദ്ദേഹത്തിന്റെ ഭൌതിക ശരീരം. അന്ധതയില്‍ നിന്നും മനുഷ്യനെ പ്രകാശത്തിലേക്കു നയിക്കും അദ്ദേഹം ദാനം ചെയ്ത കണ്ണുകള്‍.<br /><br />ശരീരത്തോടുള്ള സ്നേഹം വിട്ടു മാറാത്തതിനാല്‍ വേര്‍പെട്ട ആത്മാവ് മുന്നോട്ടുള്ള പ്രയാണം തുടങ്ങാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കാതിരിക്കാനാണ് മൃതദേഹങ്ങള്‍ കത്തിക്കുന്നതെന്നാണ് ഹിന്ദു വിശ്വാസം. ഇത്തരം വികലമായ ഒരു പാടു വിശ്വാസങ്ങളുടെ ശവപ്പറമ്പാണ് ഒട്ടു മിക്ക മതങ്ങളും.<br /><br /><br />ഇവയുടെയെല്ലാം പൊള്ളത്തരങ്ങള്‍ പൊതുജനമദ്ധ്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് തുറന്നു കാട്ടേണ്ടത് സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തിക്കൊണ്ടായിരിക്കണമെന്ന് സ്വന്തം ശരീരം പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിനു വിട്ടു കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ധീരമായ തീരുമാനം തെളിയിച്ചിരിക്കുന്നു.<br /><br /><br />സ്വന്തം വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കാനും, മരണത്തിലും അതു പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു എന്നതും അദ്ദേഹത്തിന്റെ മഹത്വം.<br /><br /><br />മന്ത്രിയാകും മുമ്പേ ശത്രുസംഹാര പൂജ, പൂ മൂടല്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയ ഭാര്യയുടെ അത്മാവുമായുള്ള സംഭാഷണങ്ങള്‍ തുടങ്ങിയവ നടത്തുന്ന കമ്യൂണിസ്റ്റു പ്രമുഖരെ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.<br /><br />പുരോഗമന സിദ്ധാന്തങ്ങളിലാണോ അതോ മത/ദൈവ വിശ്വാസങ്ങളിലാണോ തന്റെ കൂറ് അധിഷ്ഠിതമായിരിക്കേണ്ടത് എന്ന് ഇന്നും ശങ്കിച്ചു നില്ക്കുന്ന കമ്മ്യൂണിസ്റ്റുകാരുള്‍പ്പെടെഒട്ടനവധി പേര്‍ക്ക് ബസുവിന്റെ ഈ തീരുമാനം പ്രചോദനമാകട്ടെ.<br /></span>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com17tag:blogger.com,1999:blog-7533779226964435945.post-66234551877265022912009-08-06T18:15:00.008+05:302009-08-06T18:43:57.046+05:30ഹിരോഷിമാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്<div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOl8c-wsHfkYrAaA7G5qok9vAqcyvnHjzM69pJQUrdoAv9qg3bvFouaUZT-98XtrLoSMO9XIi9CJ5B03CWlLAL3nrng0hyphenhyphenMMOx-Nff6tCBobzqYbDebKwZ03j1PnlLUX8f3T46GAhtSBM/s1600-h/light.jpg"><img id="BLOGGER_PHOTO_ID_5366833181617390034" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 162px; CURSOR: hand; HEIGHT: 200px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOl8c-wsHfkYrAaA7G5qok9vAqcyvnHjzM69pJQUrdoAv9qg3bvFouaUZT-98XtrLoSMO9XIi9CJ5B03CWlLAL3nrng0hyphenhyphenMMOx-Nff6tCBobzqYbDebKwZ03j1PnlLUX8f3T46GAhtSBM/s200/light.jpg" border="0" /></a><br /><div><div><div>ആഗസ്റ്റ് 6, 1945 - 2009<br /><br />ഹിരോഷിമയില്‍ അമേരിക്ക ആറ്റം ബോംബിട്ടതിന്റെ അറുപത്തിനാലാം വാര്‍ഷികം. </div><div> </div><div>വെറും ഒരൊറ്റ നിമിഷം കൊണ്ട് നിരപരാധികളായ എത്ര മനുഷ്യാത്മക്കളെയാണ് അതിദാരുണമാം വിധം ഈ ഭൂമുഖത്തു നിന്നും അന്ന് തുടച്ചു നീക്കപ്പെട്ടത് എന്ന് ഭയപ്പാടോടെയല്ലാതെ ഒരാള്‍ക്കും ഓര്‍ക്കുക സാധ്യമല്ല. അവര്‍ക്കും കൂടി ജീവിക്കാന്‍ അവകാശപ്പെട്ടതായിരുന്നു ഈ ഭൂമി. അന്നു സംഭവിച്ച അണുപ്രസരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ജന്മവൈകല്യങ്ങളും രോഗങ്ങളുമായി ഇന്നും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ജനതയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.<br /></div><br /><div>അന്ന് അമേരിക്കയുടെ കൈവശം മാത്രമേ അണുബോംബുണ്ടായിരുന്നുള്ളു. ഇന്ന് പതിന്മടങ്ങ് മാരകശേഷിയുള്ള അണുവായുധ സഞ്ചയങ്ങളുടെ ഉടമകളാണ് ലോകത്തിലെ പല രാജ്യങ്ങളും എന്നതാണ് വസ്തുത. ആഗോള<br />ആണവ നിരായുധീകരണം എന്നത് ഇന്നും വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. ആണവ രഹസ്യങ്ങള്‍ കാശിനായും വിശ്വാസത്തിനായും ശാസ്ത്രജ്ഞരാല്‍പ്പോലും ചോര്‍ത്തിക്കൊടുക്കപ്പെടുന്ന ഈ കാലത്ത്, ആണവായുധങ്ങള്‍ അല്‍ ഖായദയുടേതടക്കം ആരുടെയൊക്കെ കൈകളിലേക്കെത്തിപ്പെടുകയില്ല എന്നാരു <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg06tEDOPDpr23l1dSDr-Ab18Ik8goNufEMXF_mxgPW4VaJmccxTUZxDmtY6xHv8c_otrP6Km-gUnsv13hQo_JOmmoSV0GO1qCm_u4kPhvdv4KPzaIm5kOG_mPrD19HKVU2O2czRwSATcI/s1600-h/hiroshima2.gif"><img id="BLOGGER_PHOTO_ID_5366835183868937042" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 128px; CURSOR: hand; HEIGHT: 200px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg06tEDOPDpr23l1dSDr-Ab18Ik8goNufEMXF_mxgPW4VaJmccxTUZxDmtY6xHv8c_otrP6Km-gUnsv13hQo_JOmmoSV0GO1qCm_u4kPhvdv4KPzaIm5kOG_mPrD19HKVU2O2czRwSATcI/s200/hiroshima2.gif" border="0" /></a>കണ്ടു. അങ്ങനെ സംഭവിച്ചാല്‍, ഒരു ഓര്‍മ്മ പോലും ബാക്കി വെക്കാനാകാതെ ശൂന്യമാക്കപ്പെട്ടേക്കാം ലോകം.<br /><br />എങ്കിലും ശുഭാപ്തി വിശ്വാസമാണല്ലോ ജീവിതത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. ആയുധങ്ങളെല്ലാം എന്നെന്നേയ്ക്കുമായി നമുക്കു കുഴിച്ചുമൂടാനാകും എന്നു തന്നെ ആശിക്കാം.<br /><br />ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ. </div></div></div></div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com6tag:blogger.com,1999:blog-7533779226964435945.post-59672546732043272112009-06-24T01:24:00.007+05:302009-06-24T02:35:41.105+05:30ലാവ്ലിന് - അഭയ പുതിയ വഴിത്തിരിവുകള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsXdPpzFlbQYJsdjz4-prUe3YX4LMfiV6KfwDgwPyCO1akPk1At9DTT6PkYunpwUiiGY5_doR665-TUV4C9sUBdyCuZw2W6PpuOfnMo2vLBjNJlI7iZ6Jj3OqUuqwGVtylQ6OtHVbc9ZI/s1600-h/KARTHIKEYAN.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 127px; FLOAT: left; HEIGHT: 148px; CURSOR: hand" id="BLOGGER_PHOTO_ID_5350632075134117170" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsXdPpzFlbQYJsdjz4-prUe3YX4LMfiV6KfwDgwPyCO1akPk1At9DTT6PkYunpwUiiGY5_doR665-TUV4C9sUBdyCuZw2W6PpuOfnMo2vLBjNJlI7iZ6Jj3OqUuqwGVtylQ6OtHVbc9ZI/s320/KARTHIKEYAN.jpg" /></a><br /><div><div><div><strong>1. ലാവ്ലിന് കേസ്</strong><br /><br />ലാവ്ലിന് കേസില്‍ മുന്‍ മന്ത്രി കാര്‍ത്തികേയനെതിരെ അന്വേഷണം വേണമെന്ന കോടതിയുടെ വിധി വന്നതോടെ അന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നു തന്നെ വേണം അനുമാനിക്കാന്‍. കരാര്‍ തുടങ്ങി വച്ച കാര്‍ത്തികേയനെ മാറ്റിനിറുത്തി പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നു എന്ന വാദത്തിന് ഇതോടെ അടിത്തറയില്ലാതാകും.<br /><br />ഇതായിരുന്നു ആദ്യം മുതല്‍ വേണ്ടിയിരുന്നത്. വൈകിയാണെങ്കിലും നടത്താന്‍ പോകുന്ന ഈ അന്വേഷണം സത്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് സഹായകമാകും. ഒപ്പം “ഞങ്ങള്‍ക്കിതില്‍ പങ്കൊന്നുമില്ലേ“ എന്ന മട്ടില്‍ ഒന്നുമറിയാത്തവരെപ്പോലെ മാറി നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്തി വന്നിരുന്ന കോണ്‍ഗ്രസ്സിനിത് ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയുമാകും.<br /><br /><strong>2. അഭയ കേസ്</strong><br /><br />അതേപോലെ തന്നെ അഭയ കേസിനെ സുപ്രധാന വഴിത്തിരിവിലെത്തിച്ച “നാര്‍ക്കോ അനാലിസിസ്” ടേപ്പുകളില്‍പ്പോലും കൃത്രിമം നടന്നു എന്നത് ഈ രാജ്യത്ത് പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാക്കപ്പെട്ടവര്‍ക്ക് ഏതറ്റവും വരെ പോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിഗൂഢമായ ഈ കൃത്യവും വെളിച്ചത്തു കൊണ്ടു വരുവാനും അതിനു പിറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യാധമരെ കണ്ടു പിടിക്കുവാനും ഉത്തരവിട്ട കോടതിയുടെ പ്രവര്‍ത്തി ശ്ലാഘനീയം തന്നെ.<br /><br />ഏറെത്താമസിയാതെ ഈ രണ്ടു കേസ്സുകളും തെളിയുമെന്നു തന്നെയുള്ള പ്രത്യാശക്ക് ഈ സംഭവങ്ങള്‍ വക നല്കുന്നു. എന്നിരുന്നാലും ഈ കേസ്സുകള്‍ വിജയിച്ചാല്‍ “ഐസ്ക്രീം പാര്‍ലര്‍ പീഢനം” പോലെ ശവപ്പെട്ടികളില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു പാടു കേസുകളുടെ പ്രേതങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഭരണ പ്രതിപക്ഷ വേദികളലങ്കരിച്ചു രസിക്കുന്ന കുറേയേറെ നേതാക്കളുടെ ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്.<br /><br /><strong>സത്യമേവ ജയതേ - എന്ന് മാത്രമേ സാധാരണക്കാരായ നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനാകൂ.<br /></strong><br /><a href="http://www.mathrubhumi.com/php/newFrm.php?news_id=1235072&n_type=HO&category_id=1" target="_blank">കാര്‍ത്തികേയനെതിരെ അന്വേഷണം വേണം - കോടതി : മാതൃഭൂമിയില്‍ വന്ന വാര്‍ത്ത</a><br /><br /><a href="http://www.mathrubhumi.com/php/newFrm.php?news_id=1235147&n_type=NE&category_id=3&Farc=" target="_blank">അഭയ കേസ്: ഡോ.മലിനിക്ക് എതിരെ നടപടിക്ക് ഹര്‍ജി</a> </div><br /><br /><div></div><br /><br /><div></div><br /><br /><div></div></div></div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com6tag:blogger.com,1999:blog-7533779226964435945.post-83119267123947150922009-06-09T18:53:00.013+05:302009-06-10T22:46:52.402+05:30അഭയ - ലാവ്ലിന് സമാനതകള്‍<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK3M-KYGnj9UlmcHv5w_xbI-hH3aEPB5TrvrGEKLZCTwbuty11j4JZDOBzcPcKTn1H6UXlMg_SFQZ8pZVM1WpORSvX6upE6o5ZgdWTJNI5Y61j3ZrKQLtYRCZ2Ol_F31kpiubpS4KvF_c/s1600-h/Christiancommunism_logo+copy.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 94px; FLOAT: left; HEIGHT: 96px; CURSOR: hand" id="BLOGGER_PHOTO_ID_5345321897198615874" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgK3M-KYGnj9UlmcHv5w_xbI-hH3aEPB5TrvrGEKLZCTwbuty11j4JZDOBzcPcKTn1H6UXlMg_SFQZ8pZVM1WpORSvX6upE6o5ZgdWTJNI5Y61j3ZrKQLtYRCZ2Ol_F31kpiubpS4KvF_c/s320/Christiancommunism_logo+copy.jpg" /></a> <strong><span style="font-size:130%;">കു</span></strong>റ്റകൃത്യങ്ങളിലും അഴിമതികളിലും ആരോപണ വിധേയരായവരെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് കുറച്ചു നാളുകളായി നമ്മള് സക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഭയക്കേസില്‍ നാമിതു കണ്ടു കഴിഞ്ഞു. ഒരു വശത്ത് സത്യം ജയിക്കണമെന്ന് ആഗ്രഹമുള്ളവരുടെ ചെറിയൊരു സംഘം. മറുവശത്താകട്ടെ പ്രതിചേര്‍ക്കപ്പെട്ടവരും അവരെ അമിതമായി പിന്താങ്ങുന്നവരുമടങ്ങിയ, തങ്ങളുടെ ഭാഗം മാത്രം ജയിക്കണമെന്ന പിടിവാശിയുള്ള, ബൃഹത്തായ ജനാവലി. ഇടക്കിടെ ചില ചീറ്റലുകളും പൊട്ടിത്തെറികളും നടത്തിക്കൊണ്ടിരിക്കുന്ന ആ കേസ് ഇപ്പോള്‍ നിശ്ശബ്ദമാണ്. എന്തെങ്കിലും കാര്യമായി നടക്കുന്നുണ്ടോ എന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മന്ദ ഗതിയിലാണ്. പ്രതികള്‍ക്കു ജാമ്യം കിട്ടിയതും, പതുക്കെപ്പതുക്കെ ജാമ്യവ്യവസ്തകള്‍ ഉദാരങ്ങളായതും പത്രമാധ്യമങ്ങളിലെ അപ്രധാന വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLSxusBKIUmaPHQ_zgpvkKH9OigUZW0ZSe4zf_dU1ezNEoQ8Hb2a5UlJi36EQAO_CTZx9HeV9C_ZgJ6u0YL-aMWThmC1_tjpvCwuETYKgK3Cpcv38AdfcyJFjiW2F1hgf9Twj_KLMgw0Q/s1600-h/snc-med.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 163px; FLOAT: left; HEIGHT: 102px; CURSOR: hand" id="BLOGGER_PHOTO_ID_5345320778804914610" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLSxusBKIUmaPHQ_zgpvkKH9OigUZW0ZSe4zf_dU1ezNEoQ8Hb2a5UlJi36EQAO_CTZx9HeV9C_ZgJ6u0YL-aMWThmC1_tjpvCwuETYKgK3Cpcv38AdfcyJFjiW2F1hgf9Twj_KLMgw0Q/s320/snc-med.jpg" /></a> <div><div><div><div><div><br /><div><strong>ഈ</strong> സംഭവങ്ങളോട് വളരെയേറെ സമാനതകള്‍ പുലര്‍ത്തുന്ന ഒരു വിവാദമായി മാറിയിരിക്കുന്നു എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസിലെ പിണറായി വിജയന്റെ ഭൂമിക. ക്രിസ്തുമത പ്രചാരകരായ വൈദികരെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്നതു പോലെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയ പ്രചാരകരായ നേതാക്കന്മാരെ അണികള്‍ കാണുന്നതും. അവരുടെ ജീവിതം സമൂഹത്തിനു മാതൃകയായിരിക്കണം, ഭീരുത്വമാര്‍ന്ന ഉള്‍വലിയലല്ല, ധീരതയോടെയുള്ള മുന്നേറ്റമായിരിക്കണം അവരുടെ പ്രവൃത്തികള്‍ എന്നൊക്കെ നാം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. പക്ഷെ വിവാദങ്ങളെ ധീരതയോടെ നേരിടേണ്ടതിനു പകരം ആരോപിതനായ നേതാവ് അണിയറയിലേക്കു പിന്‍വലിയുന്നതും, പൊതുമേഖലയ്ക്കു വേണ്ടി നിരന്തരം വാദിക്കുന്ന നേതാക്കള്‍ അനുയായികളെ ഇളക്കി വിട്ട് പൊതുമുതല്‍ നശിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനകരമായ കാഴ്ചയായി മാറിയിരിക്കുന്നു എന്നത് ഒരു ദു:ഖകരമായ സത്യം മാത്രം.<br /><br /><strong>കു</strong>ട്ടിക്കുരങ്ങന്മാരായ പാര്‍ട്ടി അണികളെ തെരുവിലേക്കിറക്കി വിട്ടും (ഇത് മുംബെയില്‍ ശിവസേനക്കാര്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു), തന്റെ അജ്ഞാനുവര്‍ത്തികളായ നേതാക്കന്മാരെ ജിഹ്വകളാക്കിയും, പാര്‍ട്ടിയിലെ ഭൂരിപക്ഷം കാട്ടി കേന്ദ്ര നേതൃത്വത്തെ വരുതിക്കു നിര്‍ത്തിയും നേതാവിന്റെ അശ്വമേധം അരങ്ങേറിക്കൊണ്ടിരിക്കുന്നു. പള്ളികള്‍ ചെയ്തതു പോലെ പാര്‍ട്ടി പത്രം ഇടയലേഖനങ്ങളിറക്കിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങളിലൂടെ ജനപ്രശംസ നേടാനായെങ്കിലും, മുഖ്യമന്ത്രിയായപ്പോള്‍ ബന്ധനസ്ഥനാകേണ്ടി വന്ന അച്ചുതാനന്ദനും ചുരുക്കം അനുയായികളുമടങ്ങുന്ന ചെറിയൊരു സംഘം. മറുവശത്ത്, മന്ത്രിമാരുടേയും, നേതാക്കളുടേയും, ബുദ്ധിജീവികളുടേയും, കോടീശ്വരന്മാരായ അഭ്യുദയകാംക്ഷികളുടേയും വലിയൊരു നിര.<br /><br /><strong>കു</strong>രിശ്ശിലേറ്റപ്പെട്ടവന് എന്ന പ്ര<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbPbOW1ju5W6GKycBAhsW-tJ0v_sn9QOl1c84pbGZWmoiMUOnCU-ta8uiapq-nV28v9N9o6dKpvXP18B_eVJt45y3vyCJdRNffKZhJvUKQupV7U9b1BfHYh6POhc7RVqVHrh7qLgMcLSU/s1600-h/pinarayi.png"><img style="MARGIN: 0px 10px 10px 0px; WIDTH: 212px; FLOAT: left; HEIGHT: 218px; CURSOR: hand" id="BLOGGER_PHOTO_ID_5345320547390362514" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbPbOW1ju5W6GKycBAhsW-tJ0v_sn9QOl1c84pbGZWmoiMUOnCU-ta8uiapq-nV28v9N9o6dKpvXP18B_eVJt45y3vyCJdRNffKZhJvUKQupV7U9b1BfHYh6POhc7RVqVHrh7qLgMcLSU/s320/pinarayi.png" /></a>തിഛായ നേതാവിനു വേണ്ടി മന:പൂര്‍വ്വം ഉണ്ടാക്കിയെടുക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന പരിചാരകവൃന്ദം. അനുയായികളില്‍ നിന്നു പരിചാരകര്‍ എന്ന നിലയിലേക്ക് തരം താണ സഖാക്കള്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? സത്യം എന്തായിരുന്നാലും, നേതാവിന്റെ ഇമേജ് നഷ്ടപ്പെടാതെയിരിക്കണം. SALUTE THE LEGEND .</div><div><br /><strong>അ</strong>ഭയക്കേസില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ അതേ നയങ്ങള്‍ തന്നെ നേതാവിനു വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്റേതായ ഒരു അജണ്ട നടപ്പിലാക്കാന്‍ നേതാവ് പാര്‍ട്ടി സംവിധാനത്തെ വിദഗ്ധമായി ദുരുപയോഗം ചെയ്യുന്നു. "രാഷ്ടീയമായും, നിയമപരമായുമുള്ള നേരിടല്‍” ഇപ്പോള്‍ മാന്യതയുടെ എല്ലാ സീമകളേയും ലംഘിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ജനകീയ അടിത്തറയുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയുടെ ബാഹ്യലക്ഷണങ്ങളാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു<br /><br /><strong>പ</strong>രസ്പരം പോരാടിക്കൊണ്ടിരുന്ന മതസ്ഥാപനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും പൊടുന്നനെ ഒരേ സ്വരത്തില്‍, ഒരേ രാഗ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoKxxdOZsQYGMRuRyd7daqGAd8L1Qqbl7Ytdirk7MM0ZBq28W-LItdBWLh0IL2aCbXdnIB7kKYaCpCRSiU69UX9i5vaC8EA_pcD91lRRKbZ9mw-hy9QO7abhk1J7RMi2KWelKhr1jj0Ys/s1600-h/achuthananthan-17509313.jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 188px; FLOAT: left; HEIGHT: 153px; CURSOR: hand" id="BLOGGER_PHOTO_ID_5345320867622847010" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoKxxdOZsQYGMRuRyd7daqGAd8L1Qqbl7Ytdirk7MM0ZBq28W-LItdBWLh0IL2aCbXdnIB7kKYaCpCRSiU69UX9i5vaC8EA_pcD91lRRKbZ9mw-hy9QO7abhk1J7RMi2KWelKhr1jj0Ys/s320/achuthananthan-17509313.jpg" /></a>ത്തില്‍, ഒരേ താളത്തില്‍ പാടാന്‍ തുടങ്ങുന്ന ആസുരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു എന്നത് തികച്ചും ഭീതിജനകമാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു. അതുകൊണ്ടു തന്നെ മറുപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പാളുന്നതു കാണുമ്പോഴുള്ള അച്യുതാനന്ദന്റെ ചിരിക്ക് വളരെയേറെ മാനങ്ങളുണ്ട്. അഴീക്കോടിനെപ്പോലുള്ളവര്‍ക്ക് അത് വഞ്ചകന്റെ ചിരിയാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയം സാംസ്കാരിക മേഖലയിലേക്കു കൂടി പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്. എന്തു ത്യാഗം സഹിച്ചും മുഖ്യനെ പുകച്ചു പുറത്തു ചാടിക്കണം എന്നതു മാത്രമാണ് ലക്ഷ്യം. മറ്റു മന്ത്രിമാരെയൊക്കെ രാജിവെപ്പിച്ചാണെങ്കില്‍പ്പോലും.<br /><br /></div><div></div><div> </div><div><strong>പാ</strong>ണ്ഡവരുടെ എണ്ണം എന്നത്തേയും പോലെ ശുഷ്കം, കൌരവരോ കളം നിറച്ചും. ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കയണ് സത്യത്തിനും നീതിക്കും വേണ്ടി പോരാടാനിറങ്ങിത്തിരിച്ചവര്‍. ഒരു പക്ഷേ അവരുടെ ഹൃദയമിടിപ്പുകളെ രണാശ്വങ്ങളുടെ കുളമ്പടികള്‍ ചവിട്ടിയമര്‍ത്തിയേക്കാം. അക്ഷൌഹിണികളുടെ പെരുങ്കാലുകള്‍ക്കു കീഴെ ഒരു കവിള് രക്തമായി അവരുടെ ആത്മവീര്യം പുറത്തേക്കു വീണ് തണുത്തുപോയേക്കാം. അല്ലെങ്കില്‍ മറ്റൊരഭയ കേസ്സു പോലെ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണമായി ഇതും മാറിയേക്കാം. അങ്ങിനെയൊന്നും സംഭവിക്കാതെയിരിക്കട്ടെ എന്ന് നമുക്കാശിക്കാം.<br /></div></div></div></div></div></div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com8tag:blogger.com,1999:blog-7533779226964435945.post-44842242551143289742009-04-26T02:54:00.010+05:302009-04-26T03:12:14.681+05:30പുലികളിറങ്ങിയ പിലിഭിത്ത്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5QC2QntLAXg-N7d5oq1Nss35EqiiYPghoNt3TAHpALnk7MsdjvJ317a1b0pmeM5VtYr0AR2aibon2cyIGD9EyfDCZMK0gNRRFP9-rD-V88DDF0H535zHfYRA0LV4qfM8sc9Sfd3pgTas/s1600-h/200px-A_tiger_in_Pilibhit_Tiger_Reserve.jpg"><img id="BLOGGER_PHOTO_ID_5328745582538711458" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 215px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5QC2QntLAXg-N7d5oq1Nss35EqiiYPghoNt3TAHpALnk7MsdjvJ317a1b0pmeM5VtYr0AR2aibon2cyIGD9EyfDCZMK0gNRRFP9-rD-V88DDF0H535zHfYRA0LV4qfM8sc9Sfd3pgTas/s320/200px-A_tiger_in_Pilibhit_Tiger_Reserve.jpg" border="0" /></a><br /><div><div><div><div>പിലിഭിത്തിലെ പുലി വരുണ്‍ ഗാന്ധി പരോളിലിറങ്ങി കറങ്ങി നടക്കുകയാണ്. ജയിലില്‍ കിടന്ന നേതാവ് എന്ന പദവി ചുളുവില്‍ അടിച്ചെടുക്കാനായി എന്നത് ഇളമുറക്കാരന് ഗാന്ധിക്ക് ഒരു നേട്ടമായി കരുതാം. </div><br /><div></div><div>പിലിഭിത്തില്‍ ആദ്യമിറങ്ങിയ പുലി ഒരു പെണ് പുലിയായിരുന്നു. മോഡല്‍, പത്രപ്രവര്‍ത്തക, മൃഗസംരക്ഷക എന്നതിനേക്കാള്‍ ഇന്ദിരാ ഗാന്ധിയുടെ താന്തോന്നിയായ മകന് സഞ്ജയ് ഗാന്ധിയുടെ വിധവ എന്ന പരിവേഷവുമുണ്ടായിരുന്നു അവര്‍ക്കപ്പോള്‍. പക്ഷെ അതിനേക്കാളേറെ മൈലേജ് അവര്‍ക്കു നേടിക്കൊടുത്തത് പ്രധാനമന്ത്രിയായ അമ്മായിയമ്മയാല്‍ പുറത്താക്കി പടിയടക്കപ്പെട്ട മരുമകള്‍ എന്ന സഹതാപത്തിന്റെ കുപ്രസിദ്ധിയായിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ ഓപ്പറേഷന് ബ്ലൂസ്റ്റാറിനു ശേഷം, സിക്കുകാരുടെ കൈ കൊണ്ട് ഇന്ദിര ഗാന്ധി കൊല്ലപ്പെടുകയും സിക്കുകാരൊന്നടങ്കം കോണ്‍ഗ്രസ്സ് അനുയായികളുടെ പീഢനങ്ങള്‍ക്കിരയാവുകയും ചെയ്തപ്പോള്‍, സിക്കുകാരിയായ മനേകയ്ക്ക്, സിക്കു മതക്കാര്‍ക്ക് വളരെയധികം സ്വാധീനമുള്ള പിലിഭിത്ത് ശരിക്കും ഒരു രാഷ്ട്രീയ സംരക്ഷണ മേഖല തന്നെയാവുകയായിരുന്നു. അങ്ങിനെയാണല്ലൊ അഞ്ചു വട്ടം മനേകയ്ക്ക് പിലിഭിത്തില്‍ നിന്നും വിജയശ്രീലാളിതയായി പാര്‍ലിമെന്റിലെത്താനായത്.<br /><br />ഒരേയൊരു മകന് വളര്‍ന്നു വലുതായപ്പോള്‍, തന്നെ പുറത്താക്കിയ ഭര്‍ത്തൃഗൃഹത്തോട് പ്രതികാരം വീട്ടുക എന്ന കടമ മനേകയ്ക്ക് ഉണ്ടാവുക <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm8DALSECWJOg2zU-J7o4wDZpXvFAVdsjdbY90WkBVCG64EzX4PwlrssI4bg7XZjDp629kA_tgCInFExjOkTaMDLwoIAhoSNqEC1rkw56YiseDRG6GVRjuE0ZzVdRdCAK2080948FeMZA/s1600-h/77299Varun_Gandhi.jpg"><img id="BLOGGER_PHOTO_ID_5328744904403310786" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 140px; CURSOR: hand; HEIGHT: 125px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm8DALSECWJOg2zU-J7o4wDZpXvFAVdsjdbY90WkBVCG64EzX4PwlrssI4bg7XZjDp629kA_tgCInFExjOkTaMDLwoIAhoSNqEC1rkw56YiseDRG6GVRjuE0ZzVdRdCAK2080948FeMZA/s320/77299Varun_Gandhi.jpg" border="0" /></a>സ്വാഭാവികം. അതു കൊണ്ടു തന്നെയാണ് ഇറ്റാലിക്കാരിയും ക്രിസ്ത്യാനിയുമായ ചേട്ടത്തിയുടെ മക്കളെപ്പോലെ സ്വന്തം മകനേയും ഒരു രാഷ്ട്രീയ പുലിയാക്കി മാറ്റുവാന്‍ കാത്തു സൂക്ഷിച്ചു വച്ചതും ഒടുവില്‍ മകനു മത്സരിക്കാന്‍ വേണ്ടി അവര്‍ ഇതു വരെ തന്നെ സംരക്ഷിച്ച പിലിഭിത്ത് ഒഴിഞ്ഞു കൊടുത്തതും.(ഇവരുടെ കുടുംബവഴക്കുകളിലൂടെയാവുമോ വരും നാളുകളില്‍ ഇന്ത്യയുടെ ഭാവി ഉരുത്തിരിയാനിരിക്കുന്നത് !) വരുണ്‍ ഗാന്ധി മൂലം<br />പിലിഭിത്തിനും, പിലിഭിത്തു മൂലം വരുണ്‍ ഗാന്ധിക്കും വാര്‍ത്തകളില്‍ മൈലേജു കിട്ടി. വരുണിന്റെ വരവോടെയായാണല്ലോ ഇതിനു മുമ്പെങ്ങുമില്ലാത്ത വിധം പിലിഭിത്തിനോടൊരു ‘മൊഹബത്ത് ‘ രാഷ്ട്രീയക്കാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും തോന്നിത്തുടങ്ങിയത്. അതിനു കാരണക്കാരനെന്ന നിലയിലെങ്കിലും വരുണ്‍ ഗാന്ധിക്കൊരു പുലിപ്പട്ടം കൊടുക്കാം. ഒരു എലി പോലുമായിരുന്നില്ലെങ്കിലും പിലിഭിത്തിലെത്തിയാല്‍ ആള് പുലിയായി മാറുമെന്ന് തെളിയിക്കാന്‍ വരുണ്‍ ഗാന്ധിക്ക് വര്‍ഗ്ഗീയത കലര്‍ത്തിയ ഒരു പ്രസംഗത്തിന്റെ സമയമേ ആവശ്യമായി വന്നുള്ളു. </div><br /><div>എത്രയോ പേര് ഇതിനു മുമ്പും വര്‍ഗ്ഗീയത കലര്‍ന്ന പ്രസംഗങ്ങള്‍ നടത്തിയിട്ട് വലുതായൊന്നും ആരും ഗൌനിക്കാതെ പോയപ്പോള്‍ ഇത്രയധികം മാധ്യമ ശ്രദ്ധ നേടാനായത് വരുണന് ‘ഗാന്ധി’ എന്നൊരു പുലിവാല് മുതുകിനു പിറകില്‍ ഉണ്ടായിരുന്നതിനാലാകാം. ഗാന്ധി എന്നു കേട്ടാല്‍ മഹാത്മാ ഗാന്ധിയെന്നും അഹിംസയെന്നും, ഹിന്ദു-മുസ്ലിം ഭായി ഭായിയെന്നുമൊക്കെയാണ് ഇന്ത്യന്‍ ചരിത്രമറിയാവുന്ന ആരുടേയും മനസ്സില്‍ ആദ്യമായി കടന്നു വരിക. അതിനു ശേഷം മാത്രമേ പരാന്ന (parasite) ഗാന്ധിമാരായ നെഹ്രു കുടുംബപരമ്പരയിലെ പുലികള്‍ക്ക് സ്ഥാനമുള്ളു. നെഹ്രു-ഗാന്ധിയന്മാരുടെ ഈ ഇത്തിള്‍ക്കണ്ണി പാരമ്പര്യമാണ് അവര്‍ക്ക് ജനങ്ങള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഒരു സര്‍വ്വസമ്മതത്വം നേടിക്കൊടുക്കുന്നത്. അഹിംസയെപ്പറ്റി പറയേണ്ട ഗാന്ധി ഹിന്ദുക്കള്‍ക്കെതിരേ നീളുന്ന കൈകള്‍ വെട്ടുകയെന്ന ഹിംസയെപ്പറ്റി പറയുകയോ? എന്തായാലും വരുണ്‍ ഒരു പുലി തന്നെയെന്ന് മന:പൂര്‍വ്വമായും അല്ലാതെയും ആളുകള്‍ പറയാന്‍<br />തുടങ്ങി. </div><br /><div><br />പയ്യനെ ന്യായീകരിക്കാന്‍ ബാല്‍ ഠാക്കറെയെപ്പോലുള്ള പല്ലും വാലും പോയ പുലിവൃദ്ധര്‍ കൂടി രംഗത്തു വന്നപ്പോള്‍ നിധി കിട്ടിയ അവസ്ഥയിലായി വരുണ്‍. മുസ്ലീങ്ങളെല്ലാം പാകിസ്ഥാനിലേക്കു പോയതിനു ശേഷം ഹിന്ദുക്കള്‍ മാത്രം വാഴുന്ന ഒരു ഇന്ത്യയെ എന്നും സ്വപ്നം കാണാറുള്ള ഠാക്കറെയ്ക്ക് വരുണിന്റെ പുലി വേഷം നന്നെ പിടിച്ചു. ഠാക്കറേ അനുകൂലികള്‍ കൂടി ഇന്നു പറയാന്‍ മടിക്കുന്ന ഇക്കാര്യം ആരെങ്കിലുമൊരാള്‍ തുറന്നു പറഞ്ഞതില്‍ ഠാക്കറെക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായതില്‍ അത്ഭുതമില്ല. കൂടാതെ ഹിന്ദുക്കള്‍ക്കെതിരെ ഉയര്‍ത്തുന്ന കൈകളൊക്കെയും വെട്ടണം എന്നു കൂടി പയ്യന് ആക്രോശിച്ചപ്പോള്‍ ഠാക്കറെക്ക് തന്റെ നാവിനെ അടക്കിപ്പിടിക്കാനായില്ല. </div><br /><div>വരുണിന്റെ പുലിപ്പല്ലുകള്‍ കണ്ട് ആദ്യം അമ്പരന്നു പോയെങ്കിലും, ബീ.ജെ.പി. യിലെ തലമുതിര്‍ന്ന പുലികളെല്ലാം പതുക്കെ ചുവടുറപ്പിച്ച്, താളം ചവിട്ടി പുലിക്കളിയില്‍ പങ്കു ചേര്‍ന്നു. വരുണിനെ എടുത്ത് വാനോളം ഉയര്‍ത്തി. തുടക്കത്തിലേ വരുണിനെ തള്ളിപ്പറഞ്ഞ ചെറു പുലികളുടെ അമറലെല്ലാം മെല്ലെ അടങ്ങി. വരുണിന്റെ പ്രസംഗം വിവാദമായത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചുവെന്നു വേണം കരുതാന്‍. അതിനായി വരുണ്‍ അറസ്റ്റു വരിച്ചതു പോലും അവര്‍ക്ക് അതിരറ്റ സന്തോഷം നല്കി. മേമ്പോടിയായിട്ടാണെങ്കിലും ജയിലില്‍ കിടന്ന മറ്റൊരു ഗാന്ധിയെ (പുലിയെ) പ്രതിപക്ഷത്തിനും കിട്ടിയല്ലോ.</div><br /><div>അങ്ങിനെ ഈ ബഹളമെല്ലാം തകൃതിയായി നടന്നപ്പോള്‍ മരങ്ങള്‍ക്കു മറവില്‍ ഇലയനങ്ങാതെ ഒരു കാലൊച്ച പോലും കേള്‍പ്പിക്കാതെ വേറൊരാള് പതുങ്ങി നിന്നിരുന്നത് നാമേവരും കണ്ടു. ബഹന്‍ജി എന്ന മായാവതി. ജയിലില്‍ കയറി തിരിച്ചുവരാന്‍ കാത്തു നിന്ന വരുണിനെ അപ്രതീക്ഷിതമായൊരു നീക്കത്തിലൂടെ ജ്യാമ്യത്തിലിറങ്ങാനാവാത്ത വിധം ജയിലിലടക്കാനായി അവര്‍ക്ക്. ഇപ്പോള്‍ വളരെയേറെ ഉപാധികളോടെ പരോളിലിറങ്ങും വരെ 20 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു പയ്യന്‍സിന്. ബഹന്‍ജി “ടാഡ”യിലൂടെ വരുണനു നല്കിയ താഢനം കണ്ട് കേന്ദ്രത്തിലെ കോണ്‍ഗ്രസ്സുപുലികള്‍ ആസ്വദിക്കുകയാണ്. തങ്ങള്‍ക്കിതിലൊന്നും കാര്യമില്ല എന്നു പറഞ്ഞ് അവര്‍ അങ്കം കാണാനും താളിയൊടിക്കുവാനുമായി കാത്തിരിക്കുകയാണ്. ബഹന്‍ജി കളിക്കട്ടെ. നിശ്ശബ്ദമായൊരു വാലിളക്കത്തിലൂടെ പിലിഭിത്തിലിറങ്ങിയ എല്ലാ പുലികളേക്കാളും വലിയ പുലി താന്‍ തന്നെയാണെന്ന് ‘ബഹന്‍ജി ‘ എന്നറിയപ്പെടുന്ന മായാവതി ഇതോടെ തെളിയിച്ചിരിക്കയാണല്ലോ.<br /><br />വാല്‍ക്കഷ്ണം:<br />പിലിഭിത്തിനെപ്പറ്റി പലതുമറിഞ്ഞ കൂട്ടത്തില്‍, ഉത്തര്‍പ്രദേശിന്റെ വടക്കേ അറ്റത്ത്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഈ ജില്ല ഒരു പുലി സംരക്ഷണ മേഖല കൂടിയാണ് എന്ന് അധികമാര്‍ക്കെങ്കിലും അറിയാമോ എന്ന് ചെറിയൊരു സന്ദേഹം ഇല്ലാതില്ല. പിലിഭിത്തിലെ നിബിഡ വനങ്ങളില്‍ വംശനാശം സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ പുലികള്‍ സ്വൈരവിഹാരം നടത്തുന്നു. പുലികളുടെ നില മെച്ചപ്പെട്ടുവെങ്കിലും ജനങ്ങളുടെ നില ഇപ്പോഴും പരിതാപകരമാണ്. ഇന്ത്യയിലെ പിന്നോക്ക ജില്ലകളിലൊന്നായി പിലിഭിത്ത് ഇന്നും തുടരുന്നു.</div></div></div></div><br /><em><br />(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.)</em>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com10tag:blogger.com,1999:blog-7533779226964435945.post-85082077595710747342009-03-24T19:11:00.014+05:302009-04-28T21:20:58.123+05:30പോപ്പിന്റെ കോണ്ടം തിയറി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-qUxyUBxaP8F9ajP3UKJgDhzDXtnDbJuH-nzsT9qaNQ5GEkqPwgc9wv_YkMa5A60Z3-pTvElQuPwWF2PQQdR92zmyubnRggBPe5B9lnkHUMY2XFwVWUbfa37enwv8PQSBKo_vct75aws/s1600-h/pope+trim.jpg"><img id="BLOGGER_PHOTO_ID_5316754977773981506" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 182px; CURSOR: hand; HEIGHT: 288px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-qUxyUBxaP8F9ajP3UKJgDhzDXtnDbJuH-nzsT9qaNQ5GEkqPwgc9wv_YkMa5A60Z3-pTvElQuPwWF2PQQdR92zmyubnRggBPe5B9lnkHUMY2XFwVWUbfa37enwv8PQSBKo_vct75aws/s320/pope+trim.jpg" border="0" /></a><br /><div><div><div><div>"ഗര്‍ഭച്ഛിദ്രം അനുവതിക്കരുത് അതൊരു കുറ്റകൃത്യമാണ്. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കുട്ടികള്‍ക്കുണ്ട് " എന്നെല്ലാം മാറി മാറി വരുന്ന മാര്‍പ്പാപ്പാ തിരുമേനിമാര് ആവര്‍ത്തിച്ചു പ്രഖ്യാപിമ്പോള് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കുറേപേര്‍ക്കെങ്കിലും ചെറുതായൊരു മാനസാന്തരം വന്നു കാണും. പക്ഷെ ഇപ്പോഴത്തെ മാര്‍പ്പാപ്പ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ ഈയിടെ നടത്തിയ തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടയില്‍ “ഗര്‍ഭനിരോധന ഉറകള്‍ എയ്ഡ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയല്ല വഷളാക്കുകയാണ് “ എന്ന് ജനങ്ങളോടു പറയുമ്പോള്‍ അതിനു തലയാട്ടുവാന്‍ പോപ്പിന്റെ മുന്നില്‍ മുട്ടു കുത്തി എരിഞ്ഞു തീരുന്ന മെഴുകു തിരികള്‍ക്കു പോലും കഴിയുമെന്ന് തോന്നുന്നില്ല.<br /><br /></div><div>എയ്ഡ്സ് ഏറ്റവുമധികം ഗ്രസിച്ചിരിക്കുന്ന രാജ്യമാണ് ആഫ്രിക്ക. ഉദ്ദേശം 22 ദശലക്ഷം എച്ച്. ഐ.വീ. ബാധിതരുണ്ട് ആഫ്രിക്കയില്‍ എന്നാണ് കണക്കുകള്‍.<br /><a href="http://www.avert.org/worldstats.htm">http://www.avert.org/worldstats.htm</a> ലോകത്തിലെ മൊത്തം എയ്ഡ്സ് രോഗികളുടെ മുക്കാല്‍ ഭാഗവും ആഫ്രിക്കയിലാണെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. ക്യാന്സറിനെന്നതു പോലെ എയ്ഡ്സിനും മരുന്നു കണ്ടു പിടിക്കുവാന്‍ ഇതു വരെ ലോകത്തിനായിട്ടില്ല.പ്രാര്‍ത്ഥനകള്‍ കൊണ്ട് എയ്ഡ്സ് ഇല്ലാതാക്കാന്‍ ഒരു പുരോഹിതനും കഴിഞ്ഞിട്ടുമില്ല.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcIyG6Vi-diAPn5l91fz6latcewrYrFfEJxOJplWoFyRbu99QDm0hZ1KBryQXydCq8mJBl4o_4vGDSO8J2BidbzB-wRZWk-yVrI2ZKJKsut87HWQWX8aCJFaUHp-UXe4mDroYlKlJhyphenhyphen_4/s1600-h/pope+lady+trim.jpg"><img id="BLOGGER_PHOTO_ID_5316753441561471074" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 269px; CURSOR: hand; HEIGHT: 194px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcIyG6Vi-diAPn5l91fz6latcewrYrFfEJxOJplWoFyRbu99QDm0hZ1KBryQXydCq8mJBl4o_4vGDSO8J2BidbzB-wRZWk-yVrI2ZKJKsut87HWQWX8aCJFaUHp-UXe4mDroYlKlJhyphenhyphen_4/s320/pope+lady+trim.jpg" border="0" /></a> പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പിഴയായി നല്കാന് വര്‍ഷം തോറും കൂടുതല്‍ തുകകള്‍ നീക്കി വയ്ക്കുന്ന സഭകള്‍ ഏതെങ്കിലും മാറാവ്യാധികള്‍ക്കു മരുന്നു കണ്ടു പിടിക്കാനുള്ള റിസര്ച്ചിനായോ ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കാനായോ കാശു മാറ്റി വയ്ക്കുന്നതായി കേട്ടിട്ടില്ല. (ഇതല്ലല്ലോ സഭയുടെ ജോലി എന്നവര്‍ പറയുമായിരിക്കും)<br /><br />അപ്പോള്‍ മനുഷ്യന്റെ മുന്നില്‍ ആകെയുള്ളത് രോഗത്തിനെതിരെ കൈക്കൊള്ളാനാവുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളാണ്. ക്യാന്‍സറിനെ അപേക്ഷിച്ച് എയ്ഡ്സിന്റെ കാര്യത്തില്‍ നമുക്ക് ഒരു പിടി അധിക സാധ്യതകളുണ്ട്. അതില്‍ പ്രധാനം ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം വ്യാപകമാക്കുക എന്നതാണ്. രതിജന്യരോഗങ്ങള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കു പടരുന്നത് തടയുവാന്‍ ഉറകള്‍ വളരെ ഫലപ്രദമായാണു കണ്ടു വരുന്നത്.<br /><br />ഒരുറയെങ്കിലും എപ്പോഴും പോക്കറ്റില്‍ കരുതിയിരിക്കണമെന്ന് പാശ്ചാത്യര്‍ പറയുമ്പോള്‍ ലോകത്തുള്ള നല്ലൊരു വിഭാഗം ജനങ്ങളുടെ ലൈംഗിക അഭിരുചികളുടെ വൈവിധ്യത്തെയോര്‍ത്ത് ഏക പത്നീവ്രതക്കാരായ നാം അമ്പരക്കുന്നുണ്ടാവാം. ലൈംഗിക വേഴ്ചകളിലൂടെയോ (ഇത് അവിഹിതമാകണമെന്നില്ല്ല) , രക്ത സ്വീകരണത്തിലൂടെയോ അല്ലാതെ ഈ അസുഖം പകരാനുള്ള സാധ്യതകള്‍ തുലോം വിരളമാണെന്നിരിക്കേ, സുരക്ഷിതമായ രതി എന്നതിന്റെ പ്രാധാന്യം വളരെ വളരെ ഏറുന്നുണ്ട്. ലോകത്താകമാനമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഈ ഒരു മാര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് നടന്നു വരുന്നത്. </div><div><br /><br />കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കെ, ലോകത്തിലെ വലിയൊരു മതത്തിന്റെ ചുക്കാന്‍ പിടിക്കുന്നയാള്‍, ദൈവത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന ആള് എന്നെല്ലാം വാഴ്ത്തപ്പെടുന്ന പോപ്പിന്റെ നിരുത്തരവാദപരമായ ഈ അഭിപ്രായ പ്രകടനം മറ്റൊരു മാരകമായ രോഗാണു പോലെയാണ് ലോക ജനതയുടെ മസ്തിഷ്കത്തിലേക്കു പാഞ്ഞു കയറിയത്. “എന്തു കോപ്പാണ് ഈ പോപ്പ് പറയുന്നത്” എന്ന് സാധാരണക്കാരന് ഒരു നിമിഷം ചിന്തിച്ചു പോയെങ്കില്‍ അതു സ്വാഭാവികം.</div><br /><br /><div></div><div>“സ്വയം നിയന്ത്രണം“ എന്ന ഉദ്ധാരണശേഷി നഷ്ടപ്പെട്ട പല്ലവി ഉപയോഗിച്ച് സഭകള്‍ പണ്ടു മുതല്ക്കേ പൊതു ജനങ്ങളെ ബോധവല്ക്കൃതരാക്കാന് നടത്തുന്ന ശ്രമങ്ങള്‍ അപ്പാടെ പാളിപ്പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ലോകം മുഴുവന്‍. എത്ര ളോഹകള് കൊണ്ടു മറച്ചാലും, പ്രലോഭനങ്ങള്‍ക്കു നേരെ എത്ര വലിയ കുരിശുകള്‍ കാട്ടി തടുത്താലും പുരോഹിത വര്‍ഗ്ഗങ്ങള്‍ക്കു പോലും പിടിച്ചു നില്ക്കാന് പറ്റാതെ വരുന്ന ഈ കാലത്ത് ഈ സ്വയം നിയന്ത്രണമെന്നത് സാധാരണ മനുഷ്യര്‍ക്ക് പറ്റിയ പണിയാകുന്നതെങ്ങിനെ? നീതി തേടിയലയുന്ന അഭയമാരുടെ<br />പ്രേതങ്ങള്‍ ഇപ്പോഴും അരമനകളുടെ അടിത്തൂണുകളിളക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.<br /></div><div><br />“ഇരുണ്ട ഭൂഖണ്ഡം“ - ആഫ്രിക്ക എന്നു പറയുമ്പോള്‍ അതാണിപ്പോഴും നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്. കറുത്ത വര്‍ഗ്ഗക്കാര്‍ എന്ന് ലോകം നിന്ദാസൂചകമായി വിളിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ നാട്. അടിമകളുടെ നാട്. ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ദരിദ്രരുടെ നാട്. പട്ടിണിയും അസമത്വങ്ങളും രോഗങ്ങളും താണ്ഡവമാടുന്ന നാട്. രാഷ്ട്രീയമായ അനിശ്ചിതത്വങ്ങളാല്‍ അനുദിനം പൊട്ടിത്തെറിച്ചു കൊ<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb-utPWTqFzF6Nud17EvxDhu1tziEKzVQv4kRIHR3-V1Ff8pHw7HxSKRDZs5OaQAssM6LtSsZegSEtvVIGSUKkc-NKX5e_hPutWL2IMhE3PeOGvLxarBjx9wmZOe2BtL0dE1rdUaAmJTk/s1600-h/boy.jpg"><img id="BLOGGER_PHOTO_ID_5316753209027350242" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 182px; CURSOR: hand; HEIGHT: 181px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb-utPWTqFzF6Nud17EvxDhu1tziEKzVQv4kRIHR3-V1Ff8pHw7HxSKRDZs5OaQAssM6LtSsZegSEtvVIGSUKkc-NKX5e_hPutWL2IMhE3PeOGvLxarBjx9wmZOe2BtL0dE1rdUaAmJTk/s320/boy.jpg" border="0" /></a>ണ്ടിരിക്കുന്ന നാട്. ദരിദ്രനായ മനുഷ്യന് ഒരു മുഖം സങ്കല്പിക്കുവാന് ശ്രമിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്, ആഫ്രിക്കക്കാരന്റെ ദൈന്യം നിറഞ്ഞ മുഖമായിരിക്കും. യൂനിസെഫിന്റെ പരസ്യങ്ങളില്‍ കാണുന്ന ദരിദ്രരായ കുട്ടികള്‍, തങ്ങളുടെ കറുത്ത മുഖത്തു തുറിച്ചു നില്ക്കുന്ന വെളുത്ത മിഴികളിലൂടെ ചോദിക്കുന്നത് മറ്റൊന്നല്ല - ആര് വീ ദ ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്? അധസ്ഥിതനായ ഒരു ദൈവത്തിന്റെ മക്കളാണോ ഞങ്ങള്‍? അവര്‍ക്കുള്ള ഉത്തരമാണൊ ഈ ഉദ്ഘോഷണങ്ങളിലൂടെ പുറത്തു വരുന്നത് ?.<br /><br /></div><div>എന്തു വില കൊടുത്തും സ്വന്തം അനുയായികളുടെ നിര വലുതാക്കുക എന്ന മിഷണറിയുടെ സ്വാര്‍ത്ഥത മാത്രമാണ് ഗര്ഭഛിദ്രത്തിനെതിരായും ഇപ്പോള്‍ കോണ്ടത്തിനെതിരായും അബദ്ധങ്ങള്‍ പറയുവാന്‍ പോപ്പിനെ പ്രേരിപ്പിക്കുന്നത്. ഇതു കേട്ട് പിശാചിനെയെന്ന പോലെ കോണ്ടത്തെ വലിച്ചു ദൂരെയെറിയുന്ന ഭക്തര്‍, രോഗബാധിതരായ ഒരു തലമുറയെയായിരിക്കില്ലേ പോപ്പിന്റെ അനുയായികളാകാന്‍ പടച്ചു വിടുന്നത് എന്ന കാര്യം പോപ്പിനറിയുമോ? സാധാരണക്കാരന് ഏതു സാഹചര്യത്തിന്റെ നീരാളിക്കൈകളിലായാലും കോപ്പുലേഷനിലൂടെ (copulation) പോപ്പുലേഷന്‍ (population) വര്‍ദ്ധന എന്ന ലക്ഷ്യം മാത്രമേ അവനുണ്ടാകാന്‍ പാടുള്ളു എന്നതാണോ പോപ്പിന്റെ മനുഷ്യ നന്മക്കായുള്ള അജണ്ട.<br /><br /></div><div>പോപ്പിനെന്തിനാ കോണ്ടം എന്നു നമുക്കു മനസ്സിലാക്കാം, പക്ഷെ ഒരു മരുന്നിനും ഇതു വരെ വഴങ്ങാത്ത മഹാമാരിയ്ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്ക്കുന്ന ഭൂരിപക്ഷം വരുന്ന സാദാ ജനത്തിന് സ്വന്തം കാശു കൊടുത്താല്‍ ലഭിക്കുന്ന ചെറിയൊരു പ്രതിരോധ കവചം പോലും നിഷേധിക്കുന്നതിലൂടെ എന്തു സല്ക്കര്മ്മമാണ് പോപ്പ് ചെയ്യുന്നത്?</div><br /><div></div><div></div><div></div><div><em>അവലംബം:</em></div><div></div><br /><div><a href="http://news.bbc.co.uk/1/hi/world/africa/7947460.stm">http://news.bbc.co.uk/1/hi/world/africa/7947460.stm</a></div><div></div><div><a href="http://www.epathram.com/news/mainnews/2009/03/blog-post_16.shtml" target="_blank">ഇ-പത്രത്തില്‍ വന്ന വാര്‍ത്ത- മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു</a><br /></div><div> </div><div><span style="font-family:arial;color:#ff0000;"><em>Kevin Osborne, HIV adviser at the International Planned<br />Parenthood Federation, said: “All the evidence is that<br />preaching sexual abstinence and fidelity will not solve the<br />problems. We need to work with the reality of where<br />people are, especially in countries he is visiting such as<br />Angola, which is hard-hit by the epidemic.<br />“The Pope’s message will alienate everybody. It is scary.<br />It spreads stigma and creates a fertile breeding ground for<br />the spread of HIV.”</em><br /></span><a href="http://www.timesonline.co.uk/tol/comment/faith/article5927964.ece">http://www.timesonline.co.uk/tol/comment/faith/article5927964.ece</a><br /></div></div><div><div>ചിത്രങ്ങള്‍ക്ക് ഇന്റെര്‍നെറ്റിനോട് കടപ്പാട്</div><div><br /></div><div></div></div></div></div>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com11tag:blogger.com,1999:blog-7533779226964435945.post-85317258376030818052009-03-17T00:02:00.019+05:302009-03-18T19:50:36.792+05:30ചാപ്ലിന് എന്ന ക്രിസ്ത്യാനി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi18z90kkk0EFrL0u3u6361PKjbLOl-OIb-wG5mX7qeFkcN_rob4TKgIVGOGsLBHVEk3tbiDikRvlx7I9A31lYDQ-dXqUe7g7vqbiiKddPjPQ6WiNB5CuT7nxZwd9xJQa03NkHRinw8FY8/s1600-h/CharlieChaplin_000.jpg"><img id="BLOGGER_PHOTO_ID_5313867035850095586" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 226px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi18z90kkk0EFrL0u3u6361PKjbLOl-OIb-wG5mX7qeFkcN_rob4TKgIVGOGsLBHVEk3tbiDikRvlx7I9A31lYDQ-dXqUe7g7vqbiiKddPjPQ6WiNB5CuT7nxZwd9xJQa03NkHRinw8FY8/s320/CharlieChaplin_000.jpg" border="0" /></a><br /><div>ഇന്നലെ വരെ ഞാനും എന്റെ സുഹൃത്തുക്കളും ചാപ്ളിന്‍ സിനിമകള്‍ കണ്ട് കുടു കുടാ ചിരിച്ചിരുന്നു. എനിക്കൊപ്പം എന്റെ കുടുംബാംഗങ്ങളും ചാപ്ളിന്റെ വേഷങ്ങള്‍ കണ്ട് ചിരിച്ചു മണ്ണു കപ്പി.<br /><br />‘സിറ്റിലൈറ്റ് ‘ കണ്ടപ്പോള്‍ അറിയാതെ കണ്ണു തുടച്ചു. ‘മോഡേണ്‍ ടൈംസ് ’ മനുഷ്യനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന യന്ത്രങ്ങളുടേയും, അധികാരത്തിന്റെയും കഥ പറഞ്ഞപ്പോള്‍ ഞങ്ങളുടെ മുഖങ്ങളും നിസ്സഹായാവസ്ഥകളും ഞങ്ങളതില്‍ ദര്‍ശിച്ചു.<br /><br /></div><div>റിയാലിറ്റി ഷോകളില്‍ നിന്നും, സീരിയലുകളില്‍ നിന്നും, ഓക്കാനം വരുത്തുന്ന മിമിക്സ് ഷോകളില്‍ നിന്നും ശ്രദ്ധയകറ്റാനും നിലവാരമുള്ള ഹാസ്യം എന്തെന്നു മനസ്സിലാക്കുവാന്‍ പ്രാപ്തരാക്കുന്നതിനുമായി കുട്ടികളെ ചാപ്ലിന്റെ സിനിമകള്‍ കാണിച്ചു. അവര്‍ക്കും ഇഷ്ടമായി ചാപ്ലിനെ.<br /><br /></div><div></div><div>‘ഗ്രേറ്റ് ഡിക്റ്റേറ്റര്‍‘ എന്ന ചിത്രത്തിന്റെ അവസാനം വരുന്ന ഡയലോഗ് കേട്ടപ്പോള്‍ ഞങ്ങളുടെ ഉള്ളിലെ മനുഷ്യ സ്നേഹികള്‍ ഉണര്‍ന്നു. ഇതു തന്നെയാണല്ലോ ഞങ്ങളും ഉദ്ദേശിച്ചിരുന്നത് എന്ന് തിരിച്ചറിഞ്ഞു. ആ സിനിമയിലെ ഡയലോഗില്‍ നിന്നും ഒരു ഭാഗം ഇങ്ങിനെ -<br /><br /><em><span style="color:#000099;">Soldiers! Don't give yourselves to brutes - men who despise you and enslave you - who regiment your lives - tell you what to do - what to think and what to feel! Who drill you - diet you - treat you like cattle, use you as cannon fodder. Don't give yourselves to these unnatural men - machine men with machine minds and machine hearts!<br /><br /></span></div></em><div><span style="color:#000099;"></span></div><em><div><span style="color:#000099;">You are not machines! You are not cattle! You are men! You have the love of humanity in your hearts. You don't hate, only the unloved hate - the unloved and the unnatural!</span></em></div><span style="color:#000099;"></span><div><br />ചുരുക്കത്തില്‍ ചാപ്ലിന് ഞങ്ങള്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന വളരെ വലിയൊരാളായിരുന്നു ഇന്നലെ വരെ. ഇന്നലെയോടെ എല്ലാം തകിടം മറിഞ്ഞു. ഇന്നലെയാണ് ആ വലിയ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ചാപ്ലിന് ഇന്ത്യാക്കാരനല്ല. ജനിച്ചു വളര്‍ന്ന ഇംഗ്ലണ്ടിലെ പള്ളിയില്‍ വച്ച് മാമ്മൊദീസ മുങ്ങിയവനാണ്. അങ്ങിനെ ക്രിസ്ത്യാനിയായ ചാപ്ലിനാണ് മരിച്ചു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം 57 അടി ഉയരമുള്ള ഒരു പ്രതിമയായി ഞങ്ങളുടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടി ഉടുപ്പിയിലെ ബെയിന്ദൂര്‍ ബീച്ചില്‍ സോമശേഖര ക്ഷേത്രത്തിനടുത്തായി ഉയിര്ത്തെഴുന്നേല്ക്കാന് പോകുന്നത്. ഇത്ര വലിയ പ്രതിമ നിര്‍മ്മിക്കുക വഴി ഗിന്നസ് ബുക്കില്‍ കയറുക, സിനിമയുടെ ആവശ്യം കഴിഞ്ഞാല്‍ ചാപ്ലിന് പ്രതിമ വിനോദ സഞ്ചാരികള്‍ക്കായി അതേ സ്ഥലത്തു തന്നെ നിലനിര്‍ത്തുക തുടങ്ങിയ ദുരുദ്ദേശങ്ങളും സംവിധായകന് ഉണ്ടായിരുന്നതായി അറിയുന്നു.<br /><br />ലോകമെമ്പാടുമുള്ള സകല ഹിന്ദുക്കളുടേയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ചില ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കില്‍, ഈ ഉദ്യമത്തെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞങ്ങളിക്കാര്യം അറിയുകയോ ചാപ്ലിനെപ്പോലുള്ള ഒരാള്‍ ഒരു ക്രിസ്ത്യാനിയായിരുന്നു എന്ന് സങ്കല്പിക്കുക പോലുമോ ചെയ്യില്ലായിരുന്നു. ഇതു വരെ ഇന്ത്യക്കാരനെന്നോ വിദേശിയെന്നൊ ചിന്തിക്കാതെയായിരുന്നു ഞങ്ങള്‍ ഓരോ അഭിനേതാവിനേയും വീക്ഷിച്ചിരുന്നതെന്ന തിരിച്ചറിവും ഈ ഒരൊറ്റ സംഭവം കൊണ്ട് നേടി.<br /><br />ഏതായാലും ഈ സംഘടനകള്‍ വളരെ നല്ല കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ബാറില്‍ പോകുന്ന പെണ്ണുങ്ങളെ ആക്രമിക്കുക, വാലന്റിന്‍ ഡേ ആഘോഷിക്കുന്നവരെ പിടിച്ച് കെട്ടിച്ചു വിടുക തുടങ്ങിയവ എടുത്തു പറയാവുന്നവയില്‍ ചിലതു മാത്രം. (ചില തലതിരിഞ്ഞ പെണ്ണുങ്ങള് തങ്ങളുടെ ‘പിങ്ക് അടിവസ്ത്രങ്ങള്‍’ ഞങ്ങളുടെ ഹീറോ മുത്തലിക്കിന് അയച്ചു കൊടുത്തു പ്രതിഷേധിച്ചു എന്നതൊക്കെ വിവരക്കേടായേ കണക്കാക്കാന്‍ കഴിയൂ) എല്ലാവരുടേയും കൂട്ടായ പ്രതിഷേധങ്ങള്‍ മൂലം ഹേമന്ത് ഹെഗ്ഡെ എന്ന സംവിധായകന് ചാപ്ലിന് പ്രതിമയ്ക്കായി വേറെ സ്ഥലങ്ങള്‍ അന്വേഷിക്കുന്നു എന്നത് വളരെ ആശ്വാസകരമാണ്.<br /><br /><br /><a href="http://timesofindia.indiatimes.com/BJP-activists-attack-Christian-Chaplin-statue/rssarticleshow/4265487.cms">http://timesofindia.indiatimes.com/BJP-activists-attack-Christian-Chaplin-statue/rssarticleshow/4265487.cms</a><br /><br />ഏതായാലും ചാപ്ലിനു പകരം എന്തു കൊണ്ട് സാമി വിവേകാനന്ദന്റെ പ്രതിമ ഉണ്ടാക്കി ഷൂട്ടു ചെയ്തു കൂടാ എന്ന് ഞങ്ങളുടെ നേതാക്കളില്‍ ചിലര്‍ ചോദിച്ചതില്‍ എത്ര മാത്രം ന്യായമുണ്ടെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. ലോകം ആദരിക്കുന്ന മഹാനാണ് അദ്ദേഹം. ഈ സിനിമാക്കാര്‍ക്ക് എന്തറിയാം. ഒന്നുമില്ലേലും വിവേകാനന്ദന് ഒരു ഹിന്ദുവായിരുന്നല്ലോ. എത്ര വലുതാണേലും വിവേകാനന്ദ പ്രതിമ മൂലം അമ്പലത്തിനു ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല. അതു മൂലം അദ്ദേഹത്തിന്റെ വലിപ്പം ലോകം മനസ്സിലാക്കട്ടെ. വിദേശിയായ ചാപ്ലിനെപ്പറ്റി അറിയാമെങ്കിലും “കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ“ വിവേകാനന്ദനെപ്പറ്റി ഏറെയൊന്നും അറിയില്ല എന്ന അപമാന ഭാരത്താല്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ ചിലത് താഴെ -<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6rtm99Ab4MwfYuaMS88_9RvkWn2GFbWlgN1AGvixEiCaz7e9y7IzfC6xGkGx8-4xdB2BK-zrUYVK50BcNVL-ll_w5qUQy8yix-iMnL1ZVciEEQk66CVaVwjhcPSfS0XDDtYUKQBe_I1Q/s1600-h/Swami%2520Vivekananda.jpg"><img id="BLOGGER_PHOTO_ID_5313866648674035682" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 230px; CURSOR: hand; HEIGHT: 320px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6rtm99Ab4MwfYuaMS88_9RvkWn2GFbWlgN1AGvixEiCaz7e9y7IzfC6xGkGx8-4xdB2BK-zrUYVK50BcNVL-ll_w5qUQy8yix-iMnL1ZVciEEQk66CVaVwjhcPSfS0XDDtYUKQBe_I1Q/s320/Swami%2520Vivekananda.jpg" border="0" /></a><br /><em><span style="color:#000099;">“We want to lead mankind to the place where there is neither the Vedas, nor the Bible, nor the Koran; yet this has to be done by harmonizing the Vedas, the Bible, and the Koran.<br /><br />Mankind ought to be taught that religions are but the varied expressions of THE RELIGION, which is Oneness, so that each may choose the path that suits him best.<br /><br />I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true.<br /><br /></div></span></em><div><em><span style="color:#000099;"></span></em></div><div><em><span style="color:#000099;">I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth.“<br /></span></em></div><div><em><span style="color:#000099;"></span></em></div><div><br /><br />മേല്പ്പറഞ്ഞതൊക്കെ സ്വാമി വിവേകാനന്ദന് പറഞ്ഞ കാര്യങ്ങളായാണ് കിടക്കുന്നത്. ഇനി നെറ്റില്‍ കാണുന്നതൊക്കെ ശരിയാകണമെന്നുണ്ടോ? ഹിന്ദു സംഘടനകള്‍ വിവേകാനന്ദനെ അറിഞ്ഞിടത്തോളം അറിവ് ഞങ്ങള്‍ക്കില്ലല്ലോ. ചിരിക്കാന്‍ തരത്തില്‍ വിവേകാനന്ദന് എന്തെങ്കിലും പറഞ്ഞതായോ കാണിച്ചതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല.<br /><br />പക്ഷേ എന്തൊക്കെത്തന്നെയായാലും ഇന്നലെ മുതല്‍ ഇന്ത്യക്കാരനല്ലാത്ത ചാപ്ലിന് എന്ന ക്രിസ്ത്യാനിയുടെ സിനിമകള്‍ കണ്ട് ഹിന്ദുക്കളായ ഞങ്ങള്‍ ചിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. </div><br /><br /><br /><a href="http://www.epathram.com/news/mainnews/2009/03/blog-post_16.shtml" target="_blank">ഇ-പത്രത്തില്‍ വന്ന വാര്‍ത്ത</a>MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com18tag:blogger.com,1999:blog-7533779226964435945.post-10509398255351713932009-03-09T18:43:00.007+05:302009-03-09T22:41:12.449+05:30ലാലു റബറി പാഹിമാം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTkfgj2stvwcJnRtpq9KFeuZXkuzMyP5gt4Q4UAZ0PZGeXxGyZqFo-4tNMldNvkpZKlRN1k3t6UNpwbVBXBNcgGPP_SuYfPSM8UchX2XO8lLhyeww2_5Yn-WLghTM7Wuh5P6g7SrrmeNo/s1600-h/lalu.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 216px; height: 325px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTkfgj2stvwcJnRtpq9KFeuZXkuzMyP5gt4Q4UAZ0PZGeXxGyZqFo-4tNMldNvkpZKlRN1k3t6UNpwbVBXBNcgGPP_SuYfPSM8UchX2XO8lLhyeww2_5Yn-WLghTM7Wuh5P6g7SrrmeNo/s400/lalu.jpg" border="0" alt=""id="BLOGGER_PHOTO_ID_5311178039915054978" /></a><br />ലാലു പ്രസാദ് യാദവ് എന്ന ബീഹാറുകാരന് ഒട്ടേറെ സവിശേഷതകളുണ്ട്. ആരെയും കൂസാത്തവന്‍. വിഷ്ണു അവതാരമായ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ യാദവ കുലത്തില്‍ പിറന്നവന്,പശുസംരക്ഷകന്‍, പോകുന്നിടത്തെല്ലാം നാല്ക്കാലികളേയും കൊണ്ടു പോകുന്നവന്,കുശാഗ്രബുദ്ധി, സരസന്, ജനസമ്മതനായ രാഷ്ടീയ നേതാവ്. <br /><br />കണ്ണില്‍ക്കണ്ടവരെല്ലാം കയ്യിട്ടു വാരുന്നതിനാല്‍ നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് ചൂളം കുത്തി പാഞ്ഞു പോയ്ക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേ എന്ന സര്‍ക്കാര്‍ സ്ഥാപനത്തെ വന്‍ ലാഭത്തിലേക്കു തിരിച്ചു വിട്ട് എല്ലാവരേയും അത്ഭുതസ്തബ്ധരാക്കിയ മാജിക്കുകാരന്. <em>‘ലാലു മാജിക് ‘</em> എന്ന ഒരു പദവും ഇതു മൂലം സംജ്ഞാതമായി. റെയില്‍വേ വികസനം എന്ന <br />തന്ത്രം ഉപയോഗിച്ച് സ്വന്തം നാടായ ബീഹാറിനെ ‘റെയില്‍ഹാറാക്കി’ വോട്ടുബാങ്കുകള്‍ സുരക്ഷിതമാക്കി. മന്ത്രിയായിരിക്കേ കാലിത്തീറ്റ കുംഭകോണമെന്ന ചാണകക്കുണ്ടില്‍ വഴുതിവീണപ്പോഴും തുഴഞ്ഞ് തലയുയര്‍ത്തിത്തന്നെ നിന്നു. മന്ത്രിപദം തെറിച്ചപ്പോള്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ധര്‍മ്മപത്നിയെ മുഖ്യമന്ത്രിയാക്കി നാടുഭരിപ്പിച്ച് ചരിത്രം <br />സൃഷ്ടിച്ചു. <br /><br />ലാലുവിന്റെ മുഖവും രൂപവുമുള്ള കളിപ്പാട്ടങ്ങളും (Lalu toys) ലാലു പിച്ക്കാരിയും (ഹോളി കളിക്കുമ്പോള്‍ വെള്ളം ചീറ്റിക്കാനുള്ള കുഴല്‍), ലാലു ഖായ്നി (പാന്‍ മസാല), ലാലു കാ ഖസാന (ചോക്ലേറ്റ് ) ലാലു പശു ആഹാര്‍ (കാലിത്തീറ്റ)തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങള്‍ ഇന്ന് ബീഹാര്‍ മാര്‍ക്കറ്റിലുണ്ട് എന്നു മാത്രമല്ല ഇവയ്ക്ക് നല്ല ഡിമാന്റും ഉണ്ട്. ‘ലാലു ഇഷ്ടയില്‍ ഹെയര്‍കട്ട് ‘ (Lalu style hair cut) ബീഹാറിലെ സലൂണുകളില്‍ യുവജനങ്ങളുടേയൂം <br />പോലീസുകാരുടേയും ഹരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ലാലു ഫലിതങ്ങള്‍ (Lalu joks) തുടങ്ങി ലാലുവിന്റെ അപദാനങ്ങള്‍ പാടുന്ന കാസറ്റുകള്‍ വരെ കമ്പോളത്തില്‍ സുലഭം. ഇന്ത്യയിലെ ഏത് സൂപ്പര്‍ താരത്തേയും കടത്തി വെട്ടാനുള്ള വക ലാലുവിന്റെ കൈയിലുണ്ടെന്നു സാരം.<br /><br />ശ്രീരാമഭക്തനായ ഹനുമാനെ സ്തുതിക്കുന്ന ‘ഹനുമാന് ചാലീസ‘ യുടെ ചുവടു പിടിച്ച് ‘ലാലു ചാലീസ‘ എന്ന പേരില്‍ ലാലു പ്രസാദ് യാദവിനെ സ്തുതിക്കുന്ന ഗീതം പോലും ബീഹാറില്‍ പ്രചാരത്തിലായിട്ടുണ്ട്. സാധാരണയായി ദൈവങ്ങളുടെ പേരിലാണ് ‘ചാലീസകള്‍’പ്രചരിക്കാറ്. ചുരുക്കത്തില്‍ ഒരു സൂപ്പര്‍ ദൈവത്തിന്റെ സൃഷ്ടിക്കാവശ്യമായ എല്ലാ <br />അസംസ്കൃത വസ്തുക്കളും തയ്യാര്‍. ഇനി വേണ്ടതൊരമ്പലമാണ്. അതും തുടങ്ങിക്കഴിഞ്ഞു എന്നാണ് ബീഹാറില്‍ നിന്നും വരുന്ന ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍. <br /><br /><a href="http://www.ptinews.com/pti%5Cptisite.nsf/0/56D0DFB3561B657A6525757000635F67?OpenDocument ">http://www.ptinews.com/pti%5Cptisite.nsf/0/56D0DFB3561B657A6525757000635F67?OpenDocument </a><br /><br />ലാലുവിനും ഭാര്യ റബറീദേവിക്കുമായുള്ള അമ്പലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബീഹാറിലെ, ആലമ്പൂര്‍ എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. ഈ പച്ച മനുഷ്യരെ കൃഷ്ണന്റേയും രാധയുടേയും അവതാരമായി കരുതുന്ന മുഖിയാദേവി എന്ന സ്ത്രീയുടെ കുടുംബമാണ് ഈ സംരംഭത്തിനു പിന്നില്‍ എന്നും, 54 ലക്ഷം രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി <br />ചിലവാക്കേണ്ടതായി വരുംഎന്നും അറിയുന്നു. പണം ഒരു പ്രശ്നമാകില്ല എന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുമ്പോള്‍ ഇന്നത്തെ കാലത്ത് അതൊരു വിഷയം പോലുമാകുന്നില്ല. <br /><br />മുഖിയാദേവി അമ്പലത്തിനാവശ്യമായ സ്ഥലം ദാനമായി നല്‍കിക്കഴിഞ്ഞു. പൂര്‍ത്തിയായ അമ്പലത്തിനുള്ളില്‍ ലാലുവിന്റെയും, ഭാര്യയുടേയും പൂര്‍ണ്ണാകായ മാര്‍ബിള്‍ പ്രതിമകള്‍ പ്രതിഷ്ഠിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അതിനുശേഷം അമ്പലവുമായി ബന്ധപ്പെട്ട നിത്യ പൂജകളും, ഉത്സവങ്ങളും അരങ്ങേറുമോ എന്ന് വ്യക്തമല്ല. അമ്പലം <br />നിലവില്‍ വന്നാല്‍ പൂജകളും കാണിക്ക വഞ്ചികളും കൂടാതെ തരമില്ലല്ലോ. <br /><br /> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGUoexET6qHfaKdg8ytq4tcTE51jpn1guhrbAQt8wpa_6iQUYTNYRcx08yDwHDq8wRzjcyPwrY1ZRWOPQdWB4HoaFk7BwvlryZNIWS6-id7e_8vuiT4MSL7RpwFLW6f9CAnMBsjJVIWw4/s1600-h/lalu-1.jpg"><img style="cursor:pointer; cursor:hand;width: 380px; height: 176px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGUoexET6qHfaKdg8ytq4tcTE51jpn1guhrbAQt8wpa_6iQUYTNYRcx08yDwHDq8wRzjcyPwrY1ZRWOPQdWB4HoaFk7BwvlryZNIWS6-id7e_8vuiT4MSL7RpwFLW6f9CAnMBsjJVIWw4/s400/lalu-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5311228956844389938" /></a><br /><br />ലാലു അമ്പലം യാഥാര്‍ത്ഥ്യമായാല്‍ വരും കാലങ്ങളില്‍ ‘രാമ രാമ പാഹിമാം, സീതാ രാമ പാഹിമാം’ എന്നതിനോടൊപ്പം ‘ലാലു ലാലു പാഹിമാം, റബറി ലാലു പാഹിമാം’ എന്നു കൂടി ലാലു ഭക്തരായ ബീഹാര്‍ ജനതയുടെ ഒരു വിഭാഗമെങ്കിലും തങ്ങളുടെ നാമജപങ്ങളില്‍ഉള്‍പ്പെടുത്തും എന്നതിനു തര്‍ക്കമില്ല.കുറെയേറേ വര്‍ഷങ്ങള്‍ക്കു ശേഷം രാമ-സീത, കൃഷ്ണ-രാധ, ശിവ-പാര്‍വ്വതി കള്‍ക്കൊപ്പം ലാലു-റബറി ദൈവങ്ങള്‍ക്കും ആരാധനാലയങ്ങളും, സ്തുതി സ്തോത്രങ്ങളും, നിരവധി ശിഷ്യന്മാരാല് രചിക്കപ്പെട്ട വ്യത്യസ്തങ്ങളായ വീരചരിതങ്ങളും ഉണ്ടായിക്കൂടെന്നില്ല. <br /><br />അല്ലെങ്കിലും, ഇങ്ങിനെയൊക്കെത്തന്നെയല്ലേ ദൈവങ്ങള്‍ ഉണ്ടാകുന്നത്?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com7tag:blogger.com,1999:blog-7533779226964435945.post-77874829906338361562009-02-28T03:37:00.003+05:302009-02-28T03:54:26.843+05:30സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്ബോംബെ ജീവിതം സമ്മാനിച്ച മറക്കാനാവാത്ത കാഴ്ചകളിലൊന്ന് യാചകരുടെ രാത്രി ഭക്ഷണമായിരുന്നു. ഗ്രാന്റ് റോഡ് സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓവര്‍ ബ്രിഡ്ജിനു താഴെ, തെരുവു കച്ചവടക്കാര്‍ അന്നത്തെ വ്യാപാരം കഴിഞ്ഞ് സ്ഥലം വിട്ടിരുന്നു. പെട്ടിക്കടകള്‍ അടച്ചു. അവിടവിടെയായി പാന്‍ വില്‍ക്കുന്ന ഭയ്യാകള്‍ മാത്രം. അവസാനത്തെ ലോക്കല്‍ ട്രെയിന്‍ പിടിക്കാനായി ഇനിയുമുറങ്ങാത്ത റോഡിലൂടെ, ധൃതിയില്‍ സ്റ്റേഷനിലേക്കു നടക്കുന്ന യാത്രക്കാര്‍. ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള മൂത്രപ്പുര ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു ഒരു ബഹളം നടക്കുന്നതു കണ്ടത്. വൃത്തിയില്ലാത്ത പാത്രങ്ങളും പിടിച്ച് നിരനിരയായി റോഡു വക്കില്‍ ഇരിക്കുന്ന യാചകര്‍. അവരില്‍ വൃദ്ധരും, സ്ത്രീകളും, കുട്ടികളും <br />ഉണ്ടായിരുന്നു. കണ്ണു പൊട്ടിയവര്‍, കാലു മുറിച്ചു മാറ്റപ്പെട്ടവര്‍, പൊള്ളലേറ്റ ബീഭത്സമായ മുഖമുള്ളവര്‍. <br /><br />വിളമ്പുകാരായി ഒന്നു രണ്ടു പേരുണ്ട്. അവരിലൊരാള്‍ വലിയൊരലുമിനിയപ്പാത്രത്തില്‍ നിന്നും ചാറുപോലുള്ള ഏതോ ഒരു <br />ദ്രാവകം പാത്രത്തിലേക്കു പകരുന്നു. പിറകേ വരുന്നയാള്‍ കുറച്ച് ചോറ് ഓരോ പാത്രങ്ങളിലേക്കുമിടുന്നു. വെളിച്ചം കുറഞ്ഞ ഓവര്‍ ബ്രിഡ്ജിന്റെ നിഴല്‍ മാത്രമുള്ള തെരുവോരത്ത് അവരുടെ കണ്ണുകളിലെ ആര്‍ത്തിയുടെ തിളക്കം, പാത്രങ്ങളില്‍ വന്നു വീഴുന്ന വിരലുകളുടെ ദ്രൂത താളം എല്ലാം ഇപ്പോഴും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്. <br /><br />നോക്കി നോക്കി നില്ക്കവേ ലൈനിന്റെ ഒരറ്റത്തു നിന്നും നല്ല വേഷം ധരിച്ച രണ്ടു മൂന്നു പേര് ഓരോരുത്തരോടായി <br />എന്തൊക്കെയോ ചോദിക്കുന്നു. ദൈവമേ ഈ യാചകരുടെ ഉടമകളോ മുതലാളിമാരോ ആയിരിക്കാം ആ വരുന്നവര്‍. യാചന എന്നത് ഒരു വ്യവസായമാക്കിയവര്‍. അവരായിരിക്കാം ഈ നിസ്സഹായരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തത്, നാവുകള്‍ <br />അരിഞ്ഞെടുത്തത്, കൈ കാലുകള്‍ മുറിച്ചു മാറ്റിയത്, മുഖം പൊള്ളിച്ച് വികൃതമാക്കിയത്... സ്റ്റേഷനിലേക്കിരച്ചു വരുന്ന ട്രെയിന്‍ പോലെ വല്ലാത്ത ഒരു ഭയം എന്നിലേക്ക് പാഞ്ഞു കയറി. പിന്നെ ഞാനവിടെ നിന്നില്ല. ലാസ്റ്റ് ലോക്കല്‍ പോകാതിരിക്കണേ എന്നു പ്രാര്‍ത്ഥിച്ച് സ്റ്റേഷനെ ലക്ഷ്യമാക്കി ഒരു ഓട്ടമായിരുന്നു. <br /><br />അതിനു ശേഷം ഓരോ പ്രാവശ്യവും ഒരു യാചകനെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചിത്രമാണ് മനസ്സിലേക്കാദ്യമായി <br />കയറി വരിക. പല സിനിമകളിലും ഇത്തരം സീനുകള്‍ കണ്ടിട്ടുണ്ടെങ്കിലും നേരില്‍ കണ്ടപ്പോഴുള്ള ഞെട്ടല്‍, മനം പിരട്ടല്‍ <br />പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. <br /><br />ഈ സീന്‍ വീണ്ടും മനസ്സിലേക്ക് കയറി വന്നത് ഈയിടയ്ക്ക് ‘സ്ലംഡോഗ് മില്ല്യണയര്‍’ എന്ന സിനിമ കണ്ടപ്പോഴായിരുന്നു.<br />പച്ചമനുഷ്യനെന്ന അസംസ്കൃത വസ്തുവിനെ ഭിക്ഷാടനത്തിനുള്ള ‘പ്രൊഡക്റ്റ്’ ആക്കി മാറ്റിയെടുക്കുന്ന പ്രക്രിയ. ചുവന്ന തെരുവില്‍ വില്‍പ്പനയ്ക്കു വയ്ക്കാനുള്ള ചരക്കാക്കി പിഞ്ചു പെണ്‍കുട്ടികളെ തട്ടിയെടുത്ത് പരുവപ്പെടുത്തുന്ന പ്രക്രിയ. കക്കൂസുപയോഗിക്കുന്നവന്റെ കൈയില്‍ നിന്നും പൈസ ഈടാക്കി ‘ബിസിനസ്സ് ’ നടത്തുന്ന പ്രക്രിയ. ആയുധമുപയോഗിക്കുവാന്‍ പഠിച്ചവന്റെ വികലമനസ്സില്‍ കുടികയറുന്ന ‘ദാദാ’ മനോഭാവം. ജീവിതത്തില്‍ നേടാന്‍ കഴിയാത്തതെല്ലാം തോക്കു ചൂണ്ടി കവര്‍ന്നെടുക്കുന്ന അധോലോകത്തിന്റെ വീരസാഹസികത. <br /><br />തന്റെ സ്വപ്നലോകത്തെ ഹീറോയെ ഒരു നോക്കു കാണാനും, ഓട്ടൊഗ്രാഫ് വാങ്ങാനും മലം നിറഞ്ഞ കുഴിയിലൂടെ കുതിക്കുന്ന ചേരിയിലെ ബാലനെ ഈ സിനിമയില്‍ കണ്ട് നാം നെറ്റി ചുളിക്കുന്നുണ്ടാകും. സ്വന്തം പരിസരത്തെ, ജീവിതത്തെ, യാഥാര്‍ത്ഥ്യങ്ങളെ വിസ്മൃതിയിലേക്ക് ഞൊടിയിടയില്‍ തള്ളിയിട്ട് ഒരു സങ്കല്പ്പത്തിനു പിറകേ പോകുവാന്‍ പോപ്പുലര്‍ സിനിമകളുടെ അയാഥാര്‍ത്ഥ ലോകം നമ്മെ എത്രത്തോളം വശീകരിക്കുന്നു എന്നതിന് ഈ സീന്‍ തന്നെ ധാരാളം. അമിതാഭ് ബച്ചനെന്ന ഹീറോ സാധാരണക്കാര്‍ സഞ്ചരിക്കാത്ത ഹെലികോപ്റ്ററിലാണ് ചേരിയില്‍ വന്നിറങ്ങുന്നതെന്നു കൂടി ഇതിനോടൊപ്പം കൂട്ടി വായിച്ചാല്‍ നമുക്കിതു ബോധ്യപ്പെടും. <br /><br />സ്ലംഡോഗിനെ തള്ളിപ്പറഞ്ഞ പ്രമുഖരില്‍ അമിതാഭ് ബച്ചന് ശ്രദ്ധേയനായതും ഈ ഹീറോ ഇമേജ് മൂലമാണ്. പിന്നീട് തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നു മലക്കം മറിഞ്ഞെങ്കിലും,മലത്തില്‍ കുളിച്ച ബാലന് തന്റെ ഓട്ടോഗ്രാഫ് <br />വാങ്ങാനാണെത്തിയതെന്നത് സൂപ്പര്‍ സ്റ്റാറിനെ ചൊടിപ്പിച്ചിരിക്കാം. ബച്ചനായാലും, സ്ലംഡോഗിനെ വിമര്‍ശിച്ചവരില്‍പ്പെടുന്ന നമ്മുടെ ‘ബോളിവുഡ്’സംവിധായകന് പ്രിയദര്‍ശനായാലും സ്വപ്നങ്ങള്‍ വിറ്റ് സ്വന്തം മടിശ്ശീല നിറയ്ക്കുക എന്നതിനപ്പുറം സാമൂഹികമായി എത്രത്തോളം പ്രതിബദ്ധരാണ് തങ്ങളെന്നതിന് അവരുടെ സിനിമകള്‍ തന്നെ തെളിവ്.<br /><br />അമിതാഭിന്റെ ‘കൂലി’ കാണുന്നവര്‍ക്ക് കൂലിത്തൊഴിലാളിയുടെ ദു:ഖം മനസ്സില്‍ ഒരു പോറല്‍ പോലുമേറ്റുവാങ്ങാനാവാതെ രണ്ടര മണിക്കൂര്‍ ‘രസിച്ച് ‘ സമയം കൊല്ലാന്‍ കഴിയുന്നതും, സ്ലം ഡോഗ് കാണുന്നാവന്റെ മനസ്സിലേക്ക് ചേരിയുടെ ദു:ഖവും, ഭയാനകതയും, അറപ്പും ഒരു തേങ്ങലായി കടന്നു വരുന്നതും ഈ രണ്ടു സിനിമകളും മനുഷ്യനെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഒരാള്‍ നമ്മുടെ കാശുവാങ്ങി നമ്മുടെ ജീവിത നിലവാരത്തെപ്പറ്റി ബോധവാന്മാരാക്കുവാന് ശ്രമിക്കുന്നു. മറ്റേ കൂട്ടര് നമ്മുടെ ചിലവില്‍ നമ്മളെ ‘എന്റര്ടെയിന്’ ചെയ്ത് നമ്മുടെ <br />പരിസരങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നകറ്റി സുഖിപ്പിച്ചു കിടത്തുന്നു. ആദിവാസിക്കു കള്ളു വാങ്ങിക്കൊടുത്ത് അവന്റെ <br />കൂലിയില്‍ നിന്നും അതിന്റെ വില പിടിച്ചെടുക്കുന്ന മുതലാളിയും,(ഈ കാര്യം അടുത്തിടെ ഒരു ബ്ലോഗില്‍ വായിച്ചത്. ബ്ലോഗിന്റെ പേര് ഓര്‍മ്മയില്‍ വരാത്തതില്‍ ഖേദിക്കുന്നു) ഇത്തരം സിനിമാ മുതലാളികളും തമ്മില്‍ എന്താണു വ്യത്യാസം? <br /><br />എന്തായാലും ഈ സിനിമ അതില്‍ പങ്കെടുത്തവരായ തെരുവുകുട്ടികളുടെ ജീവിതത്തിലും ഒരു വന്‍ മാറ്റത്തിനു <br />കളമൊരുക്കി എന്ന വസ്തുത വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫ്ലാറ്റ് വാഗ്ദാനവും ഈ സിനിമ കൊണ്ടു മാത്രം ഉണ്ടായ നേട്ടമാണ്. ഇതിനു മുന്‍പ് തെരുവു കുട്ടികളെ ഉപയോഗിച്ച് നിര്‍മ്മിച്ച ‘സലാം ബോംബെ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും അവയിലഭിനയിച്ച കുട്ടികളുടെ ഭാവിക്കായി ട്രസ്റ്റുകള്‍ രൂപീകരിക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു കാര്യം ‘സ്ലംഡൊഗിന്റെ’ നിര്‍മ്മാതാക്കളും ചെയ്തിരുന്നുവെന്നും പക്ഷേ അതു പരസ്യപ്പെടുത്തുവാന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഈയിടെ ഉയര്‍ന്നു വന്ന ഒരു വിവാദത്തിനു മറുപടിയായി സംവിധായകന് ഡാനി ബോയല്‍ വെളിപ്പെടുത്തിയിരിക്കുന്നു. <br /><br />ഇന്ത്യന്‍ ദാരിദ്ര്യം വിറ്റു കാശാക്കുന്നു എന്ന് ഇത്തരം സിനിമകളെ തള്ളിപ്പറയുന്നവര്‍ തങ്ങള്‍ തല്ലിക്കൂട്ടുന്ന സിനിമകളിലൂടെ കൊയ്തു കൂട്ടുന്ന വരുമാനം അനാവശ്യമായ ആര്‍ഭാടങ്ങള്‍ക്കും, ആഡംബരജീവിതത്തിനും വിനിയോഗിച്ച് നിയമപരമായ ടാക്സ് പോലും കൊടുക്കാതെ മാന്യത ചമഞ്ഞ് നടക്കുകയും ചേരികള്‍ ഉള്ള രാജ്യത്തല്ല തങ്ങള്‍ ജീവിക്കുന്നത് എന്ന് മറ്റു രാജ്യക്കാര്‍ക്കിടയില്‍ തോന്നലാണുണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എത്ര പരിഹാസ്യമായ പ്രവര്‍ത്തിയാണെന്നോര്‍ക്കുക. ഓരോ സ്റ്റാര്‍ വിജാരിച്ചാലും ഗുണകരമായ വന്‍ മാറ്റങ്ങള്‍ ഇത്തരം <br />ചേരിനിവാസികളുടെ ജീവിതസാഹചര്യങ്ങളിലുണ്ടാക്കുവാന്‍ കഴിയും. പക്ഷെ അതിന് മറ്റുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരാനുള്ള ഒരു മനസ്സു വേണം. അല്ലാതെ രാജ്യസഭാ ലോകസഭാ സീറ്റുകളുടെ അധികാരശക്തിയിലേക്കു തിരിച്ചു വച്ച കണ്ണുകള്‍ മാത്രം പോര. <br /><br />ഒരു കാര്യം വളരെ വ്യക്തം. സമ്പന്നരുടെ ലോകം, ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttp://www.blogger.com/profile/00643085033582254257noreply@blogger.com22